ന്യൂഡൽഹി: കൊളീജിയത്തിന്റെ ആദ്യ ശിപാർശയും സീനിയോറിറ്റിയും മറികടന്നു സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത രണ്ടുപേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. ഇതിനെതിരേ മുൻ ജഡ്ജിമാരും അഭിഭാഷകരും ഉയർത്തിയ എതിർപ്പ് പാടേ അവഗണിച്ചു.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദിനേശ് മഹേശ്വരി, ഡൽഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരുടെ നിയമനത്തിനാണ് രാഷ്ട്ര പതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയത്. നിയമനം സംബന്ധിച്ചു കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനവും ഇറക്കി. ജനുവരി പത്തിനു ചേർന്ന സുപ്രീംകോടതി കൊളീജിയമാണ് ഇവരുടെ പേരുകൾ ശിപാർശ ചെയ്തിരുന്നത്.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് രാജേന്ദ്ര മേനോന്റെയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രദീപ് നന്ദ്രജോഗിന്റെയും സീനിയോറിറ്റി മറികടന്നാണ് ഇവരുടെ പേരുകൾ ശിപാർശ ചെയ്തതെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജഡ്ജി സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കും മുൻ സുപ്രീംകോടതി ജഡ്ജി കൈലാഷ് ഗംഭീർ രാഷ്ട്ര പതിക്കും കത്തുകൾ അയച്ചിരുന്നു.തീരുമാനത്തിനെതിരേ ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു. കൊളീജിയം തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രതിഷേധ ധർണ നടത്തുമെന്നാണ് ബാർ കൗണ്‍സിൽ ചെയർമാൻ എം.കെ മിശ്ര ഇന്നലെ പറഞ്ഞത്.
ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യ സീനിയോറിറ്റി പട്ടികയനുസരിച്ച് ജസ്റ്റീസ് രാജേന്ദ്ര മേനോൻ മൂന്നാം സ്ഥാനത്താണ്, ജസ്റ്റീസ് നന്ദ്രജോഗ് നാലാം സ്ഥാനത്തും. ജസ്റ്റീസ് മഹേശ്വരി 21-ാം സ്ഥാനത്തും ജസ്റ്റീസ് ഖന്ന 33-ാം സ്ഥാനത്തുമായിരുന്നു.
ചീഫ് ജസ്റ്റീസുമാരായ രാജേന്ദ്ര മേനോനെയും പ്രദീപ് നന്ദ്ര ജോഗിനെയും സുപ്രീംകോടതി ജഡ്ജിമാരായ ശിപാർശ ചെയ്യാൻ കഴിഞ്ഞ മാസം 12ന് അഞ്ചംഗ കൊളീജിയം തീരുമാനിച്ചിരുന്നു. എന്നാൽ, ശിപാർശ സർക്കാരിനെ അറിയിക്കുകയോ സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. അതിനിടെ കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റീസ് മദൻ. ബി ലോകൂർ വിരമിച്ചു. ജസ്റ്റീസ് അരുണ്‍ മിശ്രയാണ് കൊളീജിയത്തിൽ ഇദ്ദേഹത്തിന് പകരം അംഗമായി എത്തിയത്.
പിന്നീട് ഈ മാസം പത്തിന് ചേർന്ന കൊളീജിയത്തിലാണ് ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരിയെയും സഞ്ജീവ് ഖന്നയേയും ശിപാർശ ചെയ്യാൻ തീരുമാനിച്ചത്. ഇക്കാര്യം സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ജുഡീഷറിയുടെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നാണ് രാഷ്ട്രപതിക്ക് അയച്ച കത്തിൽ ജസ്റ്റീസ് ഗംഭീർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം നടപടികൾ കാരണമാണ് താൻ കൊളീജിയം യോഗങ്ങളിൽ നിന്നു വിട്ടു നിന്നിരുന്നതെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജെ. ചെലമേശ്വറും പറഞ്ഞത്.
കൊളീജിയത്തിന്റെ തീരുമാനത്തെ വിമർശിച്ചാണ് ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്റ്റീസിനു കത്തു നൽകിയത്.
രാജസ്ഥാൻകാരനായ ജസ്റ്റീസ് മഹേശ്വരി 1980-ൽ നിയമബിരുദം നേടി. 2004-ൽ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി. 2014-ൽ അലാഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റപ്പെട്ടു. 2016-ൽ മേഘാലയ ചീഫ് ജസ്റ്റീസായി. പിന്നീടു കർണാടകത്തിലേക്കു സ്ഥലം മാറ്റി.
പൗരാവകാശത്തിനുവേണ്ടി യുള്ള ന്യൂനപക്ഷ വിധിയെഴുത്തിന്റെ പേരിൽ ചീഫ് ജസ്റ്റീസ് സ്ഥാനം കിട്ടാതെ പോയ പരേതനായ മുൻ സുപ്രീംകോടതി ജഡ്ജി എച്ച്.ആർ. ഖന്നയുടെ ബന്ധുവാണു ജസ്റ്റീസ് സഞ്ജീവ് ഖന്ന. ഡൽഹി സ്വദേശിയാണ്. 2005-ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി.
മുൻ ജഡ്ജിമാർ അപലപിച്ചു
സുപ്രീംകോടതിയിലെ റിട്ടയേഡ് ചീഫ് ജസ്റ്റീസ് ആർ.എം. ലോധ, റിട്ടയേഡ് ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, മാർക്കണ്ഡേയ കട്ജു, ഡൽഹി ഹൈക്കോടതിയിലെ റിട്ട. ചീഫ് ജസ്റ്റീസ് എ.പി. ഷാ തുടങ്ങിയവർ സുപ്രീംകോടതി കൊളീജിയത്തിന്റെയും സർക്കാരിന്റെയും നടപടിയെ വിമർശിച്ചു. കൊളീജിയം പ്രവർത്തനം നിരാശാജനകമാണെന്നു ഷാ പറഞ്ഞു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ കാലത്തേതിൽനിന്നു കൊളീജിയം പ്രവർത്തന രീതി മാറിയിട്ടില്ലെന്നു ജ. ചെലമേശ്വർ കുറ്റപ്പെടുത്തി. മിശ്രയുടെ കാലത്തെ രീതിക്കെതിരേ ചെലമേശ്വറിനൊപ്പം പരസ്യപ്രതികരണം നടത്തിയ ആളാണു ചീഫ് ജസ്റ്റീസ് ഗൊഗോയ്.
കൊളീജിയം ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്നു ജ. ലോധ പറഞ്ഞു. ഒരു അംഗം മാറിക്കഴിഞ്ഞപ്പോൾ കൊളീജിയം തീരുമാനം അപ്പാടേ മാറ്റിയതും അതിനു കാരണങ്ങൾ അറിയിക്കാത്തതും വിചിത്രമായിരിക്കുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊളീജിയം നടപടി വിനാശകരമാണെന്നു ജ. കട്ജു വിമർശിച്ചു. കൊളീജിയം അംഗം ജ. സിക്രി വിയോജിപ്പ് അറിയിക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദിനേശ് മഹേശ്വരി, ഡൽഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരുടെ നിയമനത്തിനാണ് രാഷ്ട്ര പതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയത്. നിയമനം സംബന്ധിച്ചു കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനവും ഇറക്കി. ജനുവരി പത്തിനു ചേർന്ന സുപ്രീംകോടതി കൊളീജിയമാണ് ഇവരുടെ പേരുകൾ ശിപാർശ ചെയ്തിരുന്നത്.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് രാജേന്ദ്ര മേനോന്റെയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രദീപ് നന്ദ്രജോഗിന്റെയും സീനിയോറിറ്റി മറികടന്നാണ് ഇവരുടെ പേരുകൾ ശിപാർശ ചെയ്തതെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജഡ്ജി സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കും മുൻ സുപ്രീംകോടതി ജഡ്ജി കൈലാഷ് ഗംഭീർ രാഷ്ട്ര പതിക്കും കത്തുകൾ അയച്ചിരുന്നു.തീരുമാനത്തിനെതിരേ ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു. കൊളീജിയം തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രതിഷേധ ധർണ നടത്തുമെന്നാണ് ബാർ കൗണ്‍സിൽ ചെയർമാൻ എം.കെ മിശ്ര ഇന്നലെ പറഞ്ഞത്.
ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യ സീനിയോറിറ്റി പട്ടികയനുസരിച്ച് ജസ്റ്റീസ് രാജേന്ദ്ര മേനോൻ മൂന്നാം സ്ഥാനത്താണ്, ജസ്റ്റീസ് നന്ദ്രജോഗ് നാലാം സ്ഥാനത്തും. ജസ്റ്റീസ് മഹേശ്വരി 21-ാം സ്ഥാനത്തും ജസ്റ്റീസ് ഖന്ന 33-ാം സ്ഥാനത്തുമായിരുന്നു.
ചീഫ് ജസ്റ്റീസുമാരായ രാജേന്ദ്ര മേനോനെയും പ്രദീപ് നന്ദ്ര ജോഗിനെയും സുപ്രീംകോടതി ജഡ്ജിമാരായ ശിപാർശ ചെയ്യാൻ കഴിഞ്ഞ മാസം 12ന് അഞ്ചംഗ കൊളീജിയം തീരുമാനിച്ചിരുന്നു. എന്നാൽ, ശിപാർശ സർക്കാരിനെ അറിയിക്കുകയോ സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. അതിനിടെ കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റീസ് മദൻ. ബി ലോകൂർ വിരമിച്ചു. ജസ്റ്റീസ് അരുണ്‍ മിശ്രയാണ് കൊളീജിയത്തിൽ ഇദ്ദേഹത്തിന് പകരം അംഗമായി എത്തിയത്.
പിന്നീട് ഈ മാസം പത്തിന് ചേർന്ന കൊളീജിയത്തിലാണ് ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരിയെയും സഞ്ജീവ് ഖന്നയേയും ശിപാർശ ചെയ്യാൻ തീരുമാനിച്ചത്. ഇക്കാര്യം സുപ്രീംകോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ജുഡീഷറിയുടെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നാണ് രാഷ്ട്രപതിക്ക് അയച്ച കത്തിൽ ജസ്റ്റീസ് ഗംഭീർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം നടപടികൾ കാരണമാണ് താൻ കൊളീജിയം യോഗങ്ങളിൽ നിന്നു വിട്ടു നിന്നിരുന്നതെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജെ. ചെലമേശ്വറും പറഞ്ഞത്.
കൊളീജിയത്തിന്റെ തീരുമാനത്തെ വിമർശിച്ചാണ് ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്റ്റീസിനു കത്തു നൽകിയത്.
രാജസ്ഥാൻകാരനായ ജസ്റ്റീസ് മഹേശ്വരി 1980-ൽ നിയമബിരുദം നേടി. 2004-ൽ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായി. 2014-ൽ അലാഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റപ്പെട്ടു. 2016-ൽ മേഘാലയ ചീഫ് ജസ്റ്റീസായി. പിന്നീടു കർണാടകത്തിലേക്കു സ്ഥലം മാറ്റി.
പൗരാവകാശത്തിനുവേണ്ടി യുള്ള ന്യൂനപക്ഷ വിധിയെഴുത്തിന്റെ പേരിൽ ചീഫ് ജസ്റ്റീസ് സ്ഥാനം കിട്ടാതെ പോയ പരേതനായ മുൻ സുപ്രീംകോടതി ജഡ്ജി എച്ച്.ആർ. ഖന്നയുടെ ബന്ധുവാണു ജസ്റ്റീസ് സഞ്ജീവ് ഖന്ന. ഡൽഹി സ്വദേശിയാണ്. 2005-ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി.
മുൻ ജഡ്ജിമാർ അപലപിച്ചു
സുപ്രീംകോടതിയിലെ റിട്ടയേഡ് ചീഫ് ജസ്റ്റീസ് ആർ.എം. ലോധ, റിട്ടയേഡ് ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, മാർക്കണ്ഡേയ കട്ജു, ഡൽഹി ഹൈക്കോടതിയിലെ റിട്ട. ചീഫ് ജസ്റ്റീസ് എ.പി. ഷാ തുടങ്ങിയവർ സുപ്രീംകോടതി കൊളീജിയത്തിന്റെയും സർക്കാരിന്റെയും നടപടിയെ വിമർശിച്ചു. കൊളീജിയം പ്രവർത്തനം നിരാശാജനകമാണെന്നു ഷാ പറഞ്ഞു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ കാലത്തേതിൽനിന്നു കൊളീജിയം പ്രവർത്തന രീതി മാറിയിട്ടില്ലെന്നു ജ. ചെലമേശ്വർ കുറ്റപ്പെടുത്തി. മിശ്രയുടെ കാലത്തെ രീതിക്കെതിരേ ചെലമേശ്വറിനൊപ്പം പരസ്യപ്രതികരണം നടത്തിയ ആളാണു ചീഫ് ജസ്റ്റീസ് ഗൊഗോയ്.
കൊളീജിയം ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടതെന്നു ജ. ലോധ പറഞ്ഞു. ഒരു അംഗം മാറിക്കഴിഞ്ഞപ്പോൾ കൊളീജിയം തീരുമാനം അപ്പാടേ മാറ്റിയതും അതിനു കാരണങ്ങൾ അറിയിക്കാത്തതും വിചിത്രമായിരിക്കുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊളീജിയം നടപടി വിനാശകരമാണെന്നു ജ. കട്ജു വിമർശിച്ചു. കൊളീജിയം അംഗം ജ. സിക്രി വിയോജിപ്പ് അറിയിക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.