ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ ഡൽഹി പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം. നിയമവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ കുറ്റപത്രം സമർപ്പിച്ചതിനെതിരേയാണു ഡൽഹിയിലെ മജിസ്ട്രേറ്റ് കോടതി പോലീസിനെ വിമർശിച്ചത്.
നിയമവകുപ്പിൽനിന്ന് നിങ്ങൾക്ക് അനുമതിയില്ല. പക്ഷേ അനുമതിയില്ലാതെ എങ്ങനെയാണു കുറ്റപത്രം സമർപ്പിച്ചത്- മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത് പോലീസിനോട് ചോദിച്ചു. പത്തു ദിവസത്തിനകം അനുമതി വാങ്ങി നൽകാമെന്ന് പോലീസ് അറിയിച്ചു. ഇതേത്തുടർന്ന് അനുമതിക്കായി ഫെബ്രുവരി ആറു വരെ ഡൽഹി പോലീസിനു കോടതി സമയം അനുവദിച്ചു. രാജ്യദ്രോഹക്കേസുകളിൽ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷമേ കുറ്റപത്രം സമർപ്പിക്കാവൂ എന്നാണ് ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ.
ഡൽഹി ജെഎൻയു കാന്പസിൽ 2016 ഫെബ്രുവരി ഒന്നിനു നടത്തിയ പ്രസംഗത്തിന്റെ പേരിൽ കനയ്യ കുമാർ ഉൾപ്പെടെ പത്തു പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. മൂന്നു വർഷം കഴിഞ്ഞു തിങ്കളാഴ്ചയാണ് 1200 പേജുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചത്. കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കും ജമ്മു കാഷ്മീരിൽനിന്നുള്ള അക്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റയിയ റസൂൽ, ബഷീർ ഭട്ട്, ബഷാരത് എന്നിവരാണു കുറ്റപത്രത്തിലെ പ്രതികൾ.
പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ കോളജ് കാന്പസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലെ മുദ്രാവാക്യങ്ങളാണ് വിവാദമായത്. കനയ്യ കുമാറിനെയും കൂട്ടരെയും അറസ്റ്റു ചെയ്തതിനെതിരേ പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചിരുന്നു.
മൂന്നു വർഷം കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ കുറ്റപത്രം സമർപ്പിച്ചതിലൂടെ കേസിന്റെ രാഷ്ട്രീയലക്ഷ്യം വ്യക്തമാണെന്ന് കനയ്യ കുമാർ പറഞ്ഞു. നീതിപീഠത്തിലും രാജ്യത്തിലും വിശ്വാസമുണ്ട്. ജെഎൻയുവിലെ വിദ്യാർഥികൾ ഉൾപ്പെട്ടിരുന്നില്ലെന്നു മജിസ്ട്രേറ്റ് അന്വേഷണത്തിൽ തെളിഞ്ഞതാണെന്നും കനയ്യ ചൂണ്ടിക്കാട്ടി.
നിയമവകുപ്പിൽനിന്ന് നിങ്ങൾക്ക് അനുമതിയില്ല. പക്ഷേ അനുമതിയില്ലാതെ എങ്ങനെയാണു കുറ്റപത്രം സമർപ്പിച്ചത്- മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത് പോലീസിനോട് ചോദിച്ചു. പത്തു ദിവസത്തിനകം അനുമതി വാങ്ങി നൽകാമെന്ന് പോലീസ് അറിയിച്ചു. ഇതേത്തുടർന്ന് അനുമതിക്കായി ഫെബ്രുവരി ആറു വരെ ഡൽഹി പോലീസിനു കോടതി സമയം അനുവദിച്ചു. രാജ്യദ്രോഹക്കേസുകളിൽ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷമേ കുറ്റപത്രം സമർപ്പിക്കാവൂ എന്നാണ് ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ.
ഡൽഹി ജെഎൻയു കാന്പസിൽ 2016 ഫെബ്രുവരി ഒന്നിനു നടത്തിയ പ്രസംഗത്തിന്റെ പേരിൽ കനയ്യ കുമാർ ഉൾപ്പെടെ പത്തു പേർക്കെതിരേയാണ് പോലീസ് കേസെടുത്തത്. മൂന്നു വർഷം കഴിഞ്ഞു തിങ്കളാഴ്ചയാണ് 1200 പേജുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചത്. കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കും ജമ്മു കാഷ്മീരിൽനിന്നുള്ള അക്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റയിയ റസൂൽ, ബഷീർ ഭട്ട്, ബഷാരത് എന്നിവരാണു കുറ്റപത്രത്തിലെ പ്രതികൾ.
പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ കോളജ് കാന്പസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലെ മുദ്രാവാക്യങ്ങളാണ് വിവാദമായത്. കനയ്യ കുമാറിനെയും കൂട്ടരെയും അറസ്റ്റു ചെയ്തതിനെതിരേ പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചിരുന്നു.
മൂന്നു വർഷം കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ കുറ്റപത്രം സമർപ്പിച്ചതിലൂടെ കേസിന്റെ രാഷ്ട്രീയലക്ഷ്യം വ്യക്തമാണെന്ന് കനയ്യ കുമാർ പറഞ്ഞു. നീതിപീഠത്തിലും രാജ്യത്തിലും വിശ്വാസമുണ്ട്. ജെഎൻയുവിലെ വിദ്യാർഥികൾ ഉൾപ്പെട്ടിരുന്നില്ലെന്നു മജിസ്ട്രേറ്റ് അന്വേഷണത്തിൽ തെളിഞ്ഞതാണെന്നും കനയ്യ ചൂണ്ടിക്കാട്ടി.