ന്യൂഡൽഹി: സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ സിബിഐയിൽനിന്നു മാറ്റി.അസ്താനയെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനാക്കി. സിബിഐ ജോയിന്റ് ഡയറക്ടർ അരുൺകുമാർ ശർമ, ഡിഐജി മനീഷ്കുമാർ സിൻഹ, എസ്പി ജയന്ത് ജെ. നായിക്നാവരെ എന്നിവരെയും മാറ്റിയിട്ടുണ്ട്. കാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണു തീരുമാനമെടുത്തത്.
അലോക് വർമയെ സിബിഐ ഡയറക്ടർസ്ഥാനത്തുനിന്നു മാറ്റി ദിവസങ്ങൾക്കകമാണ് അസ്താനയ്ക്കു സ്ഥാനചലനമുണ്ടായത്. ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെത്തുടർന്ന് രാകേഷ് അസ്താനയെയും അലോക് വർമയെയും നിർബന്ധിത അവധിയിക്കി. ഇതിനെതിരേ വർമ സുപ്രീംകോടതിയെ സമീപിച്ചു. ഇദ്ദേഹത്തിനു സിബിഐ ഡയറക്ടർസ്ഥാനത്തു പുനർനിയമനം നല്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാൽ പിറ്റേദിവസം പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി അലോക് വർമയെ ഡയറക്ടർസ്ഥാനത്തുനിന്നു നീക്കി ഫയർ സർവീസ് ഡയറക്ടർ ജനറലാക്കി. എന്നാൽ, സ്ഥാനം ഏറ്റെടുക്കാതെ വർമ സർവീസിൽനിന്നു രാജിവച്ചു.
അലോക് വർമയെ സിബിഐ ഡയറക്ടർസ്ഥാനത്തുനിന്നു മാറ്റി ദിവസങ്ങൾക്കകമാണ് അസ്താനയ്ക്കു സ്ഥാനചലനമുണ്ടായത്. ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെത്തുടർന്ന് രാകേഷ് അസ്താനയെയും അലോക് വർമയെയും നിർബന്ധിത അവധിയിക്കി. ഇതിനെതിരേ വർമ സുപ്രീംകോടതിയെ സമീപിച്ചു. ഇദ്ദേഹത്തിനു സിബിഐ ഡയറക്ടർസ്ഥാനത്തു പുനർനിയമനം നല്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. എന്നാൽ പിറ്റേദിവസം പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി അലോക് വർമയെ ഡയറക്ടർസ്ഥാനത്തുനിന്നു നീക്കി ഫയർ സർവീസ് ഡയറക്ടർ ജനറലാക്കി. എന്നാൽ, സ്ഥാനം ഏറ്റെടുക്കാതെ വർമ സർവീസിൽനിന്നു രാജിവച്ചു.