ന്യൂഡൽഹി: സുപ്രീംകോടതി വിധിക്കു ശേഷം 51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നു സംസ്ഥാന സർക്കാർ. ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും സുരക്ഷ ആവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇവരുടെ പട്ടിക സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ ഉയർത്തിക്കാട്ടിയത്. എന്നാൽ, എത്ര പേർ കയറിയെന്നത് തങ്ങളുടെ വിഷയമല്ലെന്നു പറഞ്ഞ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ബിന്ദുവിനും കനക ദുർഗയ്ക്കും സംരക്ഷണം ഉറപ്പു വരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നു നിർദേശിക്കുകയാണ് ചെയ്തത്.
തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിൽ ഭൂരിഭാഗവും. 7564 സ്ത്രീകൾ ദർശനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. പേര്, വിലാസം, ആധാർ നന്പർ എന്നിവ സഹിതമാണ് പട്ടിക സമർപ്പിച്ചത്. എന്നാൽ, ഈ പട്ടികയിൽ ബിന്ദുവിന്റെ പേരില്ല. കനക ദുർഗ എന്നൊരു പേരുണ്ടെങ്കിലും ഹർജിക്കാരി തന്നെയാണോ എന്നു വ്യക്തവുമല്ല.
മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ആണ് യുവതികൾക്ക് വേണ്ടി ഹാജരായത്. സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയും ഹാജരായി. സംസ്ഥാന സർക്കാർ ഇപ്പോൾത്തന്നെ യുവതികൾക്കു സംരക്ഷണം നൽകി വരുന്നുണ്ടെന്നു അദ്ദേഹം കോടതിയെ അറിയിച്ചു.
കോടതിയുടെ ഇടപെടൽ ഇല്ലാതെതന്നെ നിങ്ങൾ സംരക്ഷണം നൽകുന്നുണ്ട്. അതു തുടരുക എന്നു ചീഫ് ജസ്റ്റീസ് പറഞ്ഞു. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ആ സമയത്താണ് മറ്റ് 51 യുവതികൾ കൂടി ദർശനം നടത്തിയിട്ടുണ്ടെന്ന് ഹൻസാരിയ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. എന്നാൽ, ഇത് പച്ചക്കള്ളമാണെന്ന് ഭക്തർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആരോപിച്ചു. 51 യുവതികൾ ശബരിമലയിൽ എത്തിയെന്നത് കമ്യൂണിസ്റ്റ് സർ്ക്കാരിന്റെ തെറ്റായ പ്രചാരണമാണെന്ന് അയ്യപ്പ സമിതിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകനും പറഞ്ഞു.
സെബി മാത്യു
തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിൽ ഭൂരിഭാഗവും. 7564 സ്ത്രീകൾ ദർശനത്തിനായി രജിസ്റ്റർ ചെയ്തിരുന്നു. പേര്, വിലാസം, ആധാർ നന്പർ എന്നിവ സഹിതമാണ് പട്ടിക സമർപ്പിച്ചത്. എന്നാൽ, ഈ പട്ടികയിൽ ബിന്ദുവിന്റെ പേരില്ല. കനക ദുർഗ എന്നൊരു പേരുണ്ടെങ്കിലും ഹർജിക്കാരി തന്നെയാണോ എന്നു വ്യക്തവുമല്ല.
മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ആണ് യുവതികൾക്ക് വേണ്ടി ഹാജരായത്. സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയും ഹാജരായി. സംസ്ഥാന സർക്കാർ ഇപ്പോൾത്തന്നെ യുവതികൾക്കു സംരക്ഷണം നൽകി വരുന്നുണ്ടെന്നു അദ്ദേഹം കോടതിയെ അറിയിച്ചു.
കോടതിയുടെ ഇടപെടൽ ഇല്ലാതെതന്നെ നിങ്ങൾ സംരക്ഷണം നൽകുന്നുണ്ട്. അതു തുടരുക എന്നു ചീഫ് ജസ്റ്റീസ് പറഞ്ഞു. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ആ സമയത്താണ് മറ്റ് 51 യുവതികൾ കൂടി ദർശനം നടത്തിയിട്ടുണ്ടെന്ന് ഹൻസാരിയ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. എന്നാൽ, ഇത് പച്ചക്കള്ളമാണെന്ന് ഭക്തർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആരോപിച്ചു. 51 യുവതികൾ ശബരിമലയിൽ എത്തിയെന്നത് കമ്യൂണിസ്റ്റ് സർ്ക്കാരിന്റെ തെറ്റായ പ്രചാരണമാണെന്ന് അയ്യപ്പ സമിതിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകനും പറഞ്ഞു.
സെബി മാത്യു