നയ്റോബി: കെനിയൻ തലസ്ഥാനമായ നയ്റോബിയിലെ ഹോട്ടൽ സമുച്ചയത്തിൽ ചൊവ്വാഴ്ച സോമാലിയയിലെ അൽഷബാബ് ഭീകരർ നടത്തിയ ആക്രമണത്തിൽ 14 പേരാണു കൊല്ലപ്പെട്ടതെന്നു കെനിയൻ പ്രസിഡന്റ് ഉഹ്റു കെനിയാറ്റ പറഞ്ഞു.
ഹോട്ടലിലുണ്ടായിരുന്ന 700 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും അഞ്ചു ഭീകരരെ വധിച്ചെന്നും അദ്ദേഹം ടിവി പ്രസംഗത്തിൽ അറിയിച്ചു.
ഇതേസമയം 24 പേർക്കു ജീവഹാനി നേരിട്ടെന്നു റെഡ്ക്രോസ് പറഞ്ഞു. മരിച്ചവരിൽ ഒരു അമേരിക്കൻ പൗരനുമുണ്ടെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ ക്താവ് പറഞ്ഞു.
20 മണിക്കൂർ നേരത്തെ പോരാട്ടത്തിനുശേഷമാണു സൈന്യത്തിന് ഭീകരരെ അമർച്ച ചെയ്ത് ഉപരോധം അവസാനിപ്പിക്കാനായത്.
ഹോട്ടലിലുണ്ടായിരുന്ന 700 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും അഞ്ചു ഭീകരരെ വധിച്ചെന്നും അദ്ദേഹം ടിവി പ്രസംഗത്തിൽ അറിയിച്ചു.
ഇതേസമയം 24 പേർക്കു ജീവഹാനി നേരിട്ടെന്നു റെഡ്ക്രോസ് പറഞ്ഞു. മരിച്ചവരിൽ ഒരു അമേരിക്കൻ പൗരനുമുണ്ടെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ ക്താവ് പറഞ്ഞു.
20 മണിക്കൂർ നേരത്തെ പോരാട്ടത്തിനുശേഷമാണു സൈന്യത്തിന് ഭീകരരെ അമർച്ച ചെയ്ത് ഉപരോധം അവസാനിപ്പിക്കാനായത്.