ന്യൂഡൽഹി: റഫാൽ ഇടപാട് സംബന്ധിച്ച റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്നും വെളിപ്പെടുത്തുന്നത് പാർലമെന്റ് ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും കണ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ. ഓഡിറ്റ് തയാറായി വരുന്നതേയുള്ളൂ. ഇതുവരെ റിപ്പോർട്ടിന് അന്തിമരൂപം നൽകിയിട്ടില്ല.
അതിനാൽ റിപ്പോർട്ടിലെ ഒരു വിവരവും വെളിപ്പെടുത്താനാകില്ലെന്നുമാണ് പൂനയിൽനിന്നുള്ള വിവരാവകാശ പ്രവർത്തകൻ വിഹാർ ദുർവേയുടെ ചോദ്യത്തിനുള്ള മറുപടി നൽകിയത്. മാത്രമല്ല സിഎജി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തുന്നത് പാർലമെന്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. റഫാൽ ഇടപാട് സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ സിഎജി റിപ്പോർട്ട് പിഎസി പരിശോധിച്ചു എന്ന പരാമർശം വിവാദമായതോടെ സർക്കാർ ഇടപെട്ടു തിരുത്താൻ അപേക്ഷ നൽകിയിരുന്നു.
അതിനാൽ റിപ്പോർട്ടിലെ ഒരു വിവരവും വെളിപ്പെടുത്താനാകില്ലെന്നുമാണ് പൂനയിൽനിന്നുള്ള വിവരാവകാശ പ്രവർത്തകൻ വിഹാർ ദുർവേയുടെ ചോദ്യത്തിനുള്ള മറുപടി നൽകിയത്. മാത്രമല്ല സിഎജി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തുന്നത് പാർലമെന്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. റഫാൽ ഇടപാട് സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ സിഎജി റിപ്പോർട്ട് പിഎസി പരിശോധിച്ചു എന്ന പരാമർശം വിവാദമായതോടെ സർക്കാർ ഇടപെട്ടു തിരുത്താൻ അപേക്ഷ നൽകിയിരുന്നു.