ടെഹ്റാൻ: ഇറാനിൽ സൈനിക ചരക്കുവിമാനം റൺവേയിൽനിന്നു തെന്നിമാറി സുരക്ഷാവേലിക്കപ്പുറമുള്ള ജനവാസമേഖലയിലെ വീട്ടിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. 16 പേരുണ്ടായിരുന്ന വിമാനത്തിലെ ഫ്ളൈറ്റ് എൻജിനിയർ മാത്രമേ രക്ഷപ്പെട്ടുള്ളു.
കിർഗിസ്ഥാനിൽനിന്ന് മാംസവുമായി വന്ന ചരക്കുവിമാനമാണ് അപകടത്തിനിരയായത്. ടെഹ്റാനിൽനിന്ന് 40 കിലോമീറ്റർ അകലെ പെയാം ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങേണ്ട വിമാനം സമീപത്തുള്ള ഫത്താ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്പോൾ റൺവേയുടെ പുറത്തേക്ക് കുതിച്ച് സുരക്ഷാവേലി തകർത്ത് കെട്ടിടത്തിൽ ഇടിച്ചു കയറുകയായിരുന്നു. സമീപത്തുള്ള ഏതാനും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി.
3600 മീറ്റർ റൺവേയുള്ള പേയം വിമാനത്താവളം ഒഴിവാക്കി 1100 മീറ്റർമാത്രം റൺവേയുള്ള ഫത്തായിൽ ഒരു ദശകത്തിലേറെ പഴക്കം ചെന്ന ബോയിംഗ്707 വിമാനം ഇറക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല. ഇറാനിലെ അർധ സൈനിക വിഭാഗമായ വിപ്ലവഗാർഡുകളുടെ നിയന്ത്രണത്തിലാണു ഫത്താ വിമാനത്താവളം. വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു.
കിർഗിസ്ഥാനിൽനിന്ന് മാംസവുമായി വന്ന ചരക്കുവിമാനമാണ് അപകടത്തിനിരയായത്. ടെഹ്റാനിൽനിന്ന് 40 കിലോമീറ്റർ അകലെ പെയാം ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങേണ്ട വിമാനം സമീപത്തുള്ള ഫത്താ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്പോൾ റൺവേയുടെ പുറത്തേക്ക് കുതിച്ച് സുരക്ഷാവേലി തകർത്ത് കെട്ടിടത്തിൽ ഇടിച്ചു കയറുകയായിരുന്നു. സമീപത്തുള്ള ഏതാനും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി.
3600 മീറ്റർ റൺവേയുള്ള പേയം വിമാനത്താവളം ഒഴിവാക്കി 1100 മീറ്റർമാത്രം റൺവേയുള്ള ഫത്തായിൽ ഒരു ദശകത്തിലേറെ പഴക്കം ചെന്ന ബോയിംഗ്707 വിമാനം ഇറക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല. ഇറാനിലെ അർധ സൈനിക വിഭാഗമായ വിപ്ലവഗാർഡുകളുടെ നിയന്ത്രണത്തിലാണു ഫത്താ വിമാനത്താവളം. വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു.