വാഷിംഗ്ടൺ ഡിസി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ സംഭാഷണവിശദാംശങ്ങൾ താൻ യുഎസ് സർക്കാർ ഉദ്യോഗസ്ഥരോടു മറച്ചുവയ്ക്കുന്നുവെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വാഷിംഗ്ടൺ പോസ്റ്റ് പത്രമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഹെൽസിങ്കി ഉച്ചകോടിയിൽ അടക്കം കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഞ്ചു തവണ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ട്രംപ് ആരോടും പറഞ്ഞിട്ടില്ലെന്നാണ് ആരോപിച്ചത്. സംഭാഷണം പുറത്തുവിടുന്നതിൽനിന്ന് ഹെൽസിങ്കി ഉച്ചകോടിയിലെ ദ്വിഭാഷിയെ വിലക്കുകയും ചെയ്തത്രേ.
ഇതു വെറും പരിഹാസ്യമാണെന്ന് ഫോക്സ് ന്യൂസിനു നല്കിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. സാധാരണ പ്രസിഡന്റുമാർ തമ്മിലുള്ള സംഭാഷണമാണ് ഹെൽസിങ്കിയിൽ നടന്നത്. ഇസ്രയേൽ അടക്കമുള്ള വിഷയങ്ങൾ പുടിനുമായി ചർച്ച ചെയ്തു. സംഭാഷണം രഹസ്യമായിരുന്നില്ലെന്നും ആർക്കും വേണമെങ്കിൽ കേൾക്കാവുന്നതായിരുന്നെന്നും ട്രംപ് പറഞ്ഞു.
ട്രംപ് റഷ്യയ്ക്കുവേണ്ടി പ്രവർത്തിച്ചുവെന്ന സംശയത്തിൽ എഫ്ബിഐ അന്വേഷണം നടത്തിയെന്ന് ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് വാഷിംഗ്ടൺ പോസ്റ്റിൽ ആരോപണം ഉണ്ടായത്. ഏറ്റവും അപമാനകരമായ ലേഖനമാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചതെന്ന് ട്രംപ് പറഞ്ഞു.
വാഷിംഗ്ടൺ പോസ്റ്റ് പത്രം ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിനുവേണ്ടി ലോബിയിംഗ് നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു. ബെസോസ് ആണ് രണ്ടു സ്ഥാപനങ്ങളുടെയും മുതലാളി.
വാഷിംഗ്ടൺ പോസ്റ്റ് പത്രമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഹെൽസിങ്കി ഉച്ചകോടിയിൽ അടക്കം കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഞ്ചു തവണ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ട്രംപ് ആരോടും പറഞ്ഞിട്ടില്ലെന്നാണ് ആരോപിച്ചത്. സംഭാഷണം പുറത്തുവിടുന്നതിൽനിന്ന് ഹെൽസിങ്കി ഉച്ചകോടിയിലെ ദ്വിഭാഷിയെ വിലക്കുകയും ചെയ്തത്രേ.
ഇതു വെറും പരിഹാസ്യമാണെന്ന് ഫോക്സ് ന്യൂസിനു നല്കിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. സാധാരണ പ്രസിഡന്റുമാർ തമ്മിലുള്ള സംഭാഷണമാണ് ഹെൽസിങ്കിയിൽ നടന്നത്. ഇസ്രയേൽ അടക്കമുള്ള വിഷയങ്ങൾ പുടിനുമായി ചർച്ച ചെയ്തു. സംഭാഷണം രഹസ്യമായിരുന്നില്ലെന്നും ആർക്കും വേണമെങ്കിൽ കേൾക്കാവുന്നതായിരുന്നെന്നും ട്രംപ് പറഞ്ഞു.
ട്രംപ് റഷ്യയ്ക്കുവേണ്ടി പ്രവർത്തിച്ചുവെന്ന സംശയത്തിൽ എഫ്ബിഐ അന്വേഷണം നടത്തിയെന്ന് ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് വാഷിംഗ്ടൺ പോസ്റ്റിൽ ആരോപണം ഉണ്ടായത്. ഏറ്റവും അപമാനകരമായ ലേഖനമാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചതെന്ന് ട്രംപ് പറഞ്ഞു.
വാഷിംഗ്ടൺ പോസ്റ്റ് പത്രം ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിനുവേണ്ടി ലോബിയിംഗ് നടത്തുകയാണെന്നും ട്രംപ് ആരോപിച്ചു. ബെസോസ് ആണ് രണ്ടു സ്ഥാപനങ്ങളുടെയും മുതലാളി.