പൂനെ: ജമ്മുകാഷ്മീരിൽ കുഴിബോംബു സ്ഫോടനത്തിൽ വീരമൃത്യുവരിച്ച മേജർ ശശിധരൻ നായർക്കു രാജ്യത്തിന്റെ യാത്രാമൊഴി. നെടുന്പാശേരി ചെങ്ങമനാട് പൊയ്ക്കാട്ടുശേരി സ്വദേശിയായ ഈ മുപ്പത്തിമൂന്നുകാരൻ ജനിച്ചുവളർന്ന മുംബൈ പൂനയിലെ വസതിയിലായിരുന്നു അന്ത്യകർമങ്ങൾ.
സംസ്കാരം നഗരത്തിലെ വൈകുണ്ഠ ശ്മശാനത്തിൽ പൂർണഔദ്യോഗിക ബഹുമതികളോടെ നടത്തി. അമ്മയും ഭാര്യയും സഹോദരിയും അടുത്ത ബന്ധുക്കൾക്കുമൊപ്പം സൈന്യത്തിലെ സഹപ്രവർത്തകരും സംസ്കാരചടങ്ങുകളിൽ പങ്കെടുത്തു. ശനിയാഴ്ച വൈകുന്നേരം പൂനയിലെ ദേശീയയുദ്ധ സ്മാരകത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ മന്ത്രിമാരും ജനപ്രതികളും അന്ത്യോപചാരമർപ്പിച്ചു.
അതിർത്തിയിൽ നൗഷേറയിൽ നിയന്ത്രണരേഖയ്ക്കു സമീപം വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിലാണു ശശിധരൻ നായർ വീരമൃത്യുമരിച്ചത്. സ്ഫോടനത്തിൽ റൈഫിൾമാൻ ജിവാൻ ഗുറാങ്ങും വീരമൃത്യു വരിച്ചിരുന്നു.
സംസ്കാരം നഗരത്തിലെ വൈകുണ്ഠ ശ്മശാനത്തിൽ പൂർണഔദ്യോഗിക ബഹുമതികളോടെ നടത്തി. അമ്മയും ഭാര്യയും സഹോദരിയും അടുത്ത ബന്ധുക്കൾക്കുമൊപ്പം സൈന്യത്തിലെ സഹപ്രവർത്തകരും സംസ്കാരചടങ്ങുകളിൽ പങ്കെടുത്തു. ശനിയാഴ്ച വൈകുന്നേരം പൂനയിലെ ദേശീയയുദ്ധ സ്മാരകത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ മന്ത്രിമാരും ജനപ്രതികളും അന്ത്യോപചാരമർപ്പിച്ചു.
അതിർത്തിയിൽ നൗഷേറയിൽ നിയന്ത്രണരേഖയ്ക്കു സമീപം വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിലാണു ശശിധരൻ നായർ വീരമൃത്യുമരിച്ചത്. സ്ഫോടനത്തിൽ റൈഫിൾമാൻ ജിവാൻ ഗുറാങ്ങും വീരമൃത്യു വരിച്ചിരുന്നു.