ന്യൂഡൽഹി: എറണാകുളത്ത് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന കോണ്ഗ്രസ് ബൂത്ത് നേതാക്കളുടെ പ്രതിനിധി സമ്മേളനം 29ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടത്തും. യുവജനങ്ങളുമായുള്ള രാഹുലിന്റെ സംവാദം ഉച്ചയ്ക്കു മുന്പായി നടത്താനാണ് ആലോചന. പ്രതിനിധി സമ്മേളനത്തിൽ അര ലക്ഷം പേർ പങ്കെടുക്കും.
ഇരുപത്തിയൊന്പതിന് രാവിലെ എത്തുന്ന രാഹുൽ അന്നു മുഴുവൻ എറണാകുളത്ത് തങ്ങും. യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും നിർണായകമാകും. രാഹുലിനെ കാണാനായി അനുവാദം ചോദിച്ചിട്ടുള്ളവരുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചയ്ക്ക് രാഹുൽ വിമുഖത പറഞ്ഞിട്ടില്ല.
സംസ്ഥാനത്തെ 25,000 ബൂത്തുകളിലെ പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും സംസ്ഥാന, ജില്ലാ നേതാക്കളും എംപിമാരും എൽഎൽഎമാരും കോണ്ഗ്രസ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തന്ത്രങ്ങളും കേരള സന്ദർശനത്തിൽ ചർച്ചാവിഷയമാകും.
ഇരുപത്തിയൊന്പതിന് രാവിലെ എത്തുന്ന രാഹുൽ അന്നു മുഴുവൻ എറണാകുളത്ത് തങ്ങും. യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും നിർണായകമാകും. രാഹുലിനെ കാണാനായി അനുവാദം ചോദിച്ചിട്ടുള്ളവരുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചയ്ക്ക് രാഹുൽ വിമുഖത പറഞ്ഞിട്ടില്ല.
സംസ്ഥാനത്തെ 25,000 ബൂത്തുകളിലെ പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും സംസ്ഥാന, ജില്ലാ നേതാക്കളും എംപിമാരും എൽഎൽഎമാരും കോണ്ഗ്രസ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തന്ത്രങ്ങളും കേരള സന്ദർശനത്തിൽ ചർച്ചാവിഷയമാകും.