ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ങ്ങളിൽ ഇന്ത്യക്കായി ഘടിപ്പി ക്കുന്ന അധിക സംവിധാനങ്ങൾക്കു മൊത്തം 140 കോടി യൂറോ നല്കണമെന്ന് ദസോ എവിയേഷൻ ആവശ്യപ്പെട്ടു. അതു പിന്നീട് 130 കോടിയായി കുറച്ചു. ആദ്യകരാറിൽ ഇത് 126 വിമാനങ്ങൾക്കു മൊത്തമായിരുന്നു. പിന്നീട് 36 വിമാനങ്ങൾക്കായി 130 കോടി യൂറോ(10,400 കോടി രൂപ) എന്ന് സ്വീകരിക്കുകയായിരുന്നു. തന്മൂലം വില 41 ശതമാനം കൂടിയെന്ന് എൻ. റാം ഹിന്ദുവിൽ എഴുതിയ റിപ്പോർട്ടിൽ പറയുന്നു.
പുതിയ സംവിധാനങ്ങൾക്കുവേണ്ടി ഫാക്ടറിയിൽ സൗക ര്യങ്ങളും യന്ത്രങ്ങ ളും ഒരുക്കാനുള്ള ചെലവിനും മറ്റുമായാണ് 130 കോടി യൂറോ വാങ്ങുന്നത്.
ഏഴംഗ സംഘമാണ് വിലയും മറ്റും ഔപചാരികമായി ചർച്ച ചെയ്തത്. ഇതിൽ പ്രതിരോധമന്ത്രാലയത്തിൽനിന്നുള്ള മൂന്നുപേർ പത്തു കാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. ജോയിന്റ് സെക്രട്ടറി രാജീവ് വർമ, ഫിനാൻഷ്യൽ മാനേജർ അജിത് സുലെ, ഉപദേഷ്ടാവ് എം.പി. സിംഗ് എന്നിവരാണ് എതിർത്തത്. ചെയർമാനായ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് അടക്കം നാലംഗങ്ങൾ ദസോയുടെ വ്യവസ്ഥകൾ സ്വീകരിച്ചു. തർക്കം ഉന്നയിച്ച പത്തു വിഷയങ്ങളിലും 4:3 ആയിരുന്നു വോട്ടിംഗ്.
ഇന്ത്യക്കുവേണ്ടി മാത്രം റഫാൽ ചേർത്ത കാര്യങ്ങൾ അതീവ രഹസ്യമാണെന്നാണു ഗവൺമെന്റ് പറയുന്നത്. പക്ഷേ, പ്രത്യേകമായി ചേർത്ത 13 കാര്യങ്ങളും ഇന്ത്യയിലെയും വിദേശത്തെയും മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. യൂറോപ്പിലെ പല ഗവൺമെന്റുകൾ ചേർന്നു നടത്തുന്ന ഇഎഡിഎസ് കന്പനിയുടെ യൂറോഫൈറ്റർ ടൈഫൂൺ വിമാനത്തെ തള്ളിയാണ് സ്വകാര്യ കന്പനിയായ ദസോയുടെ റഫാൽ വാങ്ങാൻ കരാർ ഉണ്ടാക്കിയത്. ഇഎഡിഎസ് ആദ്യം പറഞ്ഞ വില കൂടുതലായിരുന്നു. പിന്നീട് അവർ വില 20 ശതമാനം കുറയ്ക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സമയം കഴിഞ്ഞെന്നു പറഞ്ഞ് ആ ഓഫർ തള്ളി.
സാധാരണ ഇത്തരം കരാറുകളിൽ ഇതേ വിലയിലും വ്യവസ്ഥയിലും 50 ശതമാനം എണ്ണംകൂടി വാങ്ങാൻ അവസരം നല്കുന്ന വ്യവസ്ഥ വയ്ക്കാറുണ്ട്. റഫാലിൽ അതുണ്ടായില്ല. യുപിഎ കാലത്ത് ആ വ്യവസ്ഥയോടുകൂടിയാണു ചർച്ച നടന്നത്. മോദി വിമാനം വാങ്ങൽ പ്രഖ്യാപിച്ചശേഷം കരാറിൽനിന്ന് അതൊഴിവായി.
ദസോയുമായുള്ള ഇടപാടിൽ ഫ്രഞ്ച് ഗവൺമെന്റിന്റെ ഗാരന്റിയും വാങ്ങിയില്ല. വിദേശ ഇടപാടുകളിൽ സർക്കാർ ഗാരന്റി പതിവാണ്. ഇത് ഒഴിവാക്കിയതിനു വിശദീകരണമില്ല. റഫാലിൽ കൂടുതൽ കഥകൾ പുറത്തുവരാനുണ്ടെന്നു സൂചിപ്പിച്ചുകൊണ്ടാണു റാമിന്റെ റിപ്പോർട്ട് അവസാനിക്കുന്നത്.
പുതിയ സംവിധാനങ്ങൾക്കുവേണ്ടി ഫാക്ടറിയിൽ സൗക ര്യങ്ങളും യന്ത്രങ്ങ ളും ഒരുക്കാനുള്ള ചെലവിനും മറ്റുമായാണ് 130 കോടി യൂറോ വാങ്ങുന്നത്.
ഏഴംഗ സംഘമാണ് വിലയും മറ്റും ഔപചാരികമായി ചർച്ച ചെയ്തത്. ഇതിൽ പ്രതിരോധമന്ത്രാലയത്തിൽനിന്നുള്ള മൂന്നുപേർ പത്തു കാര്യങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. ജോയിന്റ് സെക്രട്ടറി രാജീവ് വർമ, ഫിനാൻഷ്യൽ മാനേജർ അജിത് സുലെ, ഉപദേഷ്ടാവ് എം.പി. സിംഗ് എന്നിവരാണ് എതിർത്തത്. ചെയർമാനായ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് അടക്കം നാലംഗങ്ങൾ ദസോയുടെ വ്യവസ്ഥകൾ സ്വീകരിച്ചു. തർക്കം ഉന്നയിച്ച പത്തു വിഷയങ്ങളിലും 4:3 ആയിരുന്നു വോട്ടിംഗ്.
ഇന്ത്യക്കുവേണ്ടി മാത്രം റഫാൽ ചേർത്ത കാര്യങ്ങൾ അതീവ രഹസ്യമാണെന്നാണു ഗവൺമെന്റ് പറയുന്നത്. പക്ഷേ, പ്രത്യേകമായി ചേർത്ത 13 കാര്യങ്ങളും ഇന്ത്യയിലെയും വിദേശത്തെയും മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. യൂറോപ്പിലെ പല ഗവൺമെന്റുകൾ ചേർന്നു നടത്തുന്ന ഇഎഡിഎസ് കന്പനിയുടെ യൂറോഫൈറ്റർ ടൈഫൂൺ വിമാനത്തെ തള്ളിയാണ് സ്വകാര്യ കന്പനിയായ ദസോയുടെ റഫാൽ വാങ്ങാൻ കരാർ ഉണ്ടാക്കിയത്. ഇഎഡിഎസ് ആദ്യം പറഞ്ഞ വില കൂടുതലായിരുന്നു. പിന്നീട് അവർ വില 20 ശതമാനം കുറയ്ക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സമയം കഴിഞ്ഞെന്നു പറഞ്ഞ് ആ ഓഫർ തള്ളി.
സാധാരണ ഇത്തരം കരാറുകളിൽ ഇതേ വിലയിലും വ്യവസ്ഥയിലും 50 ശതമാനം എണ്ണംകൂടി വാങ്ങാൻ അവസരം നല്കുന്ന വ്യവസ്ഥ വയ്ക്കാറുണ്ട്. റഫാലിൽ അതുണ്ടായില്ല. യുപിഎ കാലത്ത് ആ വ്യവസ്ഥയോടുകൂടിയാണു ചർച്ച നടന്നത്. മോദി വിമാനം വാങ്ങൽ പ്രഖ്യാപിച്ചശേഷം കരാറിൽനിന്ന് അതൊഴിവായി.
ദസോയുമായുള്ള ഇടപാടിൽ ഫ്രഞ്ച് ഗവൺമെന്റിന്റെ ഗാരന്റിയും വാങ്ങിയില്ല. വിദേശ ഇടപാടുകളിൽ സർക്കാർ ഗാരന്റി പതിവാണ്. ഇത് ഒഴിവാക്കിയതിനു വിശദീകരണമില്ല. റഫാലിൽ കൂടുതൽ കഥകൾ പുറത്തുവരാനുണ്ടെന്നു സൂചിപ്പിച്ചുകൊണ്ടാണു റാമിന്റെ റിപ്പോർട്ട് അവസാനിക്കുന്നത്.