ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിനെ കൂടാതെ സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും കൈ കോർത്തു. 26 വർഷത്തിനു ശേഷമാണ് ഇരു പാർട്ടികളും സഖ്യത്തിലെത്തുന്നത്.
സഖ്യധാരണ അനുസരിച്ച് ഉത്തർപ്രദേശിലെ 80 മണ്ഡലങ്ങളിൽ 38 സീറ്റുകളിൽ വീതം എസ്പിയും ബിഎസ്പിയും മത്സരിക്കും. സോണിയ ഗാന്ധിയുടെ റായ്ബറേലി, രാഹുൽ ഗാന്ധിയുടെ അമേത്തി സീറ്റുകൾ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടു. രാഷ്ട്രീയ ലോക്ദളും നിഷാദ് പാർട്ടിയും സഖ്യത്തിന്റെ ഭാഗമാകുമെന്നാണു വിവരം. അവർക്ക് ഒാരോ സീറ്റും നൽകും.
എന്നാൽ, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദൾ നാലു സീറ്റുകൾ ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ തടസം. കഴിഞ്ഞ തവണ ബിജെപി സംസ്ഥാനത്ത് 73 സീറ്റുകൾ നേടിയിരുന്നു. കഴിഞ്ഞ നാലിന് മായാവതിയും അഖിലേഷ് യാദവും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റുകൾ പങ്കിടാൻ ധാരണയായത്.
1993ൽ എസ്പി-ബിഎസ്പി സഖ്യമുണ്ടായെങ്കിലും 1995ൽ സമാജ്വാദി പാർട്ടി പ്രവർത്തകർ ബിഎസ്പി നേതാവ് മായാവതിയെ കൈയേറ്റം ചെയ്തെന്നാരോപിച്ചു പിരിയുകയായിരുന്നു. അന്നു മുലായം സിംഗിന്റെ സ്വാർഥരാഷ്ട്രീയത്തിൽ പരീക്ഷണം പരാജയപ്പെട്ടു എന്നാരോപിച്ചാണ് മായാവതി പിരിഞ്ഞുപോയത്.
2019ലെ പുതിയ രാഷ്ട്രീയ വിപ്ലവം എന്നാണ് സമാജ്വാദി പാർട്ടിയുമായുള്ള സഖ്യത്തെ ബിഎസ്പി നേതാവ് മായാവതി വിശേഷിപ്പിച്ചത്. ഇരു പാർട്ടികളും സഖ്യമായാണ് ബിജെപിയെ നേരിടുകയെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മായാവതി പറഞ്ഞു. സഖ്യം ദളിത്, മുസ്ലിം വിഭാഗങ്ങളുടെ ശാക്തീകരണത്തിനു വേണ്ടിക്കൂടിയാണ്. മുൻപ് കാൻഷി റാമും മുലായം സിംഗും സഖ്യത്തിലേർപ്പെട്ടതു പോലെ ഇതും ഇരു പാർട്ടികൾക്കും ഗുണം ചെയ്യുമെന്നും മായാവതി കൂട്ടിച്ചേർത്തു.
മായാവതിയെ ബഹുമാനിക്കാതിരിക്കുന്നതു തന്നെ ബഹുമാനിക്കാതിരിക്കുന്നതിന് തുല്യമാണെന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അണികളോടു പറഞ്ഞു. മായാവതി കോൺഗ്രസിനെതിരേ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചുവെങ്കിലും കോണ്‍ഗ്രസിനെ കടന്നാക്രമിക്കാൻ അഖിലേഷ് യാദവ് തയാറായില്ല. കോണ്‍ഗ്രസിനെ അകറ്റി നിർത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ അവരെ ഒപ്പം നിർത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് മുൻകാല അനുഭവങ്ങളിൽനിന്നു വ്യക്തമാകുന്നതെന്നായിരുന്നു മായാവതിയുടെ മറുപടി. മഹാസഖ്യം മോദിയുടെയും അമിത്ഷായുടെയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു.
മഹാസഖ്യത്തെ ബിജെപി ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ചു തങ്ങൾ ഒരുമിച്ചു. നിയമസഭയിലും സഖ്യം തുടരുമെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസിനെ അധികാരത്തിൽനിന്നു താഴെയിറക്കിയത് ബോഫോഴ്സ് അഴിമതിയാണെങ്കിൽ ബിജെപിയെ അധികാരത്തിൽനിന്നു തെറിപ്പിക്കുന്നത് റഫാൽ അഴിമതിയായിരിക്കും. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് കോണ്‍ഗ്രസാണ്. എന്നാൽ, മോദിയും ബിജെപിയും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പാക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.
സെബി മാത്യു
സഖ്യധാരണ അനുസരിച്ച് ഉത്തർപ്രദേശിലെ 80 മണ്ഡലങ്ങളിൽ 38 സീറ്റുകളിൽ വീതം എസ്പിയും ബിഎസ്പിയും മത്സരിക്കും. സോണിയ ഗാന്ധിയുടെ റായ്ബറേലി, രാഹുൽ ഗാന്ധിയുടെ അമേത്തി സീറ്റുകൾ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടു. രാഷ്ട്രീയ ലോക്ദളും നിഷാദ് പാർട്ടിയും സഖ്യത്തിന്റെ ഭാഗമാകുമെന്നാണു വിവരം. അവർക്ക് ഒാരോ സീറ്റും നൽകും.
എന്നാൽ, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദൾ നാലു സീറ്റുകൾ ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ തടസം. കഴിഞ്ഞ തവണ ബിജെപി സംസ്ഥാനത്ത് 73 സീറ്റുകൾ നേടിയിരുന്നു. കഴിഞ്ഞ നാലിന് മായാവതിയും അഖിലേഷ് യാദവും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റുകൾ പങ്കിടാൻ ധാരണയായത്.
1993ൽ എസ്പി-ബിഎസ്പി സഖ്യമുണ്ടായെങ്കിലും 1995ൽ സമാജ്വാദി പാർട്ടി പ്രവർത്തകർ ബിഎസ്പി നേതാവ് മായാവതിയെ കൈയേറ്റം ചെയ്തെന്നാരോപിച്ചു പിരിയുകയായിരുന്നു. അന്നു മുലായം സിംഗിന്റെ സ്വാർഥരാഷ്ട്രീയത്തിൽ പരീക്ഷണം പരാജയപ്പെട്ടു എന്നാരോപിച്ചാണ് മായാവതി പിരിഞ്ഞുപോയത്.
2019ലെ പുതിയ രാഷ്ട്രീയ വിപ്ലവം എന്നാണ് സമാജ്വാദി പാർട്ടിയുമായുള്ള സഖ്യത്തെ ബിഎസ്പി നേതാവ് മായാവതി വിശേഷിപ്പിച്ചത്. ഇരു പാർട്ടികളും സഖ്യമായാണ് ബിജെപിയെ നേരിടുകയെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മായാവതി പറഞ്ഞു. സഖ്യം ദളിത്, മുസ്ലിം വിഭാഗങ്ങളുടെ ശാക്തീകരണത്തിനു വേണ്ടിക്കൂടിയാണ്. മുൻപ് കാൻഷി റാമും മുലായം സിംഗും സഖ്യത്തിലേർപ്പെട്ടതു പോലെ ഇതും ഇരു പാർട്ടികൾക്കും ഗുണം ചെയ്യുമെന്നും മായാവതി കൂട്ടിച്ചേർത്തു.
മായാവതിയെ ബഹുമാനിക്കാതിരിക്കുന്നതു തന്നെ ബഹുമാനിക്കാതിരിക്കുന്നതിന് തുല്യമാണെന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അണികളോടു പറഞ്ഞു. മായാവതി കോൺഗ്രസിനെതിരേ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചുവെങ്കിലും കോണ്‍ഗ്രസിനെ കടന്നാക്രമിക്കാൻ അഖിലേഷ് യാദവ് തയാറായില്ല. കോണ്‍ഗ്രസിനെ അകറ്റി നിർത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ അവരെ ഒപ്പം നിർത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് മുൻകാല അനുഭവങ്ങളിൽനിന്നു വ്യക്തമാകുന്നതെന്നായിരുന്നു മായാവതിയുടെ മറുപടി. മഹാസഖ്യം മോദിയുടെയും അമിത്ഷായുടെയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു.
മഹാസഖ്യത്തെ ബിജെപി ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ചു തങ്ങൾ ഒരുമിച്ചു. നിയമസഭയിലും സഖ്യം തുടരുമെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസിനെ അധികാരത്തിൽനിന്നു താഴെയിറക്കിയത് ബോഫോഴ്സ് അഴിമതിയാണെങ്കിൽ ബിജെപിയെ അധികാരത്തിൽനിന്നു തെറിപ്പിക്കുന്നത് റഫാൽ അഴിമതിയായിരിക്കും. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് കോണ്‍ഗ്രസാണ്. എന്നാൽ, മോദിയും ബിജെപിയും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പാക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.
സെബി മാത്യു