ന്യൂഡൽഹി: ഒരുമാസമായി തുടരുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്, ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് ആം ആദ്മി പാർട്ടി തീരുമാനം.
ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലും ആപ് മത്സരിക്കുമെന്ന് മുതിർന്ന നേതാവും ഡൽഹി ഘടകം കൺവീനറുമായ ഗോപാൽ റായി പറഞ്ഞു. ആം ആദ്മിയുമായുള്ള സഖ്യനീക്കത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും വിമർശിച്ചിരുന്നു.
രാജ്യതാത്പര്യം പരിഗണിച്ച് കോൺഗ്രസ് എന്ന വിഷം കഴിക്കാൻ തയാറായിരുന്നു. എന്നാൽ അമരീന്ദറിന്റെയും ഷീല ദീക്ഷിതിന്റയും പ്രസംഗത്തിലൂടെ നയം വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. സമാനനിലപാടുകളുള്ള മറ്റു പാർട്ടികളുമായി സഹകരിച്ച് ബിജെപിയെ തറപറ്റിക്കുമെന്നും ഗോപാൽ റായി അവകാശപ്പെട്ടു.
ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലും ആപ് മത്സരിക്കുമെന്ന് മുതിർന്ന നേതാവും ഡൽഹി ഘടകം കൺവീനറുമായ ഗോപാൽ റായി പറഞ്ഞു. ആം ആദ്മിയുമായുള്ള സഖ്യനീക്കത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും വിമർശിച്ചിരുന്നു.
രാജ്യതാത്പര്യം പരിഗണിച്ച് കോൺഗ്രസ് എന്ന വിഷം കഴിക്കാൻ തയാറായിരുന്നു. എന്നാൽ അമരീന്ദറിന്റെയും ഷീല ദീക്ഷിതിന്റയും പ്രസംഗത്തിലൂടെ നയം വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. സമാനനിലപാടുകളുള്ള മറ്റു പാർട്ടികളുമായി സഹകരിച്ച് ബിജെപിയെ തറപറ്റിക്കുമെന്നും ഗോപാൽ റായി അവകാശപ്പെട്ടു.