വാഷിംഗ്ടൺ ഡിസി: ഗർഭഛിദ്രം നിരോധിക്കണമെന്ന ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മനുഷ്യജീവന്റെ സംരക്ഷണം ദുർബലമാക്കുന്ന ഏതു നിയമവും താൻ വീറ്റോ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വാഷിംഗ്ടൺ ഡിസിയിൽ നടന്ന ‘ജീവനു വേണ്ടിയുള്ള മാർച്ചി’ൽ ട്രംപിന്റെ വീഡിയോ സന്ദേശം അപ്രതീക്ഷിതമായി പ്രദർശിപ്പിക്കുകയായിരുന്നു. ഗർഭഛിദ്രത്തിനായി വാദിക്കുന്ന വിദേശ സംഘടനകൾക്കു ധനസഹായം നല്കില്ലെന്നു താൻ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ട്രംപ് അറിയിച്ചു.
വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഭാര്യ കാരനും നേരിട്ട് മാർച്ചിൽ പങ്കെടുത്തു. സുപ്രീംകോടതിയിൽ യാഥാസ്ഥിതിക ജഡ്ജിമാരെ നിയമിച്ചതടക്കമുള്ള ട്രംപിന്റെ നടപടികൾ ഗർഭഛിദ്രം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണെന്ന് പെൻസ് വിശദീകരിച്ചു.
മനുഷ്യജീവന്റെ സംരക്ഷണത്തിനായി 1974 മുതൽ നടക്കുന്നതാണ് ഈ മാർച്ച്. വെള്ളിയാഴ്ച നടന്ന മാർച്ചിൽ കടുത്ത തണുപ്പിനെ അവഗണിച്ച് ആയിരങ്ങൾ പങ്കെടുത്തു.
വാഷിംഗ്ടൺ ഡിസിയിൽ നടന്ന ‘ജീവനു വേണ്ടിയുള്ള മാർച്ചി’ൽ ട്രംപിന്റെ വീഡിയോ സന്ദേശം അപ്രതീക്ഷിതമായി പ്രദർശിപ്പിക്കുകയായിരുന്നു. ഗർഭഛിദ്രത്തിനായി വാദിക്കുന്ന വിദേശ സംഘടനകൾക്കു ധനസഹായം നല്കില്ലെന്നു താൻ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ട്രംപ് അറിയിച്ചു.
വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഭാര്യ കാരനും നേരിട്ട് മാർച്ചിൽ പങ്കെടുത്തു. സുപ്രീംകോടതിയിൽ യാഥാസ്ഥിതിക ജഡ്ജിമാരെ നിയമിച്ചതടക്കമുള്ള ട്രംപിന്റെ നടപടികൾ ഗർഭഛിദ്രം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണെന്ന് പെൻസ് വിശദീകരിച്ചു.
മനുഷ്യജീവന്റെ സംരക്ഷണത്തിനായി 1974 മുതൽ നടക്കുന്നതാണ് ഈ മാർച്ച്. വെള്ളിയാഴ്ച നടന്ന മാർച്ചിൽ കടുത്ത തണുപ്പിനെ അവഗണിച്ച് ആയിരങ്ങൾ പങ്കെടുത്തു.