ബംഗളൂരു: കർണാടക കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽനിന്നു വിട്ടുനിന്ന നാല് എംഎൽഎമാരോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് നിയമ സഭാ കക്ഷി നേതാവ് സിദ്ധരാമയ്യ. മറുപടി ലഭിച്ചശേഷം ഹൈക്കമാൻഡുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കും.
ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്നു ഉമേഷ് ജാധവ് പറഞ്ഞുവെന്നും ജാധവിൽ തനിക്ക് വിശ്വാസമുണ്ടെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഈശ്വർ ഖൻദ്രെ പറഞ്ഞു. എന്നാൽ, രമേശ് ജാർകിഹോളിയുടെ നിലപാടിനെക്കുറിച്ച് പറയാൻ ഖൻദ്രെ തയാറായില്ല.
നേരത്തെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കെ.സി. വേണുഗോപാലും ചർച്ച നടത്തിയിരുന്നു. ബിജെപി നേതാക്കൾ ഓപ്പറേഷൻ താമരയുമായി മുന്നോട്ടു പോകട്ടെയെന്നും തനിക്ക് അതിൽ വേവലാതിയില്ലെന്നും കുമാരസ്വാമി പറഞ്ഞു.
ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, സിദ്ധരാമയ്യ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്നു ഉമേഷ് ജാധവ് പറഞ്ഞുവെന്നും ജാധവിൽ തനിക്ക് വിശ്വാസമുണ്ടെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഈശ്വർ ഖൻദ്രെ പറഞ്ഞു. എന്നാൽ, രമേശ് ജാർകിഹോളിയുടെ നിലപാടിനെക്കുറിച്ച് പറയാൻ ഖൻദ്രെ തയാറായില്ല.
നേരത്തെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കെ.സി. വേണുഗോപാലും ചർച്ച നടത്തിയിരുന്നു. ബിജെപി നേതാക്കൾ ഓപ്പറേഷൻ താമരയുമായി മുന്നോട്ടു പോകട്ടെയെന്നും തനിക്ക് അതിൽ വേവലാതിയില്ലെന്നും കുമാരസ്വാമി പറഞ്ഞു.