ന്യൂഡൽഹി: രാഷ്ട്രീയതാത്പര്യങ്ങൾക്കായി ഭരണഘടനയെയും പദവിയെയും ദുരുപയോഗം ചെയ്ത കേന്ദ്ര വിജിലൻസ് കമ്മീഷണർ രാജിവയ്ക്കുകയോ പുറത്താക്കുകയോ ചെയ്യണമെന്ന് കോണ്ഗ്രസ്.
സിബിഐയിലെ അഴിമതിക്കാരനായ സ്പ്ഷൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഏജന്റും കേന്ദ്രസർക്കാരിന്റെ സന്ദേശവാഹകനുമായാണ് സിവിസി പ്രവർത്തിക്കുന്നതെന്ന് വ്യക്തമായെന്ന് എഐസിസി വക്താവ് അഭിഷേക് സിംഘ്വി ആരോപിച്ചു.
സിവിസിയുടെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ നിയമന സമിതി നീക്കിയത്. കഴിഞ്ഞ ഒക്ടോബർ ആറിന് സിബിഐ ഡയറക്ടർ അലോക് വർമയെ അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ടു ചെന്ന് ഇതേ സിവിസി കെ.വി. ചൗധരി സന്ദർശിച്ചുവെന്ന് വെളിപ്പെട്ടു. ഇക്കാര്യം അദ്ദേഹം നിഷേധിച്ചിട്ടുമില്ല.
അസ്താനയുടെ അപ്രൈസൽ റിപ്പോർട്ടിലെ മോശം പരാമർശങ്ങളിൽ മാറ്റം വരുത്തണമെന്ന് സിവിസി ആവശ്യപ്പെട്ടതും നിഷേധിച്ചിട്ടില്ല. രാഷ്ട്രീയ യജമാനന്മാരുടെ പാവയായി മാറിയ സിവിസി മാറിയേ മതിയാകൂ. സ്വയം രാജിവയ്ക്കുകയോ, പുറത്താക്കുകയോ എന്നതു പ്രശ്നമല്ലെന്നും സിംഘ്വി പറഞ്ഞു.
സിബിഐയിലെ അഴിമതിക്കാരനായ സ്പ്ഷൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഏജന്റും കേന്ദ്രസർക്കാരിന്റെ സന്ദേശവാഹകനുമായാണ് സിവിസി പ്രവർത്തിക്കുന്നതെന്ന് വ്യക്തമായെന്ന് എഐസിസി വക്താവ് അഭിഷേക് സിംഘ്വി ആരോപിച്ചു.
സിവിസിയുടെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് അലോക് വർമയെ നിയമന സമിതി നീക്കിയത്. കഴിഞ്ഞ ഒക്ടോബർ ആറിന് സിബിഐ ഡയറക്ടർ അലോക് വർമയെ അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ടു ചെന്ന് ഇതേ സിവിസി കെ.വി. ചൗധരി സന്ദർശിച്ചുവെന്ന് വെളിപ്പെട്ടു. ഇക്കാര്യം അദ്ദേഹം നിഷേധിച്ചിട്ടുമില്ല.
അസ്താനയുടെ അപ്രൈസൽ റിപ്പോർട്ടിലെ മോശം പരാമർശങ്ങളിൽ മാറ്റം വരുത്തണമെന്ന് സിവിസി ആവശ്യപ്പെട്ടതും നിഷേധിച്ചിട്ടില്ല. രാഷ്ട്രീയ യജമാനന്മാരുടെ പാവയായി മാറിയ സിവിസി മാറിയേ മതിയാകൂ. സ്വയം രാജിവയ്ക്കുകയോ, പുറത്താക്കുകയോ എന്നതു പ്രശ്നമല്ലെന്നും സിംഘ്വി പറഞ്ഞു.