ന്യൂഡൽഹി: അമേരിക്കയിൽ ചികിത്സയിലുള്ള കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി തിരികെയെത്താൻ വൈകുമെങ്കിൽ ഫെബ്രുവരി ഒന്നിന് നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് റെയിൽമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ചേക്കും. കഴിഞ്ഞ ഏപ്രിലിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ജയ്റ്റ്ലി വിശ്രമത്തിലായിരുന്നപ്പോൾ നാലു മാസക്കാലം പിയൂഷിനായിരുന്നു ധനമന്ത്രിയുടെ ചുമതല.
വിദഗ്ധ പരിശോധനകൾക്കായി കഴിഞ്ഞ ഞായറാഴ്ച അമേരിക്കയിലേക്കു പോയ 66 വയസുകാരനായ ജയ്റ്റ്ലിക്കു തുടയിൽ അപൂർവമായ സോഫ്റ്റ് ടിഷ്യൂ സർക്കോമ എന്ന അർബുദരോഗമാണെന്നു ഡോക്ടർമാർ കണ്ടെത്തിയതായാണു റിപ്പോർട്ട്. അത്യപൂർവമായ ഇത്തരം കാൻസർ രോഗം ഫലപ്രദമായ ചികിത്സ ഉടൻ ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാനുള്ള സാധ്യതയുണ്ടെ ന്നു ദ വയർ റിപ്പോർട്ട് ചെയ്തു.
കീമോതെറാപ്പിയും ശസ്ത്രക്രിയയും ആവശ്യമായാൽ ജയ്റ്റ്ലി ആഴ്ചകളോളം അമേരിക്കയിൽ കഴിയേണ്ടിവരും. വൃക്ക മാറ്റിവയ്ക്കലിനു ശേഷം ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടയിലായതിനാൽ ചികിത്സസ കൂടുതൽ സങ്കീർണമാണ്.
തെരഞ്ഞെടുപ്പു ബജറ്റ് ആകേണ്ട ജനപ്രിയ ഇടക്കാല ബജറ്റിനായി ഒരുങ്ങേണ്ടതുണ്ടായിട്ടും അമേരിക്കയിലെ പരിശോധന ജയ്റ്റ്ലി നീട്ടിവയ്ക്കാതിരുന്നത് ആരോഗ്യനിലയുടെ ഗൗരവസ്വഭാവം കൊണ്ടാണെന്നു പറയുന്നു.
റെയിൽവേ ബജറ്റുകൂടി പൊതുബജറ്റിന്റെ ഭാഗമാക്കിയതിനാൽ ചാർട്ടേഡ് അക്കൗണ്ട ന്റും ധനമന്ത്രാലയത്തിൽ ചുമതല വഹിച്ചിട്ടുള്ളയാളുമായ റെയിൽവേ മന്ത്രിയെ അടുത്ത ബജറ്റ് അവതരണത്തിന്റെ ചുമതല ഏൽപിക്കാൻ സാധ്യതയുമേറി. നിലവിലെ കേന്ദ്ര ധനസഹമന്ത്രിമാരായ ശിവപ്രതാപ് ശുക്ലയും പൊൻ രാധാകൃഷ്ണനും താരതമ്യേന പരിചയക്കുറവുള്ളതും പിയൂഷിനെ ബജറ്റവതരണം ഏൽപിക്കാൻ കാരണമാകും.
എൻഡിഎക്ക് അധികാരം നിലനിർത്താൻ കഴിയുന്ന പുതിയ പദ്ധതികളും ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിക്കാൻ മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും തീരുമാനിച്ചിട്ടുണ്ട്. മധ്യവർഗത്തെ ആകർഷിക്കാനായി ആദായ നികുതി സ്ലാബുകൾ ഉയർത്തുന്നത് അടക്കമുള്ള ഇളവുകളും പ്രതീക്ഷിക്കുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടമാകാൻ കർഷകരുടെ രോഷവും ഗ്രാമവാസികളായ സാധാരണക്കാരുടെയും കച്ചവടക്കാരുടെയും സാന്പത്തിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെടുത്തേണ്ട തുണ്ട്.
ബജറ്റിനായുള്ള ഒരുക്കങ്ങൾക്ക് കേന്ദ്ര ധനസെക്രട്ടറി അജയ് നാരായണ് ഝാ, റവന്യൂ സെക്രട്ടറി അജയ് ഭൂഷണ് പാണ്ഡെ, ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി രാജീവ് കുമാർ, നിക്ഷേപ സെക്രട്ടറി നീരജ് കുമാർ ഗുപ്ത, മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യം തുടങ്ങിയവർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശം കിട്ടിയാലുടൻ മന്ത്രി പിയൂഷ് ഗോയലുമായും ഉദ്യോഗസ്ഥർ ഉടനെ കൂടിയാലോചന നടത്തും.
ജോർജ് കള്ളിവയലിൽ
വിദഗ്ധ പരിശോധനകൾക്കായി കഴിഞ്ഞ ഞായറാഴ്ച അമേരിക്കയിലേക്കു പോയ 66 വയസുകാരനായ ജയ്റ്റ്ലിക്കു തുടയിൽ അപൂർവമായ സോഫ്റ്റ് ടിഷ്യൂ സർക്കോമ എന്ന അർബുദരോഗമാണെന്നു ഡോക്ടർമാർ കണ്ടെത്തിയതായാണു റിപ്പോർട്ട്. അത്യപൂർവമായ ഇത്തരം കാൻസർ രോഗം ഫലപ്രദമായ ചികിത്സ ഉടൻ ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാനുള്ള സാധ്യതയുണ്ടെ ന്നു ദ വയർ റിപ്പോർട്ട് ചെയ്തു.
കീമോതെറാപ്പിയും ശസ്ത്രക്രിയയും ആവശ്യമായാൽ ജയ്റ്റ്ലി ആഴ്ചകളോളം അമേരിക്കയിൽ കഴിയേണ്ടിവരും. വൃക്ക മാറ്റിവയ്ക്കലിനു ശേഷം ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടയിലായതിനാൽ ചികിത്സസ കൂടുതൽ സങ്കീർണമാണ്.
തെരഞ്ഞെടുപ്പു ബജറ്റ് ആകേണ്ട ജനപ്രിയ ഇടക്കാല ബജറ്റിനായി ഒരുങ്ങേണ്ടതുണ്ടായിട്ടും അമേരിക്കയിലെ പരിശോധന ജയ്റ്റ്ലി നീട്ടിവയ്ക്കാതിരുന്നത് ആരോഗ്യനിലയുടെ ഗൗരവസ്വഭാവം കൊണ്ടാണെന്നു പറയുന്നു.
റെയിൽവേ ബജറ്റുകൂടി പൊതുബജറ്റിന്റെ ഭാഗമാക്കിയതിനാൽ ചാർട്ടേഡ് അക്കൗണ്ട ന്റും ധനമന്ത്രാലയത്തിൽ ചുമതല വഹിച്ചിട്ടുള്ളയാളുമായ റെയിൽവേ മന്ത്രിയെ അടുത്ത ബജറ്റ് അവതരണത്തിന്റെ ചുമതല ഏൽപിക്കാൻ സാധ്യതയുമേറി. നിലവിലെ കേന്ദ്ര ധനസഹമന്ത്രിമാരായ ശിവപ്രതാപ് ശുക്ലയും പൊൻ രാധാകൃഷ്ണനും താരതമ്യേന പരിചയക്കുറവുള്ളതും പിയൂഷിനെ ബജറ്റവതരണം ഏൽപിക്കാൻ കാരണമാകും.
എൻഡിഎക്ക് അധികാരം നിലനിർത്താൻ കഴിയുന്ന പുതിയ പദ്ധതികളും ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിക്കാൻ മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും തീരുമാനിച്ചിട്ടുണ്ട്. മധ്യവർഗത്തെ ആകർഷിക്കാനായി ആദായ നികുതി സ്ലാബുകൾ ഉയർത്തുന്നത് അടക്കമുള്ള ഇളവുകളും പ്രതീക്ഷിക്കുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടമാകാൻ കർഷകരുടെ രോഷവും ഗ്രാമവാസികളായ സാധാരണക്കാരുടെയും കച്ചവടക്കാരുടെയും സാന്പത്തിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെടുത്തേണ്ട തുണ്ട്.
ബജറ്റിനായുള്ള ഒരുക്കങ്ങൾക്ക് കേന്ദ്ര ധനസെക്രട്ടറി അജയ് നാരായണ് ഝാ, റവന്യൂ സെക്രട്ടറി അജയ് ഭൂഷണ് പാണ്ഡെ, ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി രാജീവ് കുമാർ, നിക്ഷേപ സെക്രട്ടറി നീരജ് കുമാർ ഗുപ്ത, മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യം തുടങ്ങിയവർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശം കിട്ടിയാലുടൻ മന്ത്രി പിയൂഷ് ഗോയലുമായും ഉദ്യോഗസ്ഥർ ഉടനെ കൂടിയാലോചന നടത്തും.
ജോർജ് കള്ളിവയലിൽ