ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഡാൻസ് ബാറുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ സുപ്രീംകോടതി ഇളവ് വരുത്തി. ഡാൻസ് ബാറുകൾ അടച്ചുപൂട്ടേണ്ടി വരുന്ന വിധം 2016ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളിലാണ് സുപ്രീംകോടതി ഇളവുകൾ വരുത്തിയത്.
ഡാൻസ് ബാറുകളിൽ മദ്യം വിളന്പാം. ഇതിനായി പ്രത്യേകം വേർതിരിച്ച സ്ഥലങ്ങൾ വേണ്ട . ബാറുടമകളുടെ ആവശ്യം കണക്കിലെടുത്തു മുംബൈ പോലെ തിരക്കുള്ള നഗരങ്ങളിൽ ഡാൻസ് ബാറുകൾ ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു കിലോമീറ്റർ അകലെ ആയിരിക്കണമെന്ന നിബന്ധ പ്രായോഗികമല്ലെന്നും കോടതി പറഞ്ഞു.
ഡാൻസ് ബാറുകളിൽ സിസി ടിവി സ്ഥാപിക്കണമെന്ന നിബന്ധന നീക്കി. നൃത്തം ചെയ്യുന്നവർക്ക് ടിപ്പ് നല്കുന്നതിനുള്ള അനുമതിയും കോടതി നല്കി. എന്നാൽ, നോട്ടുകൾ വലിച്ചെറിഞ്ഞു കൊടുക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
ഡാൻസ് ബാറുകളുടെ സമയപരിധി വൈകുന്നേരം ആറു മണി മുതൽ രാത്രി പതിനൊന്നര വരെയാക്കി. ഈ നിർദേശങ്ങൾ നടപ്പിലാകുന്നുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.
മഹാരാഷ്ട്ര സർക്കാരിന്റെ നിയമത്തിനെതിരേ നർത്തകരും വെയിട്രസുമാരും നല്കിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.
ഡാൻസ് ബാറുകളിൽ മദ്യം വിളന്പാം. ഇതിനായി പ്രത്യേകം വേർതിരിച്ച സ്ഥലങ്ങൾ വേണ്ട . ബാറുടമകളുടെ ആവശ്യം കണക്കിലെടുത്തു മുംബൈ പോലെ തിരക്കുള്ള നഗരങ്ങളിൽ ഡാൻസ് ബാറുകൾ ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു കിലോമീറ്റർ അകലെ ആയിരിക്കണമെന്ന നിബന്ധ പ്രായോഗികമല്ലെന്നും കോടതി പറഞ്ഞു.
ഡാൻസ് ബാറുകളിൽ സിസി ടിവി സ്ഥാപിക്കണമെന്ന നിബന്ധന നീക്കി. നൃത്തം ചെയ്യുന്നവർക്ക് ടിപ്പ് നല്കുന്നതിനുള്ള അനുമതിയും കോടതി നല്കി. എന്നാൽ, നോട്ടുകൾ വലിച്ചെറിഞ്ഞു കൊടുക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
ഡാൻസ് ബാറുകളുടെ സമയപരിധി വൈകുന്നേരം ആറു മണി മുതൽ രാത്രി പതിനൊന്നര വരെയാക്കി. ഈ നിർദേശങ്ങൾ നടപ്പിലാകുന്നുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു.
മഹാരാഷ്ട്ര സർക്കാരിന്റെ നിയമത്തിനെതിരേ നർത്തകരും വെയിട്രസുമാരും നല്കിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.