ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ യുഡിഎഫിന്റെ കേളികൊട്ടാകുന്ന രാഹുൽ ഗാന്ധിയുടെ 29-ാം തീയതിയിലെ എറണാകുളത്തെ കോണ്ഗ്രസ് സമ്മേളനം വൻവിജയമാക്കാൻ ഹൈക്കമാൻഡുമായി കേരളനേതാക്കൾ നടത്തിയ ചർച്ചയിൽ തീരുമാനം. എറണാകുളത്ത് എത്തുന്ന രാഹുൽ ഗാന്ധി, യുവജനങ്ങളുമായി പ്രത്യേക സംവാദം നടത്തും. യുഡിഎഫ് നേതാക്കളുമായി ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനു പുറമേ സംസ്ഥാനത്തെ മറ്റു പ്രമുഖരുമായി കൂടിക്കാഴ്ചയ്ക്കും ആലോചനയുയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പു കെപിസിസിയിൽ അഴിച്ചുപണി നടത്തേണ്ടതില്ലെന്ന കഴിഞ്ഞ ബുധനാഴ്ചയിലെ ഡൽഹി ചർച്ചയിൽ എടുത്ത തീരുമാനം മാറ്റേണ്ടതില്ലെന്നു ഇന്നലത്തെ ചർച്ചയിലും ധാരണയായി. പാർട്ടിക്കുള്ളിൽ അനാവശ്യ ഗ്രൂപ്പു തർക്കങ്ങൾ ഒഴിവാക്കാനാണിത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പിക്കുകയാണ് മുഖ്യം. പുനഃസംഘടന തെരഞ്ഞെടുപ്പിനു ശേഷം നടത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും കോണ്ഗ്രസും ഒറ്റക്കെട്ടായി നിന്ന് രാഹുൽ ഗാന്ധിക്ക് കേരളം ശക്തി പകരുമെന്നു പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തല ദീപികയോടു പറഞ്ഞു. നരേന്ദ്ര മോദി പറഞ്ഞതു പോലെ ത്രിപുര അല്ല, കേരളത്തിൽ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ആണ് ആവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യതയും കഴിവും പ്രവർത്തന പരിചയവും ആകും സ്ഥാനാർഥികളാകാനുള്ള മുഖ്യ പരിഗണനയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം 28, 29 തീയതികളിലായി രണ്ടു ദിവസമാക്കണമെന്ന സംസ്ഥാന നേതാക്കളുടെ അഭ്യർഥന ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ട്. ഇന്ത്യയുടെയും ഭാവിയെക്കുറിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളികൾ, പ്രതീക്ഷകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം കേരളത്തിലെത്തുന്ന രാഹുൽ യുവജനങ്ങളുമായി പ്രത്യേക സംവാദം നടത്തും. സംവാദപരിപാടി എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടത്താനാണു സാധ്യത.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രചാരണ സമിതി ചെയർമാൻ കെ. മുരളീധരൻ എന്നിവർ കോണ്ഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികളായ എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരുമായി ഇന്നലെ ഡൽഹിയിൽ നടന്ന ചർച്ചകളിലാണു തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ഉൗർജിതപ്പെടുത്താൻ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം, പ്രചാരണം, ഏകോപനം, മാധ്യമങ്ങൾ തുടങ്ങിയവയ്ക്കായി കെപിസിസി പുതിയ സമിതികൾ രൂപീകരിക്കും.
മുംബൈയിലെ അടുത്ത സുഹൃത്തിന്റെ മരണത്തെ തുടർന്നാണ് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഇന്നലെ ചർച്ചയ്ക്കെത്താത്തതെന്നും രാവിലെ തന്നെ തന്നോടു സംസാരിച്ചിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്നലെ രാവിലെ മുകുൾ വാസ്നിക്കുമായും പിന്നീട് ആന്റണിയുമായും കേരളത്തിലെ മൂന്നു നേതാക്കളും ആദ്യവട്ടം ചർച്ച നടത്തി. പിന്നീട് അഹമ്മദ് പട്ടേലുമായി നടത്തിയ ചർച്ചയിലും മുകുൾ വാസ്നിക്കും പങ്കെടുത്തു.
രാഹുലിന്റെ 29ലെ സന്ദർശനവും ഫെബ്രുവരി മൂന്നു മുതലുള്ള മുല്ലപ്പള്ളിയുടെ കേരള യാത്രയും വിജയിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യും. എറണാകുളത്ത് നടക്കുന്ന കോണ്ഗ്രസ് സമ്മേളനത്തിൽ ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും അടക്കം അരലക്ഷത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു പിന്നാലെയുള്ള രാഹുലിന്റെ വരവ് കേരളത്തിലെ തെരഞ്ഞെടുപ്പു രംഗം ചൂടുപിടിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനും യുഡിഎഫിനും പരമാവധി സീറ്റു ലഭ്യമാകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം പ്രവർത്തനങ്ങൾ ഉൗർജിതാമാക്കാൻ തീരുമാനിച്ചത്.
ജോർജ് കള്ളിവയലിൽ
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പു കെപിസിസിയിൽ അഴിച്ചുപണി നടത്തേണ്ടതില്ലെന്ന കഴിഞ്ഞ ബുധനാഴ്ചയിലെ ഡൽഹി ചർച്ചയിൽ എടുത്ത തീരുമാനം മാറ്റേണ്ടതില്ലെന്നു ഇന്നലത്തെ ചർച്ചയിലും ധാരണയായി. പാർട്ടിക്കുള്ളിൽ അനാവശ്യ ഗ്രൂപ്പു തർക്കങ്ങൾ ഒഴിവാക്കാനാണിത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പിക്കുകയാണ് മുഖ്യം. പുനഃസംഘടന തെരഞ്ഞെടുപ്പിനു ശേഷം നടത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും കോണ്ഗ്രസും ഒറ്റക്കെട്ടായി നിന്ന് രാഹുൽ ഗാന്ധിക്ക് കേരളം ശക്തി പകരുമെന്നു പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തല ദീപികയോടു പറഞ്ഞു. നരേന്ദ്ര മോദി പറഞ്ഞതു പോലെ ത്രിപുര അല്ല, കേരളത്തിൽ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ആണ് ആവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യതയും കഴിവും പ്രവർത്തന പരിചയവും ആകും സ്ഥാനാർഥികളാകാനുള്ള മുഖ്യ പരിഗണനയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം 28, 29 തീയതികളിലായി രണ്ടു ദിവസമാക്കണമെന്ന സംസ്ഥാന നേതാക്കളുടെ അഭ്യർഥന ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ട്. ഇന്ത്യയുടെയും ഭാവിയെക്കുറിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിലെ വെല്ലുവിളികൾ, പ്രതീക്ഷകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം കേരളത്തിലെത്തുന്ന രാഹുൽ യുവജനങ്ങളുമായി പ്രത്യേക സംവാദം നടത്തും. സംവാദപരിപാടി എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടത്താനാണു സാധ്യത.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രചാരണ സമിതി ചെയർമാൻ കെ. മുരളീധരൻ എന്നിവർ കോണ്ഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികളായ എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരുമായി ഇന്നലെ ഡൽഹിയിൽ നടന്ന ചർച്ചകളിലാണു തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ഉൗർജിതപ്പെടുത്താൻ തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം, പ്രചാരണം, ഏകോപനം, മാധ്യമങ്ങൾ തുടങ്ങിയവയ്ക്കായി കെപിസിസി പുതിയ സമിതികൾ രൂപീകരിക്കും.
മുംബൈയിലെ അടുത്ത സുഹൃത്തിന്റെ മരണത്തെ തുടർന്നാണ് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഇന്നലെ ചർച്ചയ്ക്കെത്താത്തതെന്നും രാവിലെ തന്നെ തന്നോടു സംസാരിച്ചിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്നലെ രാവിലെ മുകുൾ വാസ്നിക്കുമായും പിന്നീട് ആന്റണിയുമായും കേരളത്തിലെ മൂന്നു നേതാക്കളും ആദ്യവട്ടം ചർച്ച നടത്തി. പിന്നീട് അഹമ്മദ് പട്ടേലുമായി നടത്തിയ ചർച്ചയിലും മുകുൾ വാസ്നിക്കും പങ്കെടുത്തു.
രാഹുലിന്റെ 29ലെ സന്ദർശനവും ഫെബ്രുവരി മൂന്നു മുതലുള്ള മുല്ലപ്പള്ളിയുടെ കേരള യാത്രയും വിജയിപ്പിക്കാനും വേണ്ടതെല്ലാം ചെയ്യും. എറണാകുളത്ത് നടക്കുന്ന കോണ്ഗ്രസ് സമ്മേളനത്തിൽ ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും അടക്കം അരലക്ഷത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു പിന്നാലെയുള്ള രാഹുലിന്റെ വരവ് കേരളത്തിലെ തെരഞ്ഞെടുപ്പു രംഗം ചൂടുപിടിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനും യുഡിഎഫിനും പരമാവധി സീറ്റു ലഭ്യമാകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം പ്രവർത്തനങ്ങൾ ഉൗർജിതാമാക്കാൻ തീരുമാനിച്ചത്.
ജോർജ് കള്ളിവയലിൽ