ഇസ്ലാമാബാദ്: ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ ജഡ്ജി പാക്കിസ്ഥാൻ സുപ്രീംകോടതി ബെഞ്ചിലിരുന്നു. സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജസ്റ്റീസ് മദൻ ലോക്കുർ ആണ് വെള്ളിയാഴ്ച പാക് സുപ്രീംകോടതി ചീഫ് ജസ്റ്റീസായി സത്യപ്രതിജ്ഞ ചെയ്ത ആസിഫ് സയീദ് ഖാൻ ഖോസയ്ക്കൊപ്പം ബഞ്ച് പങ്കിട്ടത്.
പാക് ചീഫ് ജസ്റ്റീസിന്റെയും സുപ്രീംകോടതിയിലെ മറ്റൊരു ജഡ്ജി മൻസൂർ അലി ഷായുടെയും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജസ്റ്റീസ് ലോക്കുർ.
നോർത്തേൻ സൈപ്രസ് സുപ്രീംകോടതി പ്രസിഡന്റ് സരിൻ ഫെർദി, നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ ചീഫ് ജസ്റ്റീസ് കാസിം സന്ന, കോമൺവെൽത്ത് ജുഡീഷൽ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയും മുൻ ജഡ്ജിയുമായ സാന്ദ്ര ഒക്സനർ എന്നിവരും പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്കു ശേഷം പാക് ജഡ്ജിമാരുടെ ബെഞ്ചിൽ അതിഥി ജഡ്ജിമാരും ചേരുകയായിരുന്നു.
മൂന്നു കേസുകളാണു കേട്ടത്. ഇതിൽ ഒരു സിവിൽ കേസ് ഒത്തുതീർപ്പാക്കി.
പാക്കിസ്ഥാനിലെ 26-ാമതു ചീഫ് ജസ്റ്റീസാണു ഖോസ. ജനറൽ മുഷാറഫിന്റെ പട്ടാളഭരണ കാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു.
പിന്നീട്, ഭരണഘടന അട്ടിമറിച്ചതിന്റെ പേരിൽ മുഷാറഫിനെ രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ ചെയ്യാൻ 2007ൽ ഉത്തരവിട്ടത് ഇദ്ദേഹം അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്.
പാക് ചീഫ് ജസ്റ്റീസിന്റെയും സുപ്രീംകോടതിയിലെ മറ്റൊരു ജഡ്ജി മൻസൂർ അലി ഷായുടെയും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജസ്റ്റീസ് ലോക്കുർ.
നോർത്തേൻ സൈപ്രസ് സുപ്രീംകോടതി പ്രസിഡന്റ് സരിൻ ഫെർദി, നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ ചീഫ് ജസ്റ്റീസ് കാസിം സന്ന, കോമൺവെൽത്ത് ജുഡീഷൽ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയും മുൻ ജഡ്ജിയുമായ സാന്ദ്ര ഒക്സനർ എന്നിവരും പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്കു ശേഷം പാക് ജഡ്ജിമാരുടെ ബെഞ്ചിൽ അതിഥി ജഡ്ജിമാരും ചേരുകയായിരുന്നു.
മൂന്നു കേസുകളാണു കേട്ടത്. ഇതിൽ ഒരു സിവിൽ കേസ് ഒത്തുതീർപ്പാക്കി.
പാക്കിസ്ഥാനിലെ 26-ാമതു ചീഫ് ജസ്റ്റീസാണു ഖോസ. ജനറൽ മുഷാറഫിന്റെ പട്ടാളഭരണ കാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു.
പിന്നീട്, ഭരണഘടന അട്ടിമറിച്ചതിന്റെ പേരിൽ മുഷാറഫിനെ രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ ചെയ്യാൻ 2007ൽ ഉത്തരവിട്ടത് ഇദ്ദേഹം അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്.