രഞ്ജിട്രോഫി ക്വാർട്ടർ: കേരളം-ഗുജറാത്ത് പോരാട്ടം ഇന്നുമുതൽ

11:26 PM Jan 14, 2019 | Deepika.com
കൽപ്പറ്റ: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരളം-ഗുജറാത്ത് മത്സരം ഇന്നു തുടങ്ങും. കേരളം ആദ്യമായി രഞ്ജി ട്രോഫി നോക്കൗട്ട് മത്സരങ്ങൾക്ക് വേദിയാവുമ്പോൾ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി കിരീടം നേടാമെന്ന പ്രതീക്ഷയും അകലെയല്ല. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഇന്നലെ പരിശീലനം നടത്തി.

പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ സ്വപ്നവിജയം നേടിയതിന്‍റെ ആവേശവുമായാണ് സ്വന്തം നാട്ടിൽ കേരളം ഇറങ്ങുന്നത്. തുടർച്ചയായ രണ്ടാംതവണയും രഞ്ജി ട്രോഫി ടൂർണമെന്‍റിൽ അവസാന എട്ടിലെത്തിയ കേരളം, ആഭ്യന്തര ക്രിക്കറ്റിലെ അതികായരായ ഗുജറാത്തിനോട് ഏറ്റുമുട്ടുന്നത് നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ്.

ഒത്തിണക്കത്തോടെ കേരളം

താരങ്ങളുടെ മികച്ച ഫോം നിലനിർത്താനായാൽ കേരളത്തിന് സെമിഫൈനൽ സ്വപ്നങ്ങൾ സഫലമാവുമെന്ന് കോച്ച് ഡേവ് വാട്ട്മോറും ക്യാപ്റ്റൻ സച്ചിൻ ബേബിയും കരുതുന്നു. മികച്ച ഒത്തിണക്കം കാട്ടുന്ന ടീമിൽ അന്താരാഷ്‌ട്ര മത്സര പരിചയമുള്ള സഞ്ജു വി. സാംസണ്‍, ബേസിൽ തമ്പി, സച്ചിൻ ബേബി, അതിഥി താരമായ ജലജ് സക്സേന തുടങ്ങിയവരുടെ വ്യക്തിഗത മികവ് കൂടിയാവുന്നതോടെ കൃഷ്ണഗിരിയിൽ വിജയിക്കാനാവുമെന്നാണ് കേരളത്തിന്‍റെ കണക്കുകൂട്ടൽ.

പ്രാഥമിക റൗണ്ടിൽ 479 റണ്‍സ് നേടിയ അതിഥി താരം ജലജ് സക്സേനയും 455 റണ്‍സ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് കേരള ബാറ്റിംഗിനെ നയിക്കുന്നത്. ബൗളിംഗിൽ ഇതിനകം 31 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യർക്കൊപ്പം 28 വിക്കറ്റുമായി ജലജ് സക്സേനയും 25 വിക്കറ്റുമായി ബേസിൽ തമ്പിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

പരിചയസന്പത്ത് ഗുജറാത്തിന്‍റെ കരുത്ത്

ഇന്ത്യൻ സീനിയർ ടീമിൽ കളിച്ച പാർഥിവ് പട്ടേലിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ഗുജറാത്ത് ശക്തമാണ്. ദേശീയ താരങ്ങളായ അക്ഷർ പട്ടേൽ, പീയൂഷ് ചൗള എന്നിവർക്കൊപ്പം പ്രിയങ്ക് പഞ്ചാൽ ഉൾപ്പെടെയുള്ള താരങ്ങളും ചേരുന്നതോടെ ജയത്തിൽ കുറഞ്ഞതൊന്നും കോച്ചായ കോട്ട് ഹിതേഷ് മജുംദാറും പ്രതീക്ഷിക്കുന്നില്ല. സ്വന്തം ഗ്രൗണ്ടിന്‍റെ ആനുകൂല്യവും സ്റ്റേഡിയത്തിൽ നേരത്തേ കളിച്ചുള്ള പരിചയവും കാണികളുടെ പിന്തുണയും കേരളത്തിന് അനുകൂലമാവുമെങ്കിലും കണക്കുകളിൽ ഗുജറാത്ത് തന്നെയാണ് മുന്നിൽ.