വാഷിംഗ്ടൺ ഡിസി: യുഎസ് ജനപ്രതിനിധിസഭാ സ്പീക്കറും പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവുമായ നാൻസി പെലോസിയുടെ വിദേശ പര്യടനത്തിന് അനുമതി നിഷേധിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രഷറി സ്തംഭനം നേരിടുന്നതിനാൽ പെലോസിയുടെ ‘വിനോദയാത്ര’യ്ക്ക് സൈനിക വിമാനം അനുവദിക്കാനാവില്ലെന്ന് ട്രംപ് പരിഹാസരൂപേണ കത്തിൽ അറിയിച്ചു. പെലോസിക്കു വേണമെങ്കിൽ സ്വന്തം ചെലവിൽ യാത്രാവിമാനത്തിൽ പോകാം.
അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ബ്രസൽസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു പെലോസിയുടെ പദ്ധതി. ട്രഷറി സ്തംഭനം നേരിടുന്നതിനാൽ എല്ലാ വർഷവും പ്രസിഡന്റ് പതിവായി നടത്താറുള്ള സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം മാറ്റിവയ്ക്കണമെന്ന് പെലോസി ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടാണ് ട്രഷറി സ്തംഭനത്തിന്റെ പേരിൽത്തന്നെ പെലോസിയുടെ യാത്രയ്ക്ക് ട്രംപ് അനുമതി നിഷേധിച്ചത്.
മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് പണം അനുവദിക്കില്ലെന്ന് പ്രതിപക്ഷ ഡെമോക്രാറ്റുകൾ നിലപാട് എടുത്തതാണ് ട്രഷറി സ്തംഭനത്തിനു കാരണം. ഇതുമൂലം ഇടക്കാല ധനവിനിയോഗ ബിൽ പാസാക്കാനായിട്ടില്ല. ട്രഷറി സ്തംഭനം മൂലം എട്ടു ലക്ഷം ഫെഡറൽ സർക്കാർ ജീവനക്കാർക്കു ശന്പളമില്ല.
27 ദിവസം പിന്നിട്ട ട്രഷറി സ്തംഭനം കാലദൈർഘ്യത്തിന്റെ കാര്യത്തിൽ റിക്കാർഡ് ഇട്ടിരിക്കുകയാണ്. പെലോസി വിദേശത്തു പോകുന്നതിനു പകരം അമേരിക്കയിൽ തുടർന്ന് പ്രതിസന്ധി ഒഴിവാക്കുന്നതിനു താനുമായി ചർച്ച നടത്തുന്നതാണ് അഭികാമ്യമെന്നും ട്രംപ് അറിയിച്ചു.
ട്രഷറി സ്തംഭനം :യുഎസ് സംഘം ഉച്ചകോടിക്കില്ല
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഉച്ചകോടിയിലേക്ക് പ്രതിനിധിസംഘത്തെ അയയ്ക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. രാജ്യത്ത് ട്രഷറി സ്തംഭനം നേരിടുന്നതുമൂലമാണിത്. ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
സ്പീക്കർ നാൻസി പെലോസിക്ക് അഫ്ഗാനിസ്ഥാൻ യാത്രയ്ക്ക് ട്രംപ് സൈനികവിമാനം നിഷേധിച്ചതും ട്രഷറി സ്തംഭനം ചൂണ്ടിക്കാട്ടിയാണ്.
എന്നാൽ ഇന്നലെ മെലാനിയ ട്രംപ് പ്രത്യേക വിമാനത്തിൽ ഫ്ളോറിഡയിലെ മാർ ലാ ഗോ റിസോർട്ടിലേക്ക് (വിന്റർ വൈറ്റ് ഹൗസ്) പോയത് വിമർശനത്തിനിടയാക്കി.
ട്രഷറി സ്തംഭനത്തെത്തുടർന്നു മെലാനിയയുടെ സ്റ്റാഫിന്റെ എണ്ണം പകുതിയായി കുറച്ചിരുന്നു.
അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ബ്രസൽസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു പെലോസിയുടെ പദ്ധതി. ട്രഷറി സ്തംഭനം നേരിടുന്നതിനാൽ എല്ലാ വർഷവും പ്രസിഡന്റ് പതിവായി നടത്താറുള്ള സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം മാറ്റിവയ്ക്കണമെന്ന് പെലോസി ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടാണ് ട്രഷറി സ്തംഭനത്തിന്റെ പേരിൽത്തന്നെ പെലോസിയുടെ യാത്രയ്ക്ക് ട്രംപ് അനുമതി നിഷേധിച്ചത്.
മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് പണം അനുവദിക്കില്ലെന്ന് പ്രതിപക്ഷ ഡെമോക്രാറ്റുകൾ നിലപാട് എടുത്തതാണ് ട്രഷറി സ്തംഭനത്തിനു കാരണം. ഇതുമൂലം ഇടക്കാല ധനവിനിയോഗ ബിൽ പാസാക്കാനായിട്ടില്ല. ട്രഷറി സ്തംഭനം മൂലം എട്ടു ലക്ഷം ഫെഡറൽ സർക്കാർ ജീവനക്കാർക്കു ശന്പളമില്ല.
27 ദിവസം പിന്നിട്ട ട്രഷറി സ്തംഭനം കാലദൈർഘ്യത്തിന്റെ കാര്യത്തിൽ റിക്കാർഡ് ഇട്ടിരിക്കുകയാണ്. പെലോസി വിദേശത്തു പോകുന്നതിനു പകരം അമേരിക്കയിൽ തുടർന്ന് പ്രതിസന്ധി ഒഴിവാക്കുന്നതിനു താനുമായി ചർച്ച നടത്തുന്നതാണ് അഭികാമ്യമെന്നും ട്രംപ് അറിയിച്ചു.
ട്രഷറി സ്തംഭനം :യുഎസ് സംഘം ഉച്ചകോടിക്കില്ല
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഉച്ചകോടിയിലേക്ക് പ്രതിനിധിസംഘത്തെ അയയ്ക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. രാജ്യത്ത് ട്രഷറി സ്തംഭനം നേരിടുന്നതുമൂലമാണിത്. ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
സ്പീക്കർ നാൻസി പെലോസിക്ക് അഫ്ഗാനിസ്ഥാൻ യാത്രയ്ക്ക് ട്രംപ് സൈനികവിമാനം നിഷേധിച്ചതും ട്രഷറി സ്തംഭനം ചൂണ്ടിക്കാട്ടിയാണ്.
എന്നാൽ ഇന്നലെ മെലാനിയ ട്രംപ് പ്രത്യേക വിമാനത്തിൽ ഫ്ളോറിഡയിലെ മാർ ലാ ഗോ റിസോർട്ടിലേക്ക് (വിന്റർ വൈറ്റ് ഹൗസ്) പോയത് വിമർശനത്തിനിടയാക്കി.
ട്രഷറി സ്തംഭനത്തെത്തുടർന്നു മെലാനിയയുടെ സ്റ്റാഫിന്റെ എണ്ണം പകുതിയായി കുറച്ചിരുന്നു.