ബംഗളൂരു: കർണാടക കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽനിന്നു നാല് എംഎൽഎമാർ വിട്ടുനിന്നു. 76 പേർ പങ്കെടുത്തു. ഈയിടെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനം നഷ്ടമായ രമേശ് ജാർകിഹോളി, ബി. നാഗേന്ദ്ര, ഉമേഷ് ജാധവ്, മഹേഷ് കുമാതാഹള്ളി എന്നിവരാണ് എംഎൽഎമാരുടെ യോഗത്തിൽനിന്നു വിട്ടുനിന്നത്.
നിയമസഭാകക്ഷി യോഗത്തിനുശേഷം കോൺഗ്രസ് എംഎൽഎമാരെ ബംഗളൂരു-മൈസൂരു റോഡിലെ ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിലേക്കു മാറ്റി. മന്ത്രി ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണു റിസോർട്ട്. രണ്ടു ദിവസം എംഎൽഎമാർ ഇവിടെ തങ്ങും. ഏഴു മാസം പ്രായമായ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനു തത്കാലം പ്രതിസന്ധി ഒഴിവായി.
സുഖമില്ലാത്തതിനാൽ യാത്ര ചെയ്യാനാകില്ലെന്നു കാണിച്ച് ഉമേഷ് നിയമസഭാകക്ഷി നേതാ വ് സിദ്ധരാമയ്യയ്ക്ക് ഫാക്സ് അയച്ചു. കോടതിയിൽ കേസുള്ളതിനാൽ പങ്കെടുക്കാനാവില്ലെന്നു നാഗേന്ദ്ര കെ.സി. വേണുഗോപാലിനെ അറിയിച്ചു.
നിയമസഭാകക്ഷി യോഗത്തിനുശേഷം കോൺഗ്രസ് എംഎൽഎമാരെ ബംഗളൂരു-മൈസൂരു റോഡിലെ ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിലേക്കു മാറ്റി. മന്ത്രി ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണു റിസോർട്ട്. രണ്ടു ദിവസം എംഎൽഎമാർ ഇവിടെ തങ്ങും. ഏഴു മാസം പ്രായമായ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനു തത്കാലം പ്രതിസന്ധി ഒഴിവായി.
സുഖമില്ലാത്തതിനാൽ യാത്ര ചെയ്യാനാകില്ലെന്നു കാണിച്ച് ഉമേഷ് നിയമസഭാകക്ഷി നേതാ വ് സിദ്ധരാമയ്യയ്ക്ക് ഫാക്സ് അയച്ചു. കോടതിയിൽ കേസുള്ളതിനാൽ പങ്കെടുക്കാനാവില്ലെന്നു നാഗേന്ദ്ര കെ.സി. വേണുഗോപാലിനെ അറിയിച്ചു.