സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ വിവാദ നായകരായ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കും ബാറ്റ്സ്മാന് ലോകേഷ് രാഹുലിനും രണ്ടു മത്സരങ്ങളിൽ നിന്നു വിലക്ക്. ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയിലെ പരിപാടിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതാണ് ഇരുവരെയും പ്രതിക്കൂട്ടിലാക്കിയത്.
രണ്ടു പേരെയും ബിസിസിഐ രണ്ടു മല്‍സരങ്ങളില്‍ നിന്നു സസ്പെൻഡ് ചെയ്തതിനെ തുടർന്ന് ഇരുവരെയും നാട്ടിലേക്കു മടക്കി അയക്കും. ആദ്യ മത്സരത്തിൽ ഇരുവരെയും ഉൾപ്പെടുത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് ബിസിസിഐയുടെ നടപടി വന്നത്. ഇതോടെയാണ് ഇരുവരെയും നാട്ടിലേക്കു തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. ഏഷ്യ കപ്പിനുശേഷം ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തിയ പാണ്ഡ്യക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് ഈ വിവാദപരാമർശം കൊണ്ടു സംഭവിച്ചിരിക്കുന്നത്.
ടെസ്റ്റ് പരന്പരയിലെ അവസാന രണ്ടു മത്സരങ്ങളിലേക്കുള്ള ടീമിൽ പാണ്ഡ്യയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മത്സരങ്ങളിലൊന്നിലും ഇറങ്ങിയില്ല. ഇവർക്കു പകരം വിജയ് ശങ്കർ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡേ, ഋഷഭ് പന്ത് എന്നിവരിൽ രണ്ടുപേർക്ക് ടീമിൽ അവസരം ലഭിച്ചേക്കും. മനീഷ് പാണ്ഡേയ്ക്കും റിഷഭ് പന്തിനുമാണ് കൂടുതൽ സാധ്യത.
പാണ്ഡ്യക്കും രാഹുലിനും സസ്പെൻഷൻ
12:17 AM Jan 12, 2019 | Deepika.com