ദുബായ്: എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഉസ്ബക്കിസ്ഥാന് പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എഫില്‍ തുര്‍ക്മെനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്താണ് ഉസ്ബക്കിസ്ഥാന് അവസാന 16ലെത്തിയത്തിയത്.
ആദ്യ പകുതിയില്തന്നെയാണ് നാലു ഗോളും. തുര്‍ക്ക്മെനിസ്ഥാന്‍ രണ്ടു മത്സരത്തിലും തോല്‍വിയായിരുന്നു. നിലവില്‍ ആറു പോയിന്റുമായി ഉസ്ബക്കിസ്ഥാനാണ് മുന്നില്‍. ഇത്രതന്നെ പോയിന്റുള്ള ജപ്പാനെ ഗോള്‍ ശരാശരിയിലാണ് ഉസ്ബക്കിസ്ഥാന് പിന്നിലാക്കിയത്. വ്യാഴാഴ്ച നടക്കുന്ന ജപ്പാന്- ഉസ്ബക്കിസ്ഥാന് മത്സരത്തിന്റെ ഫലമാകും ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുക.
എല്‍ഡര്‍ ഷോമുറോദോവിന്റെ ഇരട്ട ഗോളാണ് ഉസ്ബക്കിസ്ഥാന് മികച്ച ജയമൊരുക്കിയത്. 24, 42 മിനിറ്റുകളിലായിരുന്നു ഷോമുറോദോവിന്റെ ഗോളുകള്‍. തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഉസ്ബക്കിസ്ഥാന് കളിയുടെ നിയന്ത്രണമേറ്റെടുത്തു. ജാവോഖിര്‍ സിദികോവിലൂടെ 17-ാം മിനിറ്റില്‍ ഉസ്ബക്കിസ്ഥാന് മുന്നിലെത്തി. 24-ാം മിനിറ്റില്‍ ഷോമുറോദോവ് ഉസ്ബക്കിന്റെ ലീഡ് ഉയര്‍ത്തി. ഒടാബെക് ഷുകുറോവിന്റെ ത്രൂബോളില്നിന്നായിരുന്നു ഗോള്‍. ഇതോടെ കളിയുടെ നിയന്ത്രണം പൂര്‍ണമായും ഉസ്ബക്കിനായി. 40-ാം മിനിറ്റില്‍ ഉസ്ബക്കിസ്ഥാന്റെ ലീഡ് മൂന്നായി. ജലോലിദിന് മഷാറിപോവിന്റേതാണ് ഉസ്ബാക്കിസ്ഥാന്റെ മൂന്നാം ഗോള്‍. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ നാലാം ഗോളുമെത്തി. ഉസ്ബക്കിന്റെ വേഗത്തിലുള്ള ഒരു മുന്നേറ്റമാണ് ഗോളിനു വഴിയൊരുക്കിയത്. മഷാറിപോവിന്റെ പെട്ടെന്നുള്ള ഒരു നീക്കം ഷോമുറോദോവിന് പന്തെത്തിച്ചു. ബോക്സിന്റെ നടുവില്‍നിന്നുള്ള ഷോട്ട് വലയുടെ നടുവില്‍ തന്നെ പതിച്ചു.
ആദ്യപകുതി ഗോൾ രഹിതം
ഗ്രൂപ്പ് എയിലെ ഇന്ത്യ-ബെഹറിൻ ആദ്യ പകുതി പൂർത്തിയായപ്പോൾ ഇരുടീമും ഗോളടിച്ചിട്ടില്ല. പ്രീക്വാർട്ടറിലെത്താൻ ഇന്ത്യക്കു സമനിലയായാലും മതി.
പ്രീക്വാര്‍ട്ടറിലെത്തിയവര്‍
തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി ഗ്രൂപ്പ് ബിയില്‍നിന്ന് ജോര്‍ദാന്‍ പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് സിയില്‍നിന്ന് തുടര്‍ ജയങ്ങളുമായി ചൈനയും ദക്ഷിണ കൊറിയയും അവസാന 16ലെത്തി. നാളെ നടക്കുന്ന ദക്ഷിണ കൊറിയ-ചൈന മത്സരത്തിലെ വിജയികളാകും ഗ്രൂപ്പ് ചാമ്പ്യന്മാര്. ഗ്രൂപ്പ് ഡിയില്‍നിന്ന് രണ്ടു ജയം വീതം നേടിയ ഇറാനും ഇറാക്കും പ്രീക്വാര്‍ട്ടറില്‍ കടന്നു. നാളെയാണ് ഇറാന്-ഇറാക്ക് മത്സരം. ഗ്രൂപ്പ് ഇയില്‍നിന്ന് ഖത്തറും സൗദി അറേബ്യയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ഉസ്ബക്കിസ്ഥാൻ പ്രീക്വാർട്ടറിൽ
11:26 PM Jan 14, 2019 | Deepika.com