ന്യൂഡൽഹി: സിബിഐ സ്പെഷൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയ്ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്നു ഡൽഹി ഹൈക്കോടതി. അഴിമതിക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന അസ്താനയുടെ ആവശ്യം കോടതി തള്ളി. കേസിൽ പത്ത് ആഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. അസ്താനയ്ക്കൊപ്പം കുറ്റാരോപിതനായ ഡിവൈഎസ്പി ദേവീന്ദർ കുമാറിന്റെ ആവശ്യവും ഹൈക്കോടതി തള്ളി.
അസ്താനയ്ക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ സാധിക്കില്ലെന്ന് സിബിഐ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അസ്താനയ്ക്കെതിരേ പരാതി നൽകിയ സതീഷ് സനയ്ക്കു സംരക്ഷണം നൽണമെന്നും കോടതി നേരത്തേ നിർദേശിച്ചിരുന്നു.
ഗുജറാത്തിലെ സ്റ്റെർലിംഗ് ബയോടെക്കിൽ നിന്നു കോഴ വാങ്ങിയതിന് മൂന്ന് ആദായനികുതി ഉന്നത ഉദ്യോഗസ്ഥർക്കെതിരേ സിബിഐ ഡൽഹി ഓഫീസ് കേസെടുത്തിരുന്നു. ഈ ഉദ്യോഗസ്ഥർ മറ്റൊരു കന്പനിയിൽ നടത്തിയ പരിശോധനയിൽ അന്നു സൂററ്റിൽ പോലീസ് കമ്മീഷണറായിരുന്ന രാകേഷ് അസ്താനയുടെ പേരും കണ്ടെടുത്തിരുന്നു. ഡയറിയിൽ അസ്താന ഉൾപ്പെടെയുള്ളവർക്ക് കൈക്കൂലി നൽകിയതിന്റെ വിവരങ്ങളായിരുന്നു.
അസ്താനയ്ക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ സാധിക്കില്ലെന്ന് സിബിഐ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അസ്താനയ്ക്കെതിരേ പരാതി നൽകിയ സതീഷ് സനയ്ക്കു സംരക്ഷണം നൽണമെന്നും കോടതി നേരത്തേ നിർദേശിച്ചിരുന്നു.
ഗുജറാത്തിലെ സ്റ്റെർലിംഗ് ബയോടെക്കിൽ നിന്നു കോഴ വാങ്ങിയതിന് മൂന്ന് ആദായനികുതി ഉന്നത ഉദ്യോഗസ്ഥർക്കെതിരേ സിബിഐ ഡൽഹി ഓഫീസ് കേസെടുത്തിരുന്നു. ഈ ഉദ്യോഗസ്ഥർ മറ്റൊരു കന്പനിയിൽ നടത്തിയ പരിശോധനയിൽ അന്നു സൂററ്റിൽ പോലീസ് കമ്മീഷണറായിരുന്ന രാകേഷ് അസ്താനയുടെ പേരും കണ്ടെടുത്തിരുന്നു. ഡയറിയിൽ അസ്താന ഉൾപ്പെടെയുള്ളവർക്ക് കൈക്കൂലി നൽകിയതിന്റെ വിവരങ്ങളായിരുന്നു.