മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ പൈപ്പ് ലൈനിൽനിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെ ഉണ്ടായ വൻ സ്ഫോടനത്തിൽ 66 പേർ മരിച്ചു. 76 പേർക്കു പരിക്കേറ്റു.
മെക്സിക്കോ സിറ്റിക്കു 105 കിലോമീറ്റിർ വടക്ക് ഹിഡാൽഗോ സംസ്ഥാനത്തെ ത്ലഹുവേലിപാൻ പട്ടണത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ദുരന്തം.
ചോർച്ചയുണ്ടായ പൈപ്പ്ലൈനിൽനിന്ന് പ്രദേശവാസികൾ എണ്ണ മോഷ്ടിക്കുന്നതിനിടെ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടാവുകയായിരുന്നു. പ്രീമെക്സ് കന്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പൈപ്പ്ലൈൻ. തീ പൂർണമായും അണച്ചു. മരണസംഖ്യ ഉയരുമെന്ന് ഹിഡാൽഗോ ഗവർണർ ഒമർ ഫയാദ് അറിയിച്ചു.
ദുരന്തമേഖല സന്ദർശിച്ച പ്രസിഡന്റ് മാനുവൽ ഒബ്രഡോർ എണ്ണമോഷണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ഇന്ധനക്ഷാമം മൂലം ജനങ്ങൾ പൈപ്പ്ലൈനുകളിൽനിന്നും ടാങ്കറുകളിൽനിന്നും മോഷണം നടത്തുന്നതു പതിവാണ്. കഴിഞ്ഞ വർഷം മോഷണം മൂലമുണ്ടായ നഷ്ടം 300 കോടി ഡോളർ വരുമെന്നാണ് മെക്സിക്കൻ സർക്കാർ അറിയിച്ചത്.
അതേസമയം, ഇന്ധനക്ഷാമം മൂലമാണു ജനങ്ങൾ കാനുകളുമായി മോഷണത്തിനു പോയതെന്ന് സ്ഫോടനം ഉണ്ടായ സ്ഥലത്തെ ആളുകൾ പറഞ്ഞു.
മെക്സിക്കോ സിറ്റിക്കു 105 കിലോമീറ്റിർ വടക്ക് ഹിഡാൽഗോ സംസ്ഥാനത്തെ ത്ലഹുവേലിപാൻ പട്ടണത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ദുരന്തം.
ചോർച്ചയുണ്ടായ പൈപ്പ്ലൈനിൽനിന്ന് പ്രദേശവാസികൾ എണ്ണ മോഷ്ടിക്കുന്നതിനിടെ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടാവുകയായിരുന്നു. പ്രീമെക്സ് കന്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പൈപ്പ്ലൈൻ. തീ പൂർണമായും അണച്ചു. മരണസംഖ്യ ഉയരുമെന്ന് ഹിഡാൽഗോ ഗവർണർ ഒമർ ഫയാദ് അറിയിച്ചു.
ദുരന്തമേഖല സന്ദർശിച്ച പ്രസിഡന്റ് മാനുവൽ ഒബ്രഡോർ എണ്ണമോഷണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
ഇന്ധനക്ഷാമം മൂലം ജനങ്ങൾ പൈപ്പ്ലൈനുകളിൽനിന്നും ടാങ്കറുകളിൽനിന്നും മോഷണം നടത്തുന്നതു പതിവാണ്. കഴിഞ്ഞ വർഷം മോഷണം മൂലമുണ്ടായ നഷ്ടം 300 കോടി ഡോളർ വരുമെന്നാണ് മെക്സിക്കൻ സർക്കാർ അറിയിച്ചത്.
അതേസമയം, ഇന്ധനക്ഷാമം മൂലമാണു ജനങ്ങൾ കാനുകളുമായി മോഷണത്തിനു പോയതെന്ന് സ്ഫോടനം ഉണ്ടായ സ്ഥലത്തെ ആളുകൾ പറഞ്ഞു.