ബംഗളൂരു: കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി അയയുന്നു. മുംബൈയിലുണ്ടായിരുന്ന ഒരു കോൺഗ്രസ് എംഎൽഎ ഇന്നലെ കർണാടകയിൽ തിരിച്ചെത്തി. ഭീമ നായിക് ആണു തിരിച്ചെത്തിയത്. താൻ ഗോവയിലായിരുന്നുവെന്നും ഫോൺ സ്വിച്ച്ഡ് ഓഫ് ആയതുകൊണ്ടാണു നേതാക്കന്മാരെ ബന്ധപ്പെടാൻ കഴിയാതിരുന്നതെന്നും ഹഗാരിബൊമ്മനഹള്ളി എംഎൽഎയായ നായിക് പറഞ്ഞു.
കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുമായി ഭീമ നായിക് സംസാരിച്ചു. മുംബൈയിലുള്ള മറ്റ് എംഎൽഎമാരുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. കൂടുതൽ എംഎൽഎമാരെ പക്ഷത്താക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോർട്ട്
ഇന്നലെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. എല്ലാം പൂർണ്ണനിയന്ത്രണത്തിലാണെന്നും ആശങ്കയ്ക്കു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഉറപ്പായതിനാൽ എംഎൽഎമാരെ ഒപ്പംനിർത്താനുള്ള ശ്രമം ആവശ്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.
ഒപ്പമുള്ള എംഎൽഎമാരെ ഏതെങ്കിലും റിസോർട്ടിലേക്കു മാറ്റേണ്ട കാര്യമില്ല. കോൺഗ്രസ് അങ്ങനെ ചെയ്തോയെന്നു വ്യക്തമല്ല. എംഎൽഎമാരുമായി മൂന്നുദിവസമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്താണു നടക്കുന്നതെന്നു വ്യക്തമായ ധാരണയുണ്ട്. മറ്റുള്ളവർക്ക് ബന്ധപ്പെടാൻ കഴിയില്ലെങ്കിലും എല്ലാ എംഎൽഎമാരുമായും ഏതുസമയത്തും ആശയവിനിമയത്തിനു കഴിയുമെന്നും കുമാരസ്വാമി അവകാശപ്പെട്ടു. രാഷ്ട്രീയസ്ഥിതിഗതികൾ കോൺഗ്രസ് നേതൃത്വ ത്തെ ധരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെ നിലനിർത്തുന്നതിനായി ഏതാനും മന്ത്രിമാർ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇവർ രാജിവച്ച ഒഴിവിൽ വിമതരെ മന്ത്രിമാരാക്കി പ്രശ്നപരിഹാരമുണ്ടാക്കുന്നതിനാണു നീക്കം. കേന്ദ്ര നേതൃത്വം ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ട്. നാളെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവായ സിദ്ധരാമയ്യയുടെ അധ്യക്ഷതയിലാണു യോഗം ചേരുക. വിധാൻ സൗധയിലെ കോൺഫറൻസ് ഹാളിൽ ഉച്ചകഴിഞ്ഞ് 3.30നാണു യോഗം ചേരുക.
ബിജെപിയുടെ 104 എംഎൽഎമാരും ഹരിയാനയിലെ റിസോർട്ടിൽ കഴിയുകയാണ്. ബി.എസ്. യെദിയൂരപ്പ അടക്കമുള്ള മുതിർന്ന നേതാക്കളും എംഎൽഎമാർക്കൊപ്പമുണ്ട്. കർണാടകയിലേക്കു മടങ്ങാൻ പാർട്ടി അനുമതി നല്കുന്നതുവരെ എംഎൽഎമാർ റിസോർട്ടിൽ തുടരും.
കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുമായി ഭീമ നായിക് സംസാരിച്ചു. മുംബൈയിലുള്ള മറ്റ് എംഎൽഎമാരുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. കൂടുതൽ എംഎൽഎമാരെ പക്ഷത്താക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോർട്ട്
ഇന്നലെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. എല്ലാം പൂർണ്ണനിയന്ത്രണത്തിലാണെന്നും ആശങ്കയ്ക്കു വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഉറപ്പായതിനാൽ എംഎൽഎമാരെ ഒപ്പംനിർത്താനുള്ള ശ്രമം ആവശ്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.
ഒപ്പമുള്ള എംഎൽഎമാരെ ഏതെങ്കിലും റിസോർട്ടിലേക്കു മാറ്റേണ്ട കാര്യമില്ല. കോൺഗ്രസ് അങ്ങനെ ചെയ്തോയെന്നു വ്യക്തമല്ല. എംഎൽഎമാരുമായി മൂന്നുദിവസമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്താണു നടക്കുന്നതെന്നു വ്യക്തമായ ധാരണയുണ്ട്. മറ്റുള്ളവർക്ക് ബന്ധപ്പെടാൻ കഴിയില്ലെങ്കിലും എല്ലാ എംഎൽഎമാരുമായും ഏതുസമയത്തും ആശയവിനിമയത്തിനു കഴിയുമെന്നും കുമാരസ്വാമി അവകാശപ്പെട്ടു. രാഷ്ട്രീയസ്ഥിതിഗതികൾ കോൺഗ്രസ് നേതൃത്വ ത്തെ ധരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെ നിലനിർത്തുന്നതിനായി ഏതാനും മന്ത്രിമാർ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇവർ രാജിവച്ച ഒഴിവിൽ വിമതരെ മന്ത്രിമാരാക്കി പ്രശ്നപരിഹാരമുണ്ടാക്കുന്നതിനാണു നീക്കം. കേന്ദ്ര നേതൃത്വം ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ട്. നാളെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവായ സിദ്ധരാമയ്യയുടെ അധ്യക്ഷതയിലാണു യോഗം ചേരുക. വിധാൻ സൗധയിലെ കോൺഫറൻസ് ഹാളിൽ ഉച്ചകഴിഞ്ഞ് 3.30നാണു യോഗം ചേരുക.
ബിജെപിയുടെ 104 എംഎൽഎമാരും ഹരിയാനയിലെ റിസോർട്ടിൽ കഴിയുകയാണ്. ബി.എസ്. യെദിയൂരപ്പ അടക്കമുള്ള മുതിർന്ന നേതാക്കളും എംഎൽഎമാർക്കൊപ്പമുണ്ട്. കർണാടകയിലേക്കു മടങ്ങാൻ പാർട്ടി അനുമതി നല്കുന്നതുവരെ എംഎൽഎമാർ റിസോർട്ടിൽ തുടരും.