പഞ്ച്കുല: മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗും മറ്റു മൂന്നു പേരും കുറ്റക്കാരെന്നു സിബിഐ കോടതി. ഇവർക്കുള്ള ശിക്ഷ 17നു വിധിക്കും. കുൽദീപ് സിംഗ്, നിർമൽ സിംഗ് കൃഷൻ ലാൽ എന്നിവരാണു കേസിലെ മറ്റു പ്രതികൾ. റോഹ്തക് സുനാരിയ ജയിലിൽ കഴിയുന്ന ഗുർമിത് റാം റഹി സിംഗ് വീഡിയോ കോൺഫറൻസിംഗിലൂടെയാണു കോടതിയിൽ ഹാജരായത്.
രണ്ട് അനുയായികളെ മാനഭംഗപ്പെടുത്തിയ കേസിൽ ഇയാൾ 20 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്. 2002 ഒക്ടോബറിലാണു ഛത്രപതി വെടിയേറ്റു മരിച്ചത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന പൂരാ സച്ച് എന്ന പത്രത്തിൽ ഗുർമീത് റാം റഹിം സിംഗിനെതിരേ പ്രസിദ്ധീകരിച്ച റിപ്പോർട്ടായിരുന്നു ഛത്രപതിയെ വധിക്കാൻ കാരണം.
സിർസയിലെ ദേര ആസ്ഥാനത്ത് സ്ത്രീകളെ റാം റഹിം സിംഗ് ലൈംഗികമായി പീഡിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു റിപ്പോർട്ട്. 2006 ൽ കേസ് സിബിഐക്കു കൈമാറി. കൊലപാതകത്തിലെ മുഖ്യ സൂത്രധാരൻ റാം റഹിം സിംഗായിരുന്നു
രണ്ട് അനുയായികളെ മാനഭംഗപ്പെടുത്തിയ കേസിൽ ഇയാൾ 20 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്. 2002 ഒക്ടോബറിലാണു ഛത്രപതി വെടിയേറ്റു മരിച്ചത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന പൂരാ സച്ച് എന്ന പത്രത്തിൽ ഗുർമീത് റാം റഹിം സിംഗിനെതിരേ പ്രസിദ്ധീകരിച്ച റിപ്പോർട്ടായിരുന്നു ഛത്രപതിയെ വധിക്കാൻ കാരണം.
സിർസയിലെ ദേര ആസ്ഥാനത്ത് സ്ത്രീകളെ റാം റഹിം സിംഗ് ലൈംഗികമായി പീഡിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു റിപ്പോർട്ട്. 2006 ൽ കേസ് സിബിഐക്കു കൈമാറി. കൊലപാതകത്തിലെ മുഖ്യ സൂത്രധാരൻ റാം റഹിം സിംഗായിരുന്നു