ന്യൂഡൽഹി: കേന്ദ്ര മുഖ്യ വിജിലൻസ് കമ്മീഷണറായി (സിവിസി) കെ.വി. ചൗധരിയെ നിയമിച്ചത് രാജ്യത്തിനുണ്ടായ ഏറ്റവും നിർഭാഗ്യകരമായ വൻ ദുരന്തമാണെന്ന് മുൻ കേന്ദ്രനിയമ മന്ത്രി രാം ജെത്മലാനി.
മൂന്നര വർഷം മുന്‍പ് 2015 ജൂണ്‍ രണ്ടിന് അന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖർജിയെയും തുടർന്ന് ജൂണ്‍ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇക്കാര്യം രേഖാമൂലംരാം ജെത്മലാനി അറിയിച്ചിരുന്നതിന്റെ രേഖ പുറത്തുവന്നു. അഴിമതിക്കെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി എങ്ങിനെയാണ് ചൗധരിയെ മുഖ്യ വിജിലൻസ് കമ്മീഷണറായി നിയമിക്കുന്നതെന്ന് കത്തിൽ ജെത്മലാനി ചോദിച്ചു.
മൂന്നര വർഷം മുന്‍പ് 2015 ജൂണ്‍ രണ്ടിന് അന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖർജിയെയും തുടർന്ന് ജൂണ്‍ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇക്കാര്യം രേഖാമൂലംരാം ജെത്മലാനി അറിയിച്ചിരുന്നതിന്റെ രേഖ പുറത്തുവന്നു. അഴിമതിക്കെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി എങ്ങിനെയാണ് ചൗധരിയെ മുഖ്യ വിജിലൻസ് കമ്മീഷണറായി നിയമിക്കുന്നതെന്ന് കത്തിൽ ജെത്മലാനി ചോദിച്ചു.