വാഷിംഗ്ടൺ ഡിസി: യുഎസിലെ ട്രഷറി സ്തംഭനം ഇന്നലെ 22-ാം ദിവസത്തിലേക്കു കടന്നു റിക്കാർഡ് സ്ഥാപിച്ചു. ബിൽ ക്ലിന്റൺ പ്രസിഡന്റായിരിക്കെ 1995-96ലുണ്ടായ 21 ദിവസം നീണ്ടുനിന്ന സ്തംഭനമാണ് ഇതിനു മുന്പത്തെ റിക്കാർഡ്.
മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാൻ 570 കോടി ഡോളർ വേണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യമാണ് ഇപ്പോഴത്തെ സ്തംഭനത്തിനു കാരണം. പണം അനുവദിക്കാൻ പറ്റില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ ഡെമോക്രാറ്റുകൾ. ഇതു കാരണം ഇടക്കാല ധനവിയോഗബിൽ പാസാക്കാനായിട്ടില്ല.
സെനറ്റിൽ ഡെമോക്രാറ്റുകളെ മറികടന്നു ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാർക്കില്ല. ആഭ്യന്തരസുരക്ഷ, വ്യോമഗതാഗതം, പൊതു പാർക്കുകൾ എന്നിവിടങ്ങളിലെ എട്ടു ലക്ഷം ജീവനക്കരാണ് ട്രഷറി സ്തംഭനം മൂലം ശന്പളമില്ലാതെ പ്രതിസന്ധി നേരിടുന്നത്. മതിലിനു പണം അനുവദിച്ചില്ലെങ്കിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു ട്രംപ് മുന്നറിപ്പു നല്കിയിട്ടുണ്ട്.
മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാൻ 570 കോടി ഡോളർ വേണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യമാണ് ഇപ്പോഴത്തെ സ്തംഭനത്തിനു കാരണം. പണം അനുവദിക്കാൻ പറ്റില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ ഡെമോക്രാറ്റുകൾ. ഇതു കാരണം ഇടക്കാല ധനവിയോഗബിൽ പാസാക്കാനായിട്ടില്ല.
സെനറ്റിൽ ഡെമോക്രാറ്റുകളെ മറികടന്നു ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാർക്കില്ല. ആഭ്യന്തരസുരക്ഷ, വ്യോമഗതാഗതം, പൊതു പാർക്കുകൾ എന്നിവിടങ്ങളിലെ എട്ടു ലക്ഷം ജീവനക്കരാണ് ട്രഷറി സ്തംഭനം മൂലം ശന്പളമില്ലാതെ പ്രതിസന്ധി നേരിടുന്നത്. മതിലിനു പണം അനുവദിച്ചില്ലെങ്കിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു ട്രംപ് മുന്നറിപ്പു നല്കിയിട്ടുണ്ട്.