ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനുമായ അജിത് ഡോവലിന്റെ ഇളയ മകൻ വിവേക് ഡോവൽ വിദേശത്തെ സ്വകാര്യ നിക്ഷേപ പങ്കാളിത്ത ഫണ്ടുകൾ വഴി ഇന്ത്യയിൽ വൻതോതിൽ നികുതി വെട്ടിപ്പു നടത്തിയതായി ആരോപണം. വിദേശ അക്കൗണ്ടുകളിലൂടെയുള്ള വൻ നികുതി വെട്ടിപ്പുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു പിതാവ് ഡോവൽ മുന്നറിയിപ്പു നൽകുന്നതിനിടെയാണു മകന്റെ ദുരൂഹ നടപടികളെന്നു വാർത്ത പുറത്തുവിട്ട കാരവൻ മാസിക റിപ്പോർട്ട് ചെയ്തു.
നരേന്ദ്ര മോദിയുടെ വിവാദ നോട്ട് അസാധുവാക്കലിനെ തുടർന്നു കോടിക്കണക്കിനു സാധാരണക്കാർ എടിഎമ്മുകൾക്കു മുന്നിൽ ക്യൂ നിന്ന ദിവസങ്ങളിലാണു കരീബിയൻ കടലിലെ കെയ്മാൻ ദ്വീപിൽ ഹെഡ്ജ് ഫണ്ട് (നിക്ഷേപങ്ങളിലൂടെ വലിയ ലാഭം ലക്ഷ്യമിട്ടു നടത്തുന്ന ഫണ്ട്) വിവേക് ഡോവൽ രജിസ്റ്റർ ചെയ്തതെന്നു കാരവൻ പത്രാധിപരും മലയാളിയുമായ വിനോദ് കെ. ജോസ് പറഞ്ഞു. 2017-18ൽ കേയ്മാൻ ദ്വീപു വഴി ഇന്ത്യയിലെത്തിയ നിക്ഷേപം നൂറ്റാണ്ടിലെ ആദ്യ 16 വർഷങ്ങളിലെ മൊത്തം നിക്ഷേപങ്ങളേക്കാളും കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ, കെയ്മാൻ ദ്വീപ് എന്നിവിടങ്ങളിലെ വ്യാപാര രേഖകളിൽ നിന്നാണ് അജിത് ഡോവലിന്റെ മകന്റെ നികുതി വെട്ടിപ്പുകളുടെ വിവരം വെളിപ്പെട്ടത്. 2016 നവംബർ എട്ടിന് മോദി നോട്ട് അസാധുവാക്കിയതിന്റെ പതിമ്മൂന്നാം ദിവസമാണ് നികുതി വെട്ടിപ്പിന്റെ താവളമായ കെയ്മാൻ ദ്വീപിൽ വിവേക് ഡോവലിന്റെ കന്പനി രജിസ്റ്റർ ചെയ്തത്.
ബ്രിട്ടീഷ് പൗരത്വം നേടിയ വിവേക് ഡോവൽ സിംഗപ്പൂരിലാണ് താമസം. ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റാണു ഇദ്ദേഹം. ജിഎൻവൈ ഏഷ്യ ഫണ്ട് എന്ന പേരിൽ കെയ്മാൻ ദ്വീപിൽ അടക്കമുള്ള ഹെഡ്ജ് ഫണ്ടിന്റെ ഡയറക്ടറാണ് വിവേക് എന്ന് 2018 ജൂലൈയിലെ രേഖയിൽ പറയുന്നു. ഗൾഫിലെ പ്രമുഖനായ അൽതാഫ് മുസ്ലിയാം, ഡോണ് ഡബ്ല്യു. ഇബാങ്ക്സ് എന്നിവരും ഡയറക്ടർമാരാണ്. വിവാദമായ പനാമ പേപ്പറുകളിലും പാരഗ്രാഫ് പേപ്പറുകളിലും പറയുന്ന വാക്കേഴ്സ് കോർപറേറ്റ് എന്ന കന്പനിയുടെ നിരീക്ഷണത്തിലാണ് ജിഎൻവൈ ഏഷ്യയുടെ നിയമപരമായ വിലാസമെന്നും റിപ്പോർട്ട് പറയുന്നു.
ബിജെപി രാഷ്ട്രീയക്കാരനായ അജിത് ഡോവലിന്റെ മറ്റൊരു മകൻ ശൗര്യ ഡോവലുമായി ചേർന്നാണു വിവേക് ഡോവലിന്റെ ബിസിനസ് എന്നും വാർത്തയിലുണ്ട്.
മോദി സർക്കാരിന്റെ ബൗദ്ധിക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യ ഫൗണ്ടേഷന്റെ നടത്തിപ്പുകാരിൽ പ്രധാനിയാണ് ശൗര്യ. ശൗര്യ ഡോവലിന്റെ ജീവനക്കാരിൽ പലരും ജിഎൻവൈ ഏഷ്യയും ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുമായും ചേർന്നാണു പ്രവർത്തിക്കുന്നതെന്നും കാരവൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നികുതിയിളവിനും നികുതി വെട്ടിപ്പിനും പേരുകേട്ട വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന തട്ടിപ്പു കന്പനികൾക്കെതിരേ കർശന നടപടി വേണമെന്ന് 2011ൽ അജിൽ ഡോവൽ തന്നെ കേന്ദ്രസർക്കാരിന് റിപ്പോർട്ടു നൽകിയിരുന്നു.
നരേന്ദ്ര മോദിയുടെ വിവാദ നോട്ട് അസാധുവാക്കലിനെ തുടർന്നു കോടിക്കണക്കിനു സാധാരണക്കാർ എടിഎമ്മുകൾക്കു മുന്നിൽ ക്യൂ നിന്ന ദിവസങ്ങളിലാണു കരീബിയൻ കടലിലെ കെയ്മാൻ ദ്വീപിൽ ഹെഡ്ജ് ഫണ്ട് (നിക്ഷേപങ്ങളിലൂടെ വലിയ ലാഭം ലക്ഷ്യമിട്ടു നടത്തുന്ന ഫണ്ട്) വിവേക് ഡോവൽ രജിസ്റ്റർ ചെയ്തതെന്നു കാരവൻ പത്രാധിപരും മലയാളിയുമായ വിനോദ് കെ. ജോസ് പറഞ്ഞു. 2017-18ൽ കേയ്മാൻ ദ്വീപു വഴി ഇന്ത്യയിലെത്തിയ നിക്ഷേപം നൂറ്റാണ്ടിലെ ആദ്യ 16 വർഷങ്ങളിലെ മൊത്തം നിക്ഷേപങ്ങളേക്കാളും കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ, കെയ്മാൻ ദ്വീപ് എന്നിവിടങ്ങളിലെ വ്യാപാര രേഖകളിൽ നിന്നാണ് അജിത് ഡോവലിന്റെ മകന്റെ നികുതി വെട്ടിപ്പുകളുടെ വിവരം വെളിപ്പെട്ടത്. 2016 നവംബർ എട്ടിന് മോദി നോട്ട് അസാധുവാക്കിയതിന്റെ പതിമ്മൂന്നാം ദിവസമാണ് നികുതി വെട്ടിപ്പിന്റെ താവളമായ കെയ്മാൻ ദ്വീപിൽ വിവേക് ഡോവലിന്റെ കന്പനി രജിസ്റ്റർ ചെയ്തത്.
ബ്രിട്ടീഷ് പൗരത്വം നേടിയ വിവേക് ഡോവൽ സിംഗപ്പൂരിലാണ് താമസം. ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റാണു ഇദ്ദേഹം. ജിഎൻവൈ ഏഷ്യ ഫണ്ട് എന്ന പേരിൽ കെയ്മാൻ ദ്വീപിൽ അടക്കമുള്ള ഹെഡ്ജ് ഫണ്ടിന്റെ ഡയറക്ടറാണ് വിവേക് എന്ന് 2018 ജൂലൈയിലെ രേഖയിൽ പറയുന്നു. ഗൾഫിലെ പ്രമുഖനായ അൽതാഫ് മുസ്ലിയാം, ഡോണ് ഡബ്ല്യു. ഇബാങ്ക്സ് എന്നിവരും ഡയറക്ടർമാരാണ്. വിവാദമായ പനാമ പേപ്പറുകളിലും പാരഗ്രാഫ് പേപ്പറുകളിലും പറയുന്ന വാക്കേഴ്സ് കോർപറേറ്റ് എന്ന കന്പനിയുടെ നിരീക്ഷണത്തിലാണ് ജിഎൻവൈ ഏഷ്യയുടെ നിയമപരമായ വിലാസമെന്നും റിപ്പോർട്ട് പറയുന്നു.
ബിജെപി രാഷ്ട്രീയക്കാരനായ അജിത് ഡോവലിന്റെ മറ്റൊരു മകൻ ശൗര്യ ഡോവലുമായി ചേർന്നാണു വിവേക് ഡോവലിന്റെ ബിസിനസ് എന്നും വാർത്തയിലുണ്ട്.
മോദി സർക്കാരിന്റെ ബൗദ്ധിക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യ ഫൗണ്ടേഷന്റെ നടത്തിപ്പുകാരിൽ പ്രധാനിയാണ് ശൗര്യ. ശൗര്യ ഡോവലിന്റെ ജീവനക്കാരിൽ പലരും ജിഎൻവൈ ഏഷ്യയും ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുമായും ചേർന്നാണു പ്രവർത്തിക്കുന്നതെന്നും കാരവൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നികുതിയിളവിനും നികുതി വെട്ടിപ്പിനും പേരുകേട്ട വിദേശരാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന തട്ടിപ്പു കന്പനികൾക്കെതിരേ കർശന നടപടി വേണമെന്ന് 2011ൽ അജിൽ ഡോവൽ തന്നെ കേന്ദ്രസർക്കാരിന് റിപ്പോർട്ടു നൽകിയിരുന്നു.