ഇറ്റാനഗർ: മുൻ അരുണാചൽപ്രദേശ് മുഖ്യമന്ത്രി ഗെഗോംഗ് അപാംഗ് ബിജെപിയിൽനിന്നു രാജിവച്ചു. 22 വർഷത്തോളം അരുണാചൽ മുഖ്യമന്ത്രിയായിരുന്ന അപാംഗ് നാലു വർഷം മുന്‍പാണു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. അധികാരം പിടിക്കുകയെന്നതു മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് അപാംഗ് ആരോപിച്ചു.
സുപ്രീംകോടതി വിധി എതിരായിട്ടും 2014ൽ കലിഖോ പുലിനെ അരുണാചൽ മുഖ്യമന്ത്രിയാക്കാൻ ബിജെപി എല്ലാ വൃത്തികെട്ട കളികളും നടത്തി. പുൽ ജീവനൊടുക്കിയതു സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തിയിട്ടില്ല-അപാംഗ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് 19ന് കോൽക്കത്തയിൽ നടത്തുന്ന റാലിയിൽ അപാംഗ് പങ്കെടുക്കുമെന്നു തൃണമൂൽ നേതൃത്വം അറിയിച്ചു. അതേസമയം, അപാംഗ് പാർട്ടിയിൽ ചേരുമോയെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കാൻ തൃണമൂൽ നേതാക്കൾ തയാറായില്ല.
സുപ്രീംകോടതി വിധി എതിരായിട്ടും 2014ൽ കലിഖോ പുലിനെ അരുണാചൽ മുഖ്യമന്ത്രിയാക്കാൻ ബിജെപി എല്ലാ വൃത്തികെട്ട കളികളും നടത്തി. പുൽ ജീവനൊടുക്കിയതു സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തിയിട്ടില്ല-അപാംഗ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് 19ന് കോൽക്കത്തയിൽ നടത്തുന്ന റാലിയിൽ അപാംഗ് പങ്കെടുക്കുമെന്നു തൃണമൂൽ നേതൃത്വം അറിയിച്ചു. അതേസമയം, അപാംഗ് പാർട്ടിയിൽ ചേരുമോയെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കാൻ തൃണമൂൽ നേതാക്കൾ തയാറായില്ല.