ന്യൂഡൽഹി: ഐആർസിടിസി അഴിമതിക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് ലാലുവിന്റെയും മറ്റു പ്രതികളുടെയും ഇടക്കാല ജാമ്യം നീട്ടി. കാലിത്തീറ്റ അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ലാലു ചികിത്സയ്ക്കായി റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കഴിയുകയാണിപ്പോൾ.
ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിനു പുറമേ മുൻകൂർ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുത് എന്നതുൾപ്പെടെ വ്യവസ്ഥകളോടെയാണ് ജാമ്യം നീട്ടി നൽകിയത്. ജൂലൈയിലാണ് ലാലുവിനും ഭാര്യ റാബ്രിദേവി, മകൻ തേജസ്വി യാദവ്, മുൻ കേന്ദ്രമന്ത്രി പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സരള ഗുപ്ത, ചാണക്യഹോട്ടൽ ഉടമ വിജയ കൊച്ചാർ, വിനയ് കൊച്ചാർ, ഐആർസിടിസി എം.ഡി. പി.കെ. ഗോയൽ എന്നിവർക്കെതിരേ സിബിഐ അഴിമതിക്കേസ് ഫയൽചെയ്തത്.
ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിനു പുറമേ മുൻകൂർ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുത് എന്നതുൾപ്പെടെ വ്യവസ്ഥകളോടെയാണ് ജാമ്യം നീട്ടി നൽകിയത്. ജൂലൈയിലാണ് ലാലുവിനും ഭാര്യ റാബ്രിദേവി, മകൻ തേജസ്വി യാദവ്, മുൻ കേന്ദ്രമന്ത്രി പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സരള ഗുപ്ത, ചാണക്യഹോട്ടൽ ഉടമ വിജയ കൊച്ചാർ, വിനയ് കൊച്ചാർ, ഐആർസിടിസി എം.ഡി. പി.കെ. ഗോയൽ എന്നിവർക്കെതിരേ സിബിഐ അഴിമതിക്കേസ് ഫയൽചെയ്തത്.