ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് സ്വന്തം ഇഷ്ടാനുസരണം പോലീസ് മേധാവിയെ നിയമിക്കാനാകില്ലെന്നു സുപ്രീംകോടതി. കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളുടെ ആവശ്യം നിരാകരിച്ചു കൊണ്ടാണു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചു സുപ്രീംകോടതിയുടെ പ്രകാശ് സിംഗ് കേസ് വിധിയിൽ ഭേദഗതി വരുത്താനാകില്ലെന്നും വ്യക്തമാക്കി. യുപിഎസ്സി തയ്യാറാക്കുന്ന പട്ടികയിൽനിന്നുതന്നെ ഡിജിപിമാരുടെ നിയമനം നടത്തണം. പ്രത്യേക നിയമ നിർമാണം നടത്തിയ സംസ്ഥാനങ്ങൾക്ക് സംസ്ഥാന തലത്തിൽ നിയമനത്തിന് അനുമതി നൽകണം എന്നായിരുന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. കേരളത്തിന് പുറമേ പഞ്ചാബ്, പശ്ചിമ ബംഗാൾ, ഹരിയാന, ബീഹാർ എന്നീ സംസ്ഥാനങ്ങളാണു ഇക്കാര്യം ഉന്നയിച്ചു സുപ്രീംകോടതിയിലെത്തിയത്.
ഡിജിപി നിയമനം സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ഏറെ ജനപ്രീതി നേടിയതാണെന്നും പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനത്തിന് അധീനരായിരിക്കാൻ അതുപകരിക്കുമെന്നുമാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്. കഴിഞ്ഞ ഡിസംബർ 12ന് ഹരിയാന, പഞ്ചാബ് ഡിജിപിമാരുടെ കാലാവധി സുപ്രീംകോടതി ജനുവരി 31 വരെ നീട്ടിയിരുന്നു. അതോടെ ഡിസംബർ 31ന് വിരമിക്കേണ്ടിയിരുന്ന പഞ്ചാബ് ഡിജിപി സുരേഷ് അറോറയും ഹരിയാന ഡിജിപി ബി.എസ് സന്ദുവും ചുമതലകളിൽ തുടരുകയാണ്. യുപിഎസ്സി തയാറാക്കുന്ന ചുരുക്ക പട്ടികയിൽനിന്നേ ഡിജിപിമാരെ നിയമിക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവിൽ മാറ്റം വരുത്തണമെന്ന് മറ്റു ചില സംസ്ഥാനങ്ങൾകൂടി ആവശ്യമുന്നയിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് ഡിജിപി നിയമനങ്ങൾക്കുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയത്. അതനുസരിച്ച് സംസ്ഥാനങ്ങൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക യുപിഎസ്സിക്ക് അയയ്ക്കണം. ഉദ്യോഗസ്ഥരുടെ വിരമിക്കൽ കാലാവധിക്കു മുൻപ് കുറഞ്ഞത് മൂന്നുമാസമെങ്കിലും മുൻപായിരിക്കണം പേരുകൾ അയക്കേണ്ടത്. അതിൽ നിന്നും പരിശോധനകൾക്കായി കമ്മീഷൻ ഒരു പാനൽ രൂപീകരിക്കുകയും ഒരാളെ ഡിജിപി ആയി നിശ്ചയിക്കുകയും ചെയ്യും. എന്നാൽ, കേരളം അടക്കുമുള്ള സംസ്ഥാനങ്ങൾ വാദിച്ചത് ഇതിനായി തങ്ങൾ ഒരു സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നാണ്. ഡിജിപി നിയമനത്തിന് 2006ലെ പോലീസ് നവീകരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നാണ് ഇവർ വാദിച്ചത്.
എന്നാൽ, കഴിഞ്ഞ ജൂലൈ മൂന്നിലെ വിധിയിലൂടെ സുപ്രീംകോടതി ഡിജിപി നിയമനത്തിനുള്ള സംസ്ഥാന നിയമനങ്ങൾ തത്കാലത്തേക്കു മരവിപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങൾ ആക്ടിംഗ് ഡിജിപിമാരെ നിയമിച്ച് പിന്നീട് സ്ഥിരമാക്കി 62 വയസുവരെ സേവന കാലാവധി കൂട്ടിക്കൊടുക്കുന്നു എന്ന കേന്ദ്ര സർക്കാരിന്റെ പരാതിയിലാണ് അന്നു സുപ്രീംകോടതി ഉത്തരവിറക്കിയത്.
ഡിജിപി നിയമനം സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ഏറെ ജനപ്രീതി നേടിയതാണെന്നും പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനത്തിന് അധീനരായിരിക്കാൻ അതുപകരിക്കുമെന്നുമാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്. കഴിഞ്ഞ ഡിസംബർ 12ന് ഹരിയാന, പഞ്ചാബ് ഡിജിപിമാരുടെ കാലാവധി സുപ്രീംകോടതി ജനുവരി 31 വരെ നീട്ടിയിരുന്നു. അതോടെ ഡിസംബർ 31ന് വിരമിക്കേണ്ടിയിരുന്ന പഞ്ചാബ് ഡിജിപി സുരേഷ് അറോറയും ഹരിയാന ഡിജിപി ബി.എസ് സന്ദുവും ചുമതലകളിൽ തുടരുകയാണ്. യുപിഎസ്സി തയാറാക്കുന്ന ചുരുക്ക പട്ടികയിൽനിന്നേ ഡിജിപിമാരെ നിയമിക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവിൽ മാറ്റം വരുത്തണമെന്ന് മറ്റു ചില സംസ്ഥാനങ്ങൾകൂടി ആവശ്യമുന്നയിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് ഡിജിപി നിയമനങ്ങൾക്കുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയത്. അതനുസരിച്ച് സംസ്ഥാനങ്ങൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക യുപിഎസ്സിക്ക് അയയ്ക്കണം. ഉദ്യോഗസ്ഥരുടെ വിരമിക്കൽ കാലാവധിക്കു മുൻപ് കുറഞ്ഞത് മൂന്നുമാസമെങ്കിലും മുൻപായിരിക്കണം പേരുകൾ അയക്കേണ്ടത്. അതിൽ നിന്നും പരിശോധനകൾക്കായി കമ്മീഷൻ ഒരു പാനൽ രൂപീകരിക്കുകയും ഒരാളെ ഡിജിപി ആയി നിശ്ചയിക്കുകയും ചെയ്യും. എന്നാൽ, കേരളം അടക്കുമുള്ള സംസ്ഥാനങ്ങൾ വാദിച്ചത് ഇതിനായി തങ്ങൾ ഒരു സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നാണ്. ഡിജിപി നിയമനത്തിന് 2006ലെ പോലീസ് നവീകരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നാണ് ഇവർ വാദിച്ചത്.
എന്നാൽ, കഴിഞ്ഞ ജൂലൈ മൂന്നിലെ വിധിയിലൂടെ സുപ്രീംകോടതി ഡിജിപി നിയമനത്തിനുള്ള സംസ്ഥാന നിയമനങ്ങൾ തത്കാലത്തേക്കു മരവിപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങൾ ആക്ടിംഗ് ഡിജിപിമാരെ നിയമിച്ച് പിന്നീട് സ്ഥിരമാക്കി 62 വയസുവരെ സേവന കാലാവധി കൂട്ടിക്കൊടുക്കുന്നു എന്ന കേന്ദ്ര സർക്കാരിന്റെ പരാതിയിലാണ് അന്നു സുപ്രീംകോടതി ഉത്തരവിറക്കിയത്.