മുംബൈ: വേതന വർധന ആവശ്യപ്പെട്ട് ബെസ്റ്റ് ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ് (ബെസ്റ്റ് ) ബസ് ജീവനക്കാർ ഒൻപതു ദിവസമായി നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. പത്തു ഘട്ടമായി വേതന വർധന നടപ്പാക്കാമെന്ന ഉറപ്പിലാണു സമരം പിൻവലിച്ചതെന്ന് ബെസ്റ്റ് വർക്കേഴ്സ് യൂണിയൻ നേതാവ് ശശാങ്ക് റാവു പറഞ്ഞു.
മെട്രോ സിറ്റിയിലെ ലക്ഷക്കണക്കിനു സീസൺ ടിക്കറ്റുകാർക്ക് ഈ തീരുമാനം വലിയ ആശ്വാസമായി. ദിവസം 80 ലക്ഷം പേരാണ് ബെസ്റ്റ് ബസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.
ബെസ്റ്റ് ബസ് ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സംസ്ഥാനതല ഹൈ പവർ കമ്മിറ്റി, ഇടക്കാല ആശ്വാസമായി പത്തു ഘട്ടമായി വേതന വർധന നടത്തണമെന്നു സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു.
എന്നാൽ, പണിമുടക്കുന്ന 3200 ജീവനക്കാർക്കെതിരേ മെസ്മ പ്രയോഗിക്കാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനമെടുത്തത്.
മെട്രോ സിറ്റിയിലെ ലക്ഷക്കണക്കിനു സീസൺ ടിക്കറ്റുകാർക്ക് ഈ തീരുമാനം വലിയ ആശ്വാസമായി. ദിവസം 80 ലക്ഷം പേരാണ് ബെസ്റ്റ് ബസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.
ബെസ്റ്റ് ബസ് ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സംസ്ഥാനതല ഹൈ പവർ കമ്മിറ്റി, ഇടക്കാല ആശ്വാസമായി പത്തു ഘട്ടമായി വേതന വർധന നടത്തണമെന്നു സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു.
എന്നാൽ, പണിമുടക്കുന്ന 3200 ജീവനക്കാർക്കെതിരേ മെസ്മ പ്രയോഗിക്കാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനമെടുത്തത്.