ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവർ മുഴുവൻ സുരക്ഷ ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ അടിയന്തര വാദം കേൾക്കാമെന്ന് സുപ്രീംകോടതി. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് മുഖേന നൽകിയ ഹർജിയിൽ ഇന്നു കേൾക്കാമെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ആണ് പറഞ്ഞത്.
കായികമായും സാമൂഹിക മാധ്യമങ്ങളിലൂടെയും ആക്രമിക്കുന്നവരെ നിയമപരമായി നേരിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ജീവന് അപകടമില്ലാതെ ക്ഷേത്രം സന്ദർശിക്കാൻ പോലീസ് സുരക്ഷയടക്കം നൽകണമെന്നും പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിച്ചാൽ ശുദ്ധിക്രിയ നടത്തരുതെന്ന നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കായികമായും സാമൂഹിക മാധ്യമങ്ങളിലൂടെയും ആക്രമിക്കുന്നവരെ നിയമപരമായി നേരിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ജീവന് അപകടമില്ലാതെ ക്ഷേത്രം സന്ദർശിക്കാൻ പോലീസ് സുരക്ഷയടക്കം നൽകണമെന്നും പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിച്ചാൽ ശുദ്ധിക്രിയ നടത്തരുതെന്ന നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.