ബെയ്ജിംഗ്: ചന്ദ്രനിൽ വിത്തുമ ുളച്ചു. ചന്ദ്രന്റെ ഇരുണ്ടവശത്ത് പര്യവേക്ഷണം ആരംഭിച്ച ചൈനയുടെ ചാംഗ്ഇ-4 പേടകത്തിലാണ് ഉരുളക്കിഴങ്ങ്, പരുത്തി വിത്തുകൾ കിളിർത്തത്.
ചന്ദ്രനിൽ ഏതെങ്കിലും തരത്തിലുള്ള ജീവൻ വളരുന്നത് ഇതാദ്യമാണ്. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സസ്യങ്ങളെ വളർത്തിയിട്ടുണ്ട്.
ബഹിരാകാശ ഗവേഷണത്തിലെ സുപ്രധാന ചുവടുവയ്പാണിത്. ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ ചന്ദ്രനെ ഇടത്താവളമാക്കാനുള്ള സാധ്യത ഇതോടെ വർധിച്ചു.
ചൊവ്വയിലേക്കുള്ള യാത്രതന്നെ ഉദാഹരണം. ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് രണ്ടര വർഷം എടുക്കും. ബഹിരാകാശ സഞ്ചാരികൾക്ക് ഭക്ഷണത്തിനായി ഭൂമി വരെ മടങ്ങേണ്ടിവരില്ല.
ഭൂമിയിൽനിന്നു കാണാൻ പറ്റാത്ത ചന്ദ്രഭാഗത്തെയാണ് ഇരുണ്ടവശമെന്നു വിളിക്കുന്നത്. ജനുവരി മൂന്നിന് ഇറങ്ങിയ ചാംഗ്ഇ-4 ഇവിടെ പര്യവേക്ഷണം നടത്തുന്ന ആദ്യപേടകമാണ്.
ചന്ദ്രനിൽ ഏതെങ്കിലും തരത്തിലുള്ള ജീവൻ വളരുന്നത് ഇതാദ്യമാണ്. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സസ്യങ്ങളെ വളർത്തിയിട്ടുണ്ട്.
ബഹിരാകാശ ഗവേഷണത്തിലെ സുപ്രധാന ചുവടുവയ്പാണിത്. ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ ചന്ദ്രനെ ഇടത്താവളമാക്കാനുള്ള സാധ്യത ഇതോടെ വർധിച്ചു.
ചൊവ്വയിലേക്കുള്ള യാത്രതന്നെ ഉദാഹരണം. ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് രണ്ടര വർഷം എടുക്കും. ബഹിരാകാശ സഞ്ചാരികൾക്ക് ഭക്ഷണത്തിനായി ഭൂമി വരെ മടങ്ങേണ്ടിവരില്ല.
ഭൂമിയിൽനിന്നു കാണാൻ പറ്റാത്ത ചന്ദ്രഭാഗത്തെയാണ് ഇരുണ്ടവശമെന്നു വിളിക്കുന്നത്. ജനുവരി മൂന്നിന് ഇറങ്ങിയ ചാംഗ്ഇ-4 ഇവിടെ പര്യവേക്ഷണം നടത്തുന്ന ആദ്യപേടകമാണ്.