ന്യൂഡൽഹി: സിബിഐ മുൻ ഡയറക്ടർ അലോക് വർമയെ നീക്കം ചെയ്ത നിർണായക രേഖകൾ പരസ്യപ്പെടുത്തണം എന്നാവശ്യപ്പെട്ടു കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കു കത്തെഴുതി. കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട്, ജനുവരി പത്തിന് ചേർന്ന് ഉന്നതാധികാര സമിതി യോഗത്തിന്റെ മിനിറ്റ്സ് എന്നിവ പരസ്യപ്പെടുത്തണമെന്നാണ് ഖാർഗേയുടെ ആവശ്യം.
സിബിഐ തലപ്പത്ത് ഒരു സ്വതന്ത്ര ഡയറക്ടർ ഇരിക്കുന്നത് സർക്കാരിനെ ഭയപ്പെടുത്തുന്നു. അതിനാൽ തന്നെ അലോക് വർമയെ നീക്കം ചെയ്തതിനു പിന്നിലുള്ള രേഖകൾ പൊതു ജനങ്ങൾക്കു മുന്നിൽ അനാവരണം ചെയ്യണമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. സിബിഐയിൽ ഇടക്കാല ഡയറക്ടറെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും ഉടൻ തന്നെ ഉന്നതാധികാര സമിതി യോഗം ചേർന്ന് സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്നും ഖാർഗെ മോദിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
സിബിഐ ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജസ്റ്റീസ് എ.കെ. സിക്രി എന്നിവർക്കു പുറമേ ഖാർഗെയും അംഗമായിരുന്നു. അലോക് വർമയെ നീക്കം ചെയ്യണമെന്ന നിലപാടിൽ മോദിയും ജസ്റ്റീസും ഉറച്ചുനിന്നപ്പോൾ ഖാർഗെ കടുത്ത എതിർപ്പുന്നയിച്ചിരുന്നു. അതിനാൽ തന്നെ അന്നത്തെ യോഗത്തിന്റെ മിനിറ്റ്സ് പുറത്തു വിടണമെന്നും ഖാർഗെ ആവശ്യപ്പെടുന്നു. അതോടൊപ്പം ജസ്റ്റീസ് എ.കെ പട്നായിക് മേൽനോട്ടം വഹിച്ച സിവിസി അന്വേഷണ റിപ്പോർട്ടും പുറത്തു വിടണമെന്നാണ് ആവശ്യം.
സ്വാഭാവിക നീതി അനുസരിച്ചും ചട്ടങ്ങൾ അനുസരിച്ചും മാത്രമേ സിബിഐ ഡയറക്ടറരുടെ കാര്യത്തിൽ തീരുമാനം എടുക്കാവു എന്ന് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റിപ്പോർട്ട് തയാറാക്കിയത് താനല്ലെന്നും സിവിസി തയാറാക്കിയ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുക മാത്രമാണു ചെയ്തിരിക്കുന്നതെന്നും ജസ്റ്റീസ് എ.കെ പട്നായിക് പറഞ്ഞിരുന്നു. ആ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കം ചെയ്തിരിക്കുന്നത്. അതിനാൽ അത് പരസ്യപ്പെടുത്തണമെന്നുമാണ് ഖാർഗെ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അലോക് വർമയെ നീക്കം ചെയ്തത് തിടുക്കത്തിലുള്ള നടപടിയായിപ്പോയെന്നും റിപ്പോർട്ടിൽ വർമയ്ക്കെതിരേ തെളിവുകളില്ലെന്നും ജസ്്റ്റീസ് പട്നായിക് തന്നെ പറഞ്ഞിട്ടുണ്ട്.
കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര അന്വേഷണം നടത്താൻ സമിതി തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴെടുത്ത തീരുമാനം ശരിയല്ല. അത് നിയമ സംവിധാനത്തിന് തന്നെ അപമാനമാണ്. ജുഡീഷറിയുടെ ഭാഗമായിരിക്കുന്ന ഒരാൾതന്നെ സർക്കാരിനൊപ്പം നിൽക്കാൻ നിർബന്ധിതനാവുകയായിരുന്നെന്നും ഖാർഗെ ആരോപിക്കുന്നു.
സിബിഐ തലപ്പത്ത് ഒരു സ്വതന്ത്ര ഡയറക്ടർ ഇരിക്കുന്നത് സർക്കാരിനെ ഭയപ്പെടുത്തുന്നു. അതിനാൽ തന്നെ അലോക് വർമയെ നീക്കം ചെയ്തതിനു പിന്നിലുള്ള രേഖകൾ പൊതു ജനങ്ങൾക്കു മുന്നിൽ അനാവരണം ചെയ്യണമെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. സിബിഐയിൽ ഇടക്കാല ഡയറക്ടറെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും ഉടൻ തന്നെ ഉന്നതാധികാര സമിതി യോഗം ചേർന്ന് സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്നും ഖാർഗെ മോദിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
സിബിഐ ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജസ്റ്റീസ് എ.കെ. സിക്രി എന്നിവർക്കു പുറമേ ഖാർഗെയും അംഗമായിരുന്നു. അലോക് വർമയെ നീക്കം ചെയ്യണമെന്ന നിലപാടിൽ മോദിയും ജസ്റ്റീസും ഉറച്ചുനിന്നപ്പോൾ ഖാർഗെ കടുത്ത എതിർപ്പുന്നയിച്ചിരുന്നു. അതിനാൽ തന്നെ അന്നത്തെ യോഗത്തിന്റെ മിനിറ്റ്സ് പുറത്തു വിടണമെന്നും ഖാർഗെ ആവശ്യപ്പെടുന്നു. അതോടൊപ്പം ജസ്റ്റീസ് എ.കെ പട്നായിക് മേൽനോട്ടം വഹിച്ച സിവിസി അന്വേഷണ റിപ്പോർട്ടും പുറത്തു വിടണമെന്നാണ് ആവശ്യം.
സ്വാഭാവിക നീതി അനുസരിച്ചും ചട്ടങ്ങൾ അനുസരിച്ചും മാത്രമേ സിബിഐ ഡയറക്ടറരുടെ കാര്യത്തിൽ തീരുമാനം എടുക്കാവു എന്ന് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റിപ്പോർട്ട് തയാറാക്കിയത് താനല്ലെന്നും സിവിസി തയാറാക്കിയ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുക മാത്രമാണു ചെയ്തിരിക്കുന്നതെന്നും ജസ്റ്റീസ് എ.കെ പട്നായിക് പറഞ്ഞിരുന്നു. ആ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കം ചെയ്തിരിക്കുന്നത്. അതിനാൽ അത് പരസ്യപ്പെടുത്തണമെന്നുമാണ് ഖാർഗെ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അലോക് വർമയെ നീക്കം ചെയ്തത് തിടുക്കത്തിലുള്ള നടപടിയായിപ്പോയെന്നും റിപ്പോർട്ടിൽ വർമയ്ക്കെതിരേ തെളിവുകളില്ലെന്നും ജസ്്റ്റീസ് പട്നായിക് തന്നെ പറഞ്ഞിട്ടുണ്ട്.
കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര അന്വേഷണം നടത്താൻ സമിതി തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴെടുത്ത തീരുമാനം ശരിയല്ല. അത് നിയമ സംവിധാനത്തിന് തന്നെ അപമാനമാണ്. ജുഡീഷറിയുടെ ഭാഗമായിരിക്കുന്ന ഒരാൾതന്നെ സർക്കാരിനൊപ്പം നിൽക്കാൻ നിർബന്ധിതനാവുകയായിരുന്നെന്നും ഖാർഗെ ആരോപിക്കുന്നു.