ബം ഗളൂരു: ചന്ദ്രയാൻ- 2 ഏപ്രിലും ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യം ഗഗൻയാൻ 2021 ലും നടപ്പിലാക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ). വനിതാ ബഹിരാകാശ സഞ്ചാരിയെ ഉൾപ്പെടെ മൂന്നു പേരെ ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു.
2019ൽ ഗഗൻയാൻ ദൗത്യത്തിനാണ് ഇസ്രോ പ്രഥമ പരിഗണന നൽകുന്നത്. 2020 ഡിസംബറിലും 2021 ജൂലൈയിലും ആളില്ലാതെ ബഹിരാകാശ പരീക്ഷണം നടത്തും. ഇതിനു ശേഷം 2021 ഡിസംബറിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി. ലക്ഷ്യം നേടുന്നതിനായി മുഴുവൻ സംഘവും പരിശ്രമിക്കുകയാണെന്നും ശിവൻ പറഞ്ഞു. ഇസ്രോയുടെ പോയകാലത്തെ നേട്ടങ്ങളെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
9,024 കോടി രൂപയുടെ ഗഗൻയാന് കേന്ദ്രമന്ത്രിസഭ അടുത്തിടെ അനുമതി നൽകിയിരുന്നു. 2022ഓടെ രാജ്യം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്.
ചന്ദ്രയാൻ-2 2019 ജനുവരി-ഫ്രെബ്രുവരി 16 ജാലകത്തിൽ വിക്ഷേപിക്കുമെന്നാണ് ഇസ്രോ നേരത്തെ പറഞ്ഞിരുന്നത്. ഏപ്രിൽ വിക്ഷേപണം സാധിച്ചില്ലെങ്കിൽ ജൂണിൽ വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ-1 ന്റെ പരിഷ്കരിച്ച പതിപ്പായി ചന്ദ്രയാൻ- 2 ന് 800 കോടി രൂപയാണ് ചെലവ്. പൂർണമായി തദ്ദേശീയമായ രൂപകൽപന ചെയ്ത ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിക്കുന്ന റോവർ ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പരീക്ഷണം നടത്തും. വിക്ഷേപിച്ച് 35 മുതൽ 45 ദിവസത്തിനുള്ളിൽ പേടകം ചന്ദ്രനിലെത്തും.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്പോൾ അല്ലെങ്കിൽ അതിനു മുന്പ് 2022 ൽ നമ്മുടെ യുവാക്കളും യുവതികളും ബഹിരാകാശത്ത് ത്രിവർണ പതാക എത്തിക്കുമെന്ന് മോദി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു. വനിതാ ബഹിരാകാശ സഞ്ചാരികളെയും നമുക്ക് ആവശ്യമാണ്. ഇതിനായി പുരുഷന്മാർക്കൊപ്പം വനിതകളെയും പരിശീലിപ്പിക്കു- ഇസ്രോ ചെയർമാൻ പറഞ്ഞു. മൂന്നു പേരെ ബഹിരാകാശത്തെത്തിച്ച് മുൻ നിശ്ചയപ്രകാരം ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണു പദ്ധതി. ഇസ്രോ ആരംഭിച്ച ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്ററാണ് ദൗത്യത്തിനു ചുക്കാൻ പിടിക്കുന്നത്. മലയാളിയായ മുതിർന്ന ശാസ്ത്രജ്ഞൻ ഉണ്ണികൃഷ്ണൻ നായരാണ് സെന്ററിന്റെ മേധാവി. ഗഗൻയാൻ പദ്ധതിയുടെ ഡയറക്ടർ ഡോ. ആർ. ഹൂട്ടനാണെന്നും ശിവൻ പറഞ്ഞു.
പദ്ധതിയിലെ ക്രൂ അംഗങ്ങൾ ഇന്ത്യക്കാരായിരിക്കും. ഒരാൾ വ്യോമസേനയിൽ നിന്നായിരിക്കും. ആദ്യഘട്ട പരിശീലനം ഇന്ത്യയിലും പിന്നീടുള്ള പരിശീലനം വിദേശത്തുമായിരിക്കുമെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ .
2019ൽ ഗഗൻയാൻ ദൗത്യത്തിനാണ് ഇസ്രോ പ്രഥമ പരിഗണന നൽകുന്നത്. 2020 ഡിസംബറിലും 2021 ജൂലൈയിലും ആളില്ലാതെ ബഹിരാകാശ പരീക്ഷണം നടത്തും. ഇതിനു ശേഷം 2021 ഡിസംബറിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി. ലക്ഷ്യം നേടുന്നതിനായി മുഴുവൻ സംഘവും പരിശ്രമിക്കുകയാണെന്നും ശിവൻ പറഞ്ഞു. ഇസ്രോയുടെ പോയകാലത്തെ നേട്ടങ്ങളെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
9,024 കോടി രൂപയുടെ ഗഗൻയാന് കേന്ദ്രമന്ത്രിസഭ അടുത്തിടെ അനുമതി നൽകിയിരുന്നു. 2022ഓടെ രാജ്യം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്.
ചന്ദ്രയാൻ-2 2019 ജനുവരി-ഫ്രെബ്രുവരി 16 ജാലകത്തിൽ വിക്ഷേപിക്കുമെന്നാണ് ഇസ്രോ നേരത്തെ പറഞ്ഞിരുന്നത്. ഏപ്രിൽ വിക്ഷേപണം സാധിച്ചില്ലെങ്കിൽ ജൂണിൽ വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ-1 ന്റെ പരിഷ്കരിച്ച പതിപ്പായി ചന്ദ്രയാൻ- 2 ന് 800 കോടി രൂപയാണ് ചെലവ്. പൂർണമായി തദ്ദേശീയമായ രൂപകൽപന ചെയ്ത ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിക്കുന്ന റോവർ ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പരീക്ഷണം നടത്തും. വിക്ഷേപിച്ച് 35 മുതൽ 45 ദിവസത്തിനുള്ളിൽ പേടകം ചന്ദ്രനിലെത്തും.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്പോൾ അല്ലെങ്കിൽ അതിനു മുന്പ് 2022 ൽ നമ്മുടെ യുവാക്കളും യുവതികളും ബഹിരാകാശത്ത് ത്രിവർണ പതാക എത്തിക്കുമെന്ന് മോദി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു. വനിതാ ബഹിരാകാശ സഞ്ചാരികളെയും നമുക്ക് ആവശ്യമാണ്. ഇതിനായി പുരുഷന്മാർക്കൊപ്പം വനിതകളെയും പരിശീലിപ്പിക്കു- ഇസ്രോ ചെയർമാൻ പറഞ്ഞു. മൂന്നു പേരെ ബഹിരാകാശത്തെത്തിച്ച് മുൻ നിശ്ചയപ്രകാരം ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണു പദ്ധതി. ഇസ്രോ ആരംഭിച്ച ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് സെന്ററാണ് ദൗത്യത്തിനു ചുക്കാൻ പിടിക്കുന്നത്. മലയാളിയായ മുതിർന്ന ശാസ്ത്രജ്ഞൻ ഉണ്ണികൃഷ്ണൻ നായരാണ് സെന്ററിന്റെ മേധാവി. ഗഗൻയാൻ പദ്ധതിയുടെ ഡയറക്ടർ ഡോ. ആർ. ഹൂട്ടനാണെന്നും ശിവൻ പറഞ്ഞു.
പദ്ധതിയിലെ ക്രൂ അംഗങ്ങൾ ഇന്ത്യക്കാരായിരിക്കും. ഒരാൾ വ്യോമസേനയിൽ നിന്നായിരിക്കും. ആദ്യഘട്ട പരിശീലനം ഇന്ത്യയിലും പിന്നീടുള്ള പരിശീലനം വിദേശത്തുമായിരിക്കുമെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ .