ന്യൂഡൽഹി: ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന റോക്കറ്റുകളുടെ ചെലവ് കുറയ്ക്കാൻ മാർഗങ്ങൾ തേടുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ഈ വർഷംതന്നെ പരീക്ഷണം നടത്തും. ആദ്യത്തെയും രണ്ടാമത്തെയും ഘട്ടത്തിലുള്ള റോക്കറ്റ് ഭാഗങ്ങൾ തിരികെ സുരക്ഷിതമായി ഇറക്കി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള സാങ്കേതികവിദ്യയാണ് ഇസ്രോ പരീക്ഷിക്കുന്നത്. ഇതിന്റെ പരീക്ഷണം ഈ വർഷം ജൂണ്‍-ജൂലൈയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. വലിയ പേലോഡുകൾ വിക്ഷേപിക്കുന്പോഴുള്ള ചെലവു കുറയ്ക്കാൻ ഇത്തരത്തിൽ പുനരുപയോഗിക്കുന്ന ഭാഗങ്ങൾക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
റോക്കറ്റിന്റെ ആദ്യഘട്ടം വെർട്ടിക്കൽ ലാൻഡിംഗിലൂടെ തിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. എലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഇപ്പോൾ ഫാർക്കണ് റോക്കറ്റിൽ ഈ രീതി പിന്തുടരുന്നുണ്ട്. എന്നാൽ, രണ്ടാം ഘട്ടം ബുദ്ധിമുട്ടേറിയതാണ്. ഒരു ബഹിരാകാശ പേടകത്തിനു സമാനമായ ചിറകുള്ള വാഹനം നിർമിച്ച് റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിൽ ഘടിപ്പിക്കും. ഇത് റോക്കറ്റിന്റെ ഏറ്റവും അറ്റത്തുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും. ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ നിക്ഷേപിച്ചശേഷം തിരികെ ഭൂമിയിലേക്കു തിരിക്കുന്ന വാഹനത്തെ പ്രത്യേകം തയാറാക്കിയ റണ്‍വേയിൽ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ രണ്ടാം ഘട്ട ഭാഗം തിരിച്ചിറക്കുന്നത് ലോകത്തിലെ ഒരു സ്പേസ് ഏജൻസിയും പരീക്ഷിച്ചിട്ടില്ല.
റോക്കറ്റിനെ തിരിച്ചിറക്കുന്നതിനുള്ള ഇസ്രോയുടെ ആദ്യപരീക്ഷണം 2016 മേയ് 23നായിരുന്നു നടത്തിയത്. റീയൂസബിൾ ലോഞ്ച് ടെക്നോളജി ഉപയോഗിച്ചുള്ള പേടകം 70 കിലോമീറ്റർ ഉയരത്തിൽനിന്ന് തിരികെ ഭൂമിയിലേക്കു വന്നെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു.
നിലവിൽ ഉപഗ്രഹവിക്ഷേപണത്തിന്റെ അന്താരാഷ്ട്ര മാർക്കറ്റിന്റെ ഏറിയപങ്കും കൈയാളുന്നത് സ്പേസ് എക്സാണ്. എലോണ്‍ മസ്കിന്റെ സ്പേസ് എക്സ് രംഗത്തെത്തിയത് 2009ലാണ്. നിലവിൽ മാർക്കറ്റ് വിഹിതത്തിൽ 50 ശതമാനത്തിലധികവും സ്പേസ് എക്സിന് സ്വന്തം. പുനരുപയോഗിക്കാവുന്ന റോക്കറ്റുകളാണ് സ്പേസ് എക്സിന്റെ ബലം. ഇസ്രോയ്ക്കാകട്ടെ ആഗോള റോക്കറ്റ് മാർക്കറ്റിൽ 0.6 ശതമാനം വിഹിതമേയുള്ളൂ. 2018ൽ വിദേശ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ഇസ്രോയുടെ പിഎസ്എൽവി മൂന്നു തവണ വിക്ഷേപിച്ചപ്പോൾ സ്പേസ് എക്സിന്റെ ഫാൽക്കണ്‍ 20 തവണ വാണിജ്യാവശ്യത്തിനായി ബഹിരാകാശത്തെത്തി. റീയൂസബിൾ ലോഞ്ച് ടെക്നോളജി സ്വായത്തമാക്കിയാൽ വാണിജ്യാടിസ്ഥാനത്തിലുള്ള റോക്കറ്റ് വിക്ഷേപണത്തിൽ ഇന്ത്യ ഏറെ മുന്നിലെത്തും.
റോക്കറ്റിന്റെ ആദ്യഘട്ടം വെർട്ടിക്കൽ ലാൻഡിംഗിലൂടെ തിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. എലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഇപ്പോൾ ഫാർക്കണ് റോക്കറ്റിൽ ഈ രീതി പിന്തുടരുന്നുണ്ട്. എന്നാൽ, രണ്ടാം ഘട്ടം ബുദ്ധിമുട്ടേറിയതാണ്. ഒരു ബഹിരാകാശ പേടകത്തിനു സമാനമായ ചിറകുള്ള വാഹനം നിർമിച്ച് റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിൽ ഘടിപ്പിക്കും. ഇത് റോക്കറ്റിന്റെ ഏറ്റവും അറ്റത്തുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും. ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ നിക്ഷേപിച്ചശേഷം തിരികെ ഭൂമിയിലേക്കു തിരിക്കുന്ന വാഹനത്തെ പ്രത്യേകം തയാറാക്കിയ റണ്‍വേയിൽ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ രണ്ടാം ഘട്ട ഭാഗം തിരിച്ചിറക്കുന്നത് ലോകത്തിലെ ഒരു സ്പേസ് ഏജൻസിയും പരീക്ഷിച്ചിട്ടില്ല.
റോക്കറ്റിനെ തിരിച്ചിറക്കുന്നതിനുള്ള ഇസ്രോയുടെ ആദ്യപരീക്ഷണം 2016 മേയ് 23നായിരുന്നു നടത്തിയത്. റീയൂസബിൾ ലോഞ്ച് ടെക്നോളജി ഉപയോഗിച്ചുള്ള പേടകം 70 കിലോമീറ്റർ ഉയരത്തിൽനിന്ന് തിരികെ ഭൂമിയിലേക്കു വന്നെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു.
നിലവിൽ ഉപഗ്രഹവിക്ഷേപണത്തിന്റെ അന്താരാഷ്ട്ര മാർക്കറ്റിന്റെ ഏറിയപങ്കും കൈയാളുന്നത് സ്പേസ് എക്സാണ്. എലോണ്‍ മസ്കിന്റെ സ്പേസ് എക്സ് രംഗത്തെത്തിയത് 2009ലാണ്. നിലവിൽ മാർക്കറ്റ് വിഹിതത്തിൽ 50 ശതമാനത്തിലധികവും സ്പേസ് എക്സിന് സ്വന്തം. പുനരുപയോഗിക്കാവുന്ന റോക്കറ്റുകളാണ് സ്പേസ് എക്സിന്റെ ബലം. ഇസ്രോയ്ക്കാകട്ടെ ആഗോള റോക്കറ്റ് മാർക്കറ്റിൽ 0.6 ശതമാനം വിഹിതമേയുള്ളൂ. 2018ൽ വിദേശ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാൻ ഇസ്രോയുടെ പിഎസ്എൽവി മൂന്നു തവണ വിക്ഷേപിച്ചപ്പോൾ സ്പേസ് എക്സിന്റെ ഫാൽക്കണ്‍ 20 തവണ വാണിജ്യാവശ്യത്തിനായി ബഹിരാകാശത്തെത്തി. റീയൂസബിൾ ലോഞ്ച് ടെക്നോളജി സ്വായത്തമാക്കിയാൽ വാണിജ്യാടിസ്ഥാനത്തിലുള്ള റോക്കറ്റ് വിക്ഷേപണത്തിൽ ഇന്ത്യ ഏറെ മുന്നിലെത്തും.