ന്യൂഡൽഹി: ശാരദ ചിട്ടിതട്ടിപ്പു കേസിൽ മുൻ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ശാരദ ഗ്രൂപ്പിൽനിന്ന് 1.4 കോടിരൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ആരോപണം. സെബി, ആർഒസി തുടങ്ങിയ ഏജൻസികളുടെ നിരീക്ഷണത്തിൽനിന്ന് സ്ഥാപനത്തെ രക്ഷിക്കുന്നതിനായാണ് പണം കൈപ്പറ്റിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 2010-12 കാലത്താണു പണം കൈപ്പറ്റിയതെന്നു കോൽക്കത്തയിലെ ബറസത് പ്രത്യേകകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽനിന്ന് 2,500 കോടി രൂപയാണ് ശാരദ ഗ്രൂപ്പ് കന്പനികൾ ശേഖരിച്ചത്. വാഗ്ദാനം ചെയ്ത തുക നിക്ഷേപകർക്കു നൽകിയതുമില്ല. 2014 ൽ ശാരദ ചിട്ടിതട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറി സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽനിന്ന് 2,500 കോടി രൂപയാണ് ശാരദ ഗ്രൂപ്പ് കന്പനികൾ ശേഖരിച്ചത്. വാഗ്ദാനം ചെയ്ത തുക നിക്ഷേപകർക്കു നൽകിയതുമില്ല. 2014 ൽ ശാരദ ചിട്ടിതട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറി സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.