ന്യൂഡൽഹി: രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും ജീവനക്കാർക്കും ഏഴാം ശന്പളക്കമ്മീഷൻ ശിപാർശ നടപ്പാക്കാൻ തീരുമാനിച്ചതായും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലാണ് ഇതു നടപ്പാക്കുന്നത്.
കേന്ദ്ര സർക്കാരിന് 1241.78 കോടി രൂപ ഇതിനു ചെലവുവരും. ശിപാർശ 1.1.2016 മുതൽ മുൻകാല പ്രാബല്യത്തോടെയാണു നടപ്പാക്കുന്നത്. ഏഴാം ശന്പളക്കമ്മീഷൻ ശിപാർശ നടപ്പാക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കുടിശിക കൊടുത്തു തീർക്കുന്നതിന് അന്പതു ശതമാനം തുക കേന്ദ്ര സർക്കാർ നൽകും.
സംസ്ഥാന സർക്കാർ സാന്പത്തിക സഹായം നൽകുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 29,264 അധ്യാപകർക്കും മറ്റ് അനധ്യാപക ജീവനക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 3.5 ലക്ഷം അധ്യാപകർക്കും അനധ്യാപകർക്കുമാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്.
കേന്ദ്ര സർക്കാരിന് 1241.78 കോടി രൂപ ഇതിനു ചെലവുവരും. ശിപാർശ 1.1.2016 മുതൽ മുൻകാല പ്രാബല്യത്തോടെയാണു നടപ്പാക്കുന്നത്. ഏഴാം ശന്പളക്കമ്മീഷൻ ശിപാർശ നടപ്പാക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കുടിശിക കൊടുത്തു തീർക്കുന്നതിന് അന്പതു ശതമാനം തുക കേന്ദ്ര സർക്കാർ നൽകും.
സംസ്ഥാന സർക്കാർ സാന്പത്തിക സഹായം നൽകുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 29,264 അധ്യാപകർക്കും മറ്റ് അനധ്യാപക ജീവനക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 3.5 ലക്ഷം അധ്യാപകർക്കും അനധ്യാപകർക്കുമാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്.