ന്യൂഡൽഹി: കോണ്‍ഗ്രസിനെ എതിർത്തിരുന്നവരെല്ലാം ഇപ്പോൾ ബിജെപിയെ അകറ്റിനിർത്താനായി അവർക്കു കീഴിൽ തന്നെ അണിനിരക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ കൗണ്‍സിലിൽ സംസാരിക്കുകയായിരു ന്നു അദ്ദേഹം.
അയോധ്യ കേസിൽ നിയമനടപടികൾക്കു തടസം നിൽക്കുന്നത് കോണ്‍ഗ്രസാണ്. കേസിൽ ഒരു തീർപ്പും ഉണ്ടാകാൻ ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് അവരുടെ അഭിഭാഷകരെ നിയമനടപടികൾ തടസപ്പെടുത്തുന്നതിനായി സുപ്രീംകോടതിയിലേക്ക് അയയ്ക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അഭിഭാഷകരെ ഉപയോഗിച്ച് അയോധ്യ കേസ് തടസപ്പെടുത്താനാണ് ശ്രമിക്കുന്നത്. വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എല്ലാ വിഷയങ്ങളിലും രാജ്യതാത്പര്യങ്ങൾക്കു വിരുദ്ധമായാണ് കോണ്‍ഗ്രസിന്റെ മനസ് നിൽക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം റിസർവ് ബാങ്ക്, സിഎജി, സിബിഐ എന്നിവയെല്ലാം ഇപ്പോൾ ശരിയല്ലാതായിരിക്കുന്ന. അവരെ സംബന്ധിച്ച് അവർ മാത്രമാണിപ്പോൾ ശരി. അവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നവരെല്ലാംതന്നെ തെറ്റുകാരായി മാറിയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന യുദ്ധം രാജവാഴ്ചയും ഭരണഘടനയും തമ്മിലാണ്. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവിധ ഏജൻസികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് വേട്ടയാടാനാണു ശ്രമിച്ചത്. അവർ അമിത് ഷായെ ജയിലിൽ അടയ്ക്കുക പോലും ചെയ്തു എന്നും മോദി രാംലീല മൈതാനത്ത് തടിച്ചുകൂടിയ ബിജെപിക്കാരോടു പറഞ്ഞു.
ജാമ്യമെടുത്തു പുറത്തു നടക്കുന്ന കോണ്‍ഗ്രസ് നേതാക്കൾ ഇപ്പോൾ രാജ്യത്തെ നിയമത്തെയോ സംവിധാനങ്ങളെയോ വിശ്വസിക്കുന്നില്ലെന്നും ബഹുമാനിക്കുന്നുമില്ലെന്നും മോദി കൂട്ടിച്ചേർത്തു. അഗസ്തവെസ്റ്റ് ലാൻഡ് ഹെലികോപ്ടർ അഴിമതിക്കേസിൽ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും മോദി നൽകി. രാജ്യത്തിന്റെ കാവൽക്കാരൻ ഒന്നും നിർത്താൻ പോകുന്നില്ല, എല്ലാം തുടങ്ങിയിട്ടേ ഉള്ളൂ. ഒരാളെയും വെറുതെ വിടില്ല. വിവാദ ഇടപാടിലെ ഇടനിലക്കാരൻ അന്വേഷണം നേരിടുന്നതിൽ കോണ്‍ഗ്രസ് ഭയപ്പെട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
സംവരണം തുല്യതയ്ക്ക്
മുന്നോക്ക സമുദായങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുവർക്കു പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയത് തുല്യത ഉറപ്പു വരുത്തുന്നതിനായാണ്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സംവരണം ഏർപ്പെടുത്തിയത് പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും. തൊഴിലിലും വിദ്യാഭ്യാസ മേഖലയിലും ഏർപ്പെടുത്തിയ സംവരണം രാജ്യത്തെ കൂടുതൽ അഭിവൃദ്ധിയിലേക്കു നയിക്കും. സാന്പത്തിക സംവരണത്തെക്കുറിച്ചു ജനമനസുകളിൽ ചിലർ തെറ്റിദ്ധാരണ പടർത്താനാണു ശ്രമിക്കുന്നതെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. യുവാക്കൾക്ക് ശരിയായ മാർഗനിർദേശങ്ങളും സൗകര്യങ്ങളും ലഭിക്കുന്പോൾ ആരെയും ആശ്രയിക്കേണ്ടതായി വരുന്നില്ലെന്നും മോദി അവകാശപ്പെട്ടു.
അഴിമതിയുടെ കറയില്ല
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സർക്കാരിന്റെമേൽ അഴിമതിയുടെ ചെളി പുരളാതിരിക്കുന്നത്. ഈ സർക്കാരിനെതിരേ ഒരു തരത്തിലുള്ള അഴിമതി ആരോപണങ്ങളുമില്ല. മുൻ സർക്കാരിന്റെ പത്തു വർഷത്തെ ഭരണകാലം കുംഭകോണങ്ങളുടെയും അഴിമതിയുടെയും മാത്രമായിരുന്നു എന്നും മോദി കുറ്റപ്പെടുത്തി. ആർ സർക്കാർ രാജ്യത്തെ ഇരുട്ടിലേക്കു തള്ളിവിടാനാണു ശ്രമിച്ചത്. രാജ്യത്തിന് ഏറ്റവും സുപ്രധാനമായ പത്തു വർഷമാണ് അതിലൂടെ നഷ്ടപ്പെട്ടത്. ഒരു സർക്കാരിന് അഴിമതികളിലൂടെയല്ലാതെ ഭരണം നടത്താൻ കഴിയുമെന്നും മുന്നോട്ടു പോകാനാകുമെന്നും തെളിയിച്ചത് ബിജെപി സർക്കാരാണെന്നും മോദി അവകാശപ്പെട്ടു.
ഓരോ ബിജെപി പ്രവർത്തകന്റെയും ആത്മസമർപ്പണമാണ് ഓരോ ദിവത്തെയും ദൃഡമാക്കി മാറ്റുന്നത്. വെറും രണ്ട് എംപിമാരും രണ്ടു മുറി ഓഫീസ് കെട്ടിടവും മാത്രമുണ്ടായിരുന്ന പാർട്ടി ഇന്ന് ഇത്രയധികം ആളുകളുമായി ഇത്ര വലിയ യോഗം ചേരുന്നുവെന്നും മോദി പറഞ്ഞു. വാജ്പേയി ഇല്ലാത്ത ബിജെപിയുടെ ആദ്യ ദേശീയ കൗണ്‍സിൽ എന്നു പറഞ്ഞ് അടൽ ബിഹാരി വാജ്പേയിയെ അനുസ്മരിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്.
കർഷകർ വോട്ടുബാങ്കല്ല
പ്രതിപക്ഷം രാജ്യത്തെ കർഷകരെ വെറും വോട്ടുബാങ്കുകളായി മാത്രമാണ് കാണുന്നത്. അന്നദാതാക്കളെ വോട്ടുദാതാക്കളായാണ് അവർ കണ്ടത്. എന്നാൽ, രാജ്യത്തെ കർഷകർക്ക് കാർഷിക വിളകളുടെ താങ്ങുവില വർധിപ്പിക്കാനുള്ള സർക്കാരിന്റെ നിർദേശം വെറും കടലാസിൽ ഒതുങ്ങാൻ മാത്രമുള്ളതല്ലെന്നു നന്നായി അറിയാം. ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് താങ്ങുവില വർധിപ്പിക്കാനുള്ള നടപടിയെടുത്തതെന്നും മോദി പറഞ്ഞു. 2022 ആകുന്പോൾ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കി വർധിപ്പിക്കുന്നതിനായി തങ്ങൾ രാപകൽ യത്നിക്കുകയാണെന്നും മോദി പറഞ്ഞു.
സിബിഐയെ ഭയക്കുന്നവർ
ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സിബിഐക്ക് പ്രവേശനം വിലക്കിയത് ഭയമുള്ളതു കൊണ്ടാണെന്നും മോദി പറഞ്ഞു. തെറ്റു ചെയ്തിട്ടുള്ളവരാണ് ഇപ്പോൾ ഭയക്കുന്നത്. ഇന്ന് അവർക്ക് സിബിഐയെ സ്വീകരിക്കാനാകുന്നില്ല. നാളെ അവർ മറ്റൊരു സംവിധാനത്തെയും തള്ളിപ്പറയും. സൈന, പോലീസ്, സുപ്രീംകോടതി, തെരഞ്ഞെടുപ്പു കമ്മീഷൻ, സിഎജി തുടങ്ങിയവയെല്ലാം തെറ്റാണെന്നു പറയും. 2007ൽ ഒരു കോണ്‍ഗ്രസ് മന്ത്രി പറഞ്ഞത് മോദി ജയിലിൽ പോകുമെന്നാണ്. അമിത്ഷായെ അവർ ജയിലിലടച്ചു. എന്നാൽ, സിബിഐ ഗുജറാത്തിൽ പ്രവേശിക്കാതിരിക്കാൻ തങ്ങൾ ഒരു നിയമവും കൊണ്ടുവന്നില്ല. തങ്ങൾക്ക് നിയമത്തിൽ വിശ്വാസമുണ്ട്. വിവിധ ഏജൻസികൾക്കെതിരേ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത് അവർക്കു ഭയമുള്ളതുകൊണ്ടാണെന്നും മോദി പറഞ്ഞു.
കാവൽക്കാരനു ഭയമില്ല
കഴിഞ്ഞ നാലു വർഷമായി സർക്കാർ സ്ത്രീശാക്തീകരണത്തിനുള്ള എല്ലാ നടപടികളും എടുക്കുന്നു. പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ എന്നത് എതിരാളികൾ പരിഹാസത്തിലെടുക്കുന്നു. എന്നാൽ, തങ്ങൾ ദശകങ്ങളായി സമൂഹത്തിൽനിലനിന്ന തെറ്റായ വിശ്വാസങ്ങളെ തുടച്ചുനീക്കുകയാണു ചെയ്തതെന്നും മോദി പറഞ്ഞു.
മുൻ സർക്കാർ നയങ്ങളുടെയും പദ്ധതികളുടെയും പേര് മാറ്റി അതേപോലെ നടപ്പാക്കുന്നു എന്നാണ് ഈ സർക്കാരിനുനേർക്ക് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശനം. എന്നാൽ, മോദിയുടെ പേര് കൂട്ടിച്ചേർത്ത് ഏത് ജനക്ഷേമ പദ്ധതിയോ നയമോ ആണ് ഇപ്പോഴുള്ളത്. തുടക്കം മുതലേ തങ്ങൾ പഠിച്ചിട്ടുള്ളത് തങ്ങളേക്കാൾ പ്രാധാന്യം രാജ്യത്തിനാണെന്നതാണ്. ബിജെപി ഭരണത്തിൽ രാജ്യത്തെ സാന്പത്തിക രംഗം അതിസുതാര്യമായി മുന്നേറുകയാണെന്നും മോദി അവകാശപ്പെട്ടു.
2014നു മുൻപ് രാജ്യത്തെ നികുതി ദായകർക്ക് ഒരു വിലയുമില്ലായിരുന്നു. മുൻകാലങ്ങളിൽ രാജ്യത്തെ ബാങ്കുകളിൽ നിന്നു വായ്പ ലഭിക്കാൻ രണ്ടു തരം മാർഗങ്ങളാണുണ്ടായിരുന്നത്. ഒന്ന് സാധാരണ മാർഗവും മറ്റൊന്നു കോണ്‍ഗ്രസ് മാർഗവും. തങ്ങൾ അധികാരത്തിൽ എത്തിയതോടെ വായ്പ ലഭ്യമാക്കാനുള്ള കോണ്‍ഗ്രസ് മാർഗം നിർത്തലാക്കി എന്നും മോദി പറഞ്ഞു. കഴിഞ്ഞ 60 വർഷക്കാലത്തിനിടയ്ക്ക് 18 ലക്ഷം കോടി രൂപയാണ് വായ്പയായി ബാങ്കുകൾ നൽകിയത്. കോണ്‍ഗ്രസ് ഭരണകാലത്തെ ആറു വർഷക്കാലം മാത്രം 34 ലക്ഷം കോടി രൂപ വായ്പ നൽകിയെന്നും മോദി ചൂണ്ടിക്കാട്ടി.
മുൻ സർക്കാർ ഏർപ്പെടുത്തിയ എല്ലാ പദ്ധതികളും പരാജയപ്പെട്ടു. അവർ ഇപ്പോൾ അപമാനവും നുണകളും പ്രചരിപ്പിക്കുയാണ്. എന്നാൽ, ഇതൊന്നും രാജ്യത്തിന്റെ കാവൽക്കാരനെ (ചൗക്കീദാർ) ബാധിക്കില്ല. കാവൽക്കാരന്റെ ഭയം ഈ രാജ്യത്തിന്റെ ഭരണസംവിധാനം മാറ്റുന്നതിനെക്കുറിച്ചാണ്.
അയോധ്യ കേസിൽ നിയമനടപടികൾക്കു തടസം നിൽക്കുന്നത് കോണ്‍ഗ്രസാണ്. കേസിൽ ഒരു തീർപ്പും ഉണ്ടാകാൻ ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് അവരുടെ അഭിഭാഷകരെ നിയമനടപടികൾ തടസപ്പെടുത്തുന്നതിനായി സുപ്രീംകോടതിയിലേക്ക് അയയ്ക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അഭിഭാഷകരെ ഉപയോഗിച്ച് അയോധ്യ കേസ് തടസപ്പെടുത്താനാണ് ശ്രമിക്കുന്നത്. വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എല്ലാ വിഷയങ്ങളിലും രാജ്യതാത്പര്യങ്ങൾക്കു വിരുദ്ധമായാണ് കോണ്‍ഗ്രസിന്റെ മനസ് നിൽക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം റിസർവ് ബാങ്ക്, സിഎജി, സിബിഐ എന്നിവയെല്ലാം ഇപ്പോൾ ശരിയല്ലാതായിരിക്കുന്ന. അവരെ സംബന്ധിച്ച് അവർ മാത്രമാണിപ്പോൾ ശരി. അവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നവരെല്ലാംതന്നെ തെറ്റുകാരായി മാറിയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന യുദ്ധം രാജവാഴ്ചയും ഭരണഘടനയും തമ്മിലാണ്. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവിധ ഏജൻസികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് വേട്ടയാടാനാണു ശ്രമിച്ചത്. അവർ അമിത് ഷായെ ജയിലിൽ അടയ്ക്കുക പോലും ചെയ്തു എന്നും മോദി രാംലീല മൈതാനത്ത് തടിച്ചുകൂടിയ ബിജെപിക്കാരോടു പറഞ്ഞു.
ജാമ്യമെടുത്തു പുറത്തു നടക്കുന്ന കോണ്‍ഗ്രസ് നേതാക്കൾ ഇപ്പോൾ രാജ്യത്തെ നിയമത്തെയോ സംവിധാനങ്ങളെയോ വിശ്വസിക്കുന്നില്ലെന്നും ബഹുമാനിക്കുന്നുമില്ലെന്നും മോദി കൂട്ടിച്ചേർത്തു. അഗസ്തവെസ്റ്റ് ലാൻഡ് ഹെലികോപ്ടർ അഴിമതിക്കേസിൽ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും മോദി നൽകി. രാജ്യത്തിന്റെ കാവൽക്കാരൻ ഒന്നും നിർത്താൻ പോകുന്നില്ല, എല്ലാം തുടങ്ങിയിട്ടേ ഉള്ളൂ. ഒരാളെയും വെറുതെ വിടില്ല. വിവാദ ഇടപാടിലെ ഇടനിലക്കാരൻ അന്വേഷണം നേരിടുന്നതിൽ കോണ്‍ഗ്രസ് ഭയപ്പെട്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
സംവരണം തുല്യതയ്ക്ക്
മുന്നോക്ക സമുദായങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുവർക്കു പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയത് തുല്യത ഉറപ്പു വരുത്തുന്നതിനായാണ്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സംവരണം ഏർപ്പെടുത്തിയത് പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും. തൊഴിലിലും വിദ്യാഭ്യാസ മേഖലയിലും ഏർപ്പെടുത്തിയ സംവരണം രാജ്യത്തെ കൂടുതൽ അഭിവൃദ്ധിയിലേക്കു നയിക്കും. സാന്പത്തിക സംവരണത്തെക്കുറിച്ചു ജനമനസുകളിൽ ചിലർ തെറ്റിദ്ധാരണ പടർത്താനാണു ശ്രമിക്കുന്നതെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. യുവാക്കൾക്ക് ശരിയായ മാർഗനിർദേശങ്ങളും സൗകര്യങ്ങളും ലഭിക്കുന്പോൾ ആരെയും ആശ്രയിക്കേണ്ടതായി വരുന്നില്ലെന്നും മോദി അവകാശപ്പെട്ടു.
അഴിമതിയുടെ കറയില്ല
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സർക്കാരിന്റെമേൽ അഴിമതിയുടെ ചെളി പുരളാതിരിക്കുന്നത്. ഈ സർക്കാരിനെതിരേ ഒരു തരത്തിലുള്ള അഴിമതി ആരോപണങ്ങളുമില്ല. മുൻ സർക്കാരിന്റെ പത്തു വർഷത്തെ ഭരണകാലം കുംഭകോണങ്ങളുടെയും അഴിമതിയുടെയും മാത്രമായിരുന്നു എന്നും മോദി കുറ്റപ്പെടുത്തി. ആർ സർക്കാർ രാജ്യത്തെ ഇരുട്ടിലേക്കു തള്ളിവിടാനാണു ശ്രമിച്ചത്. രാജ്യത്തിന് ഏറ്റവും സുപ്രധാനമായ പത്തു വർഷമാണ് അതിലൂടെ നഷ്ടപ്പെട്ടത്. ഒരു സർക്കാരിന് അഴിമതികളിലൂടെയല്ലാതെ ഭരണം നടത്താൻ കഴിയുമെന്നും മുന്നോട്ടു പോകാനാകുമെന്നും തെളിയിച്ചത് ബിജെപി സർക്കാരാണെന്നും മോദി അവകാശപ്പെട്ടു.
ഓരോ ബിജെപി പ്രവർത്തകന്റെയും ആത്മസമർപ്പണമാണ് ഓരോ ദിവത്തെയും ദൃഡമാക്കി മാറ്റുന്നത്. വെറും രണ്ട് എംപിമാരും രണ്ടു മുറി ഓഫീസ് കെട്ടിടവും മാത്രമുണ്ടായിരുന്ന പാർട്ടി ഇന്ന് ഇത്രയധികം ആളുകളുമായി ഇത്ര വലിയ യോഗം ചേരുന്നുവെന്നും മോദി പറഞ്ഞു. വാജ്പേയി ഇല്ലാത്ത ബിജെപിയുടെ ആദ്യ ദേശീയ കൗണ്‍സിൽ എന്നു പറഞ്ഞ് അടൽ ബിഹാരി വാജ്പേയിയെ അനുസ്മരിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്.
കർഷകർ വോട്ടുബാങ്കല്ല
പ്രതിപക്ഷം രാജ്യത്തെ കർഷകരെ വെറും വോട്ടുബാങ്കുകളായി മാത്രമാണ് കാണുന്നത്. അന്നദാതാക്കളെ വോട്ടുദാതാക്കളായാണ് അവർ കണ്ടത്. എന്നാൽ, രാജ്യത്തെ കർഷകർക്ക് കാർഷിക വിളകളുടെ താങ്ങുവില വർധിപ്പിക്കാനുള്ള സർക്കാരിന്റെ നിർദേശം വെറും കടലാസിൽ ഒതുങ്ങാൻ മാത്രമുള്ളതല്ലെന്നു നന്നായി അറിയാം. ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് താങ്ങുവില വർധിപ്പിക്കാനുള്ള നടപടിയെടുത്തതെന്നും മോദി പറഞ്ഞു. 2022 ആകുന്പോൾ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കി വർധിപ്പിക്കുന്നതിനായി തങ്ങൾ രാപകൽ യത്നിക്കുകയാണെന്നും മോദി പറഞ്ഞു.
സിബിഐയെ ഭയക്കുന്നവർ
ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സിബിഐക്ക് പ്രവേശനം വിലക്കിയത് ഭയമുള്ളതു കൊണ്ടാണെന്നും മോദി പറഞ്ഞു. തെറ്റു ചെയ്തിട്ടുള്ളവരാണ് ഇപ്പോൾ ഭയക്കുന്നത്. ഇന്ന് അവർക്ക് സിബിഐയെ സ്വീകരിക്കാനാകുന്നില്ല. നാളെ അവർ മറ്റൊരു സംവിധാനത്തെയും തള്ളിപ്പറയും. സൈന, പോലീസ്, സുപ്രീംകോടതി, തെരഞ്ഞെടുപ്പു കമ്മീഷൻ, സിഎജി തുടങ്ങിയവയെല്ലാം തെറ്റാണെന്നു പറയും. 2007ൽ ഒരു കോണ്‍ഗ്രസ് മന്ത്രി പറഞ്ഞത് മോദി ജയിലിൽ പോകുമെന്നാണ്. അമിത്ഷായെ അവർ ജയിലിലടച്ചു. എന്നാൽ, സിബിഐ ഗുജറാത്തിൽ പ്രവേശിക്കാതിരിക്കാൻ തങ്ങൾ ഒരു നിയമവും കൊണ്ടുവന്നില്ല. തങ്ങൾക്ക് നിയമത്തിൽ വിശ്വാസമുണ്ട്. വിവിധ ഏജൻസികൾക്കെതിരേ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത് അവർക്കു ഭയമുള്ളതുകൊണ്ടാണെന്നും മോദി പറഞ്ഞു.
കാവൽക്കാരനു ഭയമില്ല
കഴിഞ്ഞ നാലു വർഷമായി സർക്കാർ സ്ത്രീശാക്തീകരണത്തിനുള്ള എല്ലാ നടപടികളും എടുക്കുന്നു. പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ എന്നത് എതിരാളികൾ പരിഹാസത്തിലെടുക്കുന്നു. എന്നാൽ, തങ്ങൾ ദശകങ്ങളായി സമൂഹത്തിൽനിലനിന്ന തെറ്റായ വിശ്വാസങ്ങളെ തുടച്ചുനീക്കുകയാണു ചെയ്തതെന്നും മോദി പറഞ്ഞു.
മുൻ സർക്കാർ നയങ്ങളുടെയും പദ്ധതികളുടെയും പേര് മാറ്റി അതേപോലെ നടപ്പാക്കുന്നു എന്നാണ് ഈ സർക്കാരിനുനേർക്ക് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശനം. എന്നാൽ, മോദിയുടെ പേര് കൂട്ടിച്ചേർത്ത് ഏത് ജനക്ഷേമ പദ്ധതിയോ നയമോ ആണ് ഇപ്പോഴുള്ളത്. തുടക്കം മുതലേ തങ്ങൾ പഠിച്ചിട്ടുള്ളത് തങ്ങളേക്കാൾ പ്രാധാന്യം രാജ്യത്തിനാണെന്നതാണ്. ബിജെപി ഭരണത്തിൽ രാജ്യത്തെ സാന്പത്തിക രംഗം അതിസുതാര്യമായി മുന്നേറുകയാണെന്നും മോദി അവകാശപ്പെട്ടു.
2014നു മുൻപ് രാജ്യത്തെ നികുതി ദായകർക്ക് ഒരു വിലയുമില്ലായിരുന്നു. മുൻകാലങ്ങളിൽ രാജ്യത്തെ ബാങ്കുകളിൽ നിന്നു വായ്പ ലഭിക്കാൻ രണ്ടു തരം മാർഗങ്ങളാണുണ്ടായിരുന്നത്. ഒന്ന് സാധാരണ മാർഗവും മറ്റൊന്നു കോണ്‍ഗ്രസ് മാർഗവും. തങ്ങൾ അധികാരത്തിൽ എത്തിയതോടെ വായ്പ ലഭ്യമാക്കാനുള്ള കോണ്‍ഗ്രസ് മാർഗം നിർത്തലാക്കി എന്നും മോദി പറഞ്ഞു. കഴിഞ്ഞ 60 വർഷക്കാലത്തിനിടയ്ക്ക് 18 ലക്ഷം കോടി രൂപയാണ് വായ്പയായി ബാങ്കുകൾ നൽകിയത്. കോണ്‍ഗ്രസ് ഭരണകാലത്തെ ആറു വർഷക്കാലം മാത്രം 34 ലക്ഷം കോടി രൂപ വായ്പ നൽകിയെന്നും മോദി ചൂണ്ടിക്കാട്ടി.
മുൻ സർക്കാർ ഏർപ്പെടുത്തിയ എല്ലാ പദ്ധതികളും പരാജയപ്പെട്ടു. അവർ ഇപ്പോൾ അപമാനവും നുണകളും പ്രചരിപ്പിക്കുയാണ്. എന്നാൽ, ഇതൊന്നും രാജ്യത്തിന്റെ കാവൽക്കാരനെ (ചൗക്കീദാർ) ബാധിക്കില്ല. കാവൽക്കാരന്റെ ഭയം ഈ രാജ്യത്തിന്റെ ഭരണസംവിധാനം മാറ്റുന്നതിനെക്കുറിച്ചാണ്.