ന്യൂഡൽഹി: അമേരിക്കയിൽ ചികിത്സയിലുള്ള ധനമന്ത്രി അരുണ് ജയ്റ്റലിക്കു പുറമേ ബിജെപി അധ്യക്ഷൻ അമിത് ഷാ, ബിജെപിയുടെ മുതിർന്ന ജനറൽ സെക്രട്ടറി രാംലാൽ, കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഒരേ സമയം വിവിധ ആശുപത്രികളിലായത് ബിജെപിക്കും സർക്കാരിനും ക്ഷീണമായി.
ഇവരിൽ മന്ത്രി രവിശങ്കർ പ്രസാദ് ഇന്നലെ ആശുപത്രി വിട്ടു. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഏറെക്കാലം ചികിത്സ കഴിഞ്ഞ് അടുത്തിടെയാണു ഭാഗികമായെങ്കിലും ഓഫീസിൽ എത്തിത്തുടങ്ങിയത്.
ശ്വാസതടസത്തെ തുടർന്നു മൂന്നു ദിവസം ഡൽഹിയിലെ എയിംസിൽ ചികിൽസയിലായിരുന്ന മന്ത്രി രവിശങ്കർ പ്രസാദിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ ഒൗദ്യോഗിക വസതിയിലേക്ക് മടങ്ങിയത്. സ്വൈൻ ഫ്ലൂ അല്ലെങ്കിൽ പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച്1 എൻ1 പനി ബാധിച്ചതിനെ തുടർന്നാണ് അമിത് ഷായെ ബുധനാഴ്ച ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ഇക്കാര്യം ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇവരിൽ മന്ത്രി രവിശങ്കർ പ്രസാദ് ഇന്നലെ ആശുപത്രി വിട്ടു. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഏറെക്കാലം ചികിത്സ കഴിഞ്ഞ് അടുത്തിടെയാണു ഭാഗികമായെങ്കിലും ഓഫീസിൽ എത്തിത്തുടങ്ങിയത്.
ശ്വാസതടസത്തെ തുടർന്നു മൂന്നു ദിവസം ഡൽഹിയിലെ എയിംസിൽ ചികിൽസയിലായിരുന്ന മന്ത്രി രവിശങ്കർ പ്രസാദിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ ഒൗദ്യോഗിക വസതിയിലേക്ക് മടങ്ങിയത്. സ്വൈൻ ഫ്ലൂ അല്ലെങ്കിൽ പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച്1 എൻ1 പനി ബാധിച്ചതിനെ തുടർന്നാണ് അമിത് ഷായെ ബുധനാഴ്ച ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ഇക്കാര്യം ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.