+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒറ്റച്ചോദ്യംകൊണ്ട് അവളൊരു താരം; അമലയെ രാഹുൽ രാഷ്‌ട്രീയത്തിലെടുത്തു !

അബുദാബി: ട്രാൻസ്ജെൻഡറുകൾക്കുവരെ അവസരം നൽകിയിട്ടും ഗ്രാമീണ വനിതകളെ ഇപ്പോഴും അവഗണ
ഒറ്റച്ചോദ്യംകൊണ്ട് അവളൊരു താരം; അമലയെ രാഹുൽ രാഷ്‌ട്രീയത്തിലെടുത്തു !
അബുദാബി: ട്രാൻസ്ജെൻഡറുകൾക്കുവരെ അവസരം നൽകിയിട്ടും ഗ്രാമീണ വനിതകളെ ഇപ്പോഴും അവഗണിക്കുകയാണല്ലോ ‍? ചോദ്യം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടായിരുന്നു.

ചോദ്യം കനമുള്ളതായിരുന്നെങ്കിലും ശബ്ദത്തിനത്ര കനം പോരായിരുന്നു. ഒരു പത്താം ക്ലാസുകാരിയുടെ ശബ്ദത്തിന് അത്രമാത്രം കനമുണ്ടാകാനും തരമില്ലല്ലോ! അതെന്തായാലും ആ ചോദ്യം രാഹുലിനു നന്നായി ഇഷ്ടപ്പെട്ടു, ചോദ്യകർത്താവിനെയും. ഒട്ടും അമാന്തിക്കാതെ കൊച്ചുമിടുക്കിയെ രാഹുൽ രാഷ്‌ട്രീയത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. അതും ഒരു മലയാളി പെണ്‍കുട്ടിയെ.

ശനിയാഴ്ച രാവിലെ യുഎഇയിൽ വിവിധ എമിറേറ്റ്സിൽനിന്ന് എത്തിയ വിദ്യാർഥികളുമായി ദുബായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ടെക്നോളജിയിൽ നടന്ന സംവാദത്തിനിടയിലായിരുന്നു രാഹുൽ ഗാന്ധി മലയാളി വിദ്യാർഥിനിയെ അഭിനന്ദിച്ചുകൊണ്ടു രാഷ്‌ട്രീയത്തിലേക്കു ക്ഷണിച്ചത്. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അമല ബാബു തോമസാണ് (15) ഒറ്റച്ചോദ്യത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ശ്രദ്ധ പിടിച്ചെടുത്തത്.
കോണ്‍ഗ്രസ് എക്കാലവും സ്ത്രീകൾക്കു വലിയ പരിഗണനയാണ് നൽകിയിട്ടുള്ളതെന്നു രാഹുൽ പറഞ്ഞു. വനിതാ ബിൽ ഉൾപ്പെടെയുള്ളവ കോണ്‍ഗ്രസ് സർക്കാരിന്‍റെ നേട്ടമാണ്. അമലയെപ്പോലെയുള്ളവർക്കു രാഷ്‌ട്രീയത്തിലേക്കു വരാൻ താത്പര്യമുണ്ടെങ്കിൽ തീർച്ചയായും അതിന് അവസരമുണ്ടെന്നും സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പരിപാടി കഴിഞ്ഞു മടങ്ങുംവഴി അമലയെ ‘നമ്മൾ വീണ്ടും കാണും’ എന്നു പറഞ്ഞു ഹസ്തദാനം ചെയ്യാനും രാഹുൽ മറന്നില്ല.

അബുദാബിയിൽ പ്രൈവറ്റ് കന്പനിയിൽ ജോലിചെയ്യുന്ന ബാബു തോമസിന്‍റെയും നഴ്സ് ലിനിയുടെയും ഏകമകളാണ് അമല. പത്തനംതിട്ട അടൂർ തുവയൂർ ‌സ്വദേശികളായ ഇവർ പത്തു വർഷത്തോളമായി അബുദാബിയിലാണ്. തുവയൂർ ഇൻഫന്‍റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയായിരുന്ന ഈ മിടുക്കി അഞ്ചാം ക്ലാസ് മുതൽ അബുദാബിയിലാണ് പഠനം.

സ്കൂളിലെ സ്റ്റുഡന്‍റ് വൈസ് പ്രസിഡന്‍റ് കൂടിയായ അമല മലങ്കര കാത്തലിക് ചിൽഡ്രസ് ലീഗിന്‍റെ (എംസിസിഎൽ) അബുദാബി എമിറേറ്റ്സ് സെക്രട്ടറിയും യുഎഇ ദേശീയ ജോയിന്‍റ് സെക്രട്ടറിയുമാണ്. പ്രസംഗം, ക്വിസ്, സ്വിമ്മിംഗ്, ബാഡ്മിന്‍റണ്‍ തുടങ്ങിയ രംഗങ്ങളിലും മികവു തെളിയിച്ചിട്ടുണ്ട്. മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്ത രാഹുൽ ഗാന്ധിയുടെ സംവാദ പരിപാടി ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.