ന്യൂഡൽഹി: ഉത്തർപ്രദേശിൽ പോലീസ് നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അതീവ ഗൗരവമുള്ള വിഷയമാണെന്നു സുപ്രീംകോടതി. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാനത്തെ വ്യാജ ഏറ്റമുട്ടലുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്പോഴാണ് പരാമർശം.
വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഫെബ്രുവരി പന്ത്രണ്ടിന് ഹർജി വീണ്ടും പരിഗണിക്കും. ഏറ്റമുട്ടൽ കൊലപാതകങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐയോ പ്രത്യേക സംഘമോ അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് ആണ് ഹർജി നൽകിയിരിക്കുന്നത്.
രണ്ടു വർഷത്തിനുള്ളിൽ 1,100 ഏറ്റുമുട്ടലുകളിലായി 49 കൊലപാതകങ്ങളാണ് യുപിയിൽ നടന്നത്. 370 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലരും കൊല്ലപ്പെട്ടത് പോലീസ് കസ്റ്റഡിയിലാണെന്നാണ് പ്രധാന ആരോപണം. കൊലപാതകങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ മനുഷ്യവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു.
വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഫെബ്രുവരി പന്ത്രണ്ടിന് ഹർജി വീണ്ടും പരിഗണിക്കും. ഏറ്റമുട്ടൽ കൊലപാതകങ്ങൾ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐയോ പ്രത്യേക സംഘമോ അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് ആണ് ഹർജി നൽകിയിരിക്കുന്നത്.
രണ്ടു വർഷത്തിനുള്ളിൽ 1,100 ഏറ്റുമുട്ടലുകളിലായി 49 കൊലപാതകങ്ങളാണ് യുപിയിൽ നടന്നത്. 370 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലരും കൊല്ലപ്പെട്ടത് പോലീസ് കസ്റ്റഡിയിലാണെന്നാണ് പ്രധാന ആരോപണം. കൊലപാതകങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ മനുഷ്യവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു.