വലന്‍സിയ: സ്പാനിഷ് കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ കരുത്തരായ ബാഴ്സലോണയെ ലെവാന്റെ അട്ടിമറിച്ചു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം. എന്നാല്‍ എവേ ഗ്രൗണ്ടില്‍ ഒരു ഗോള്‍ നേടാനായത് ബാഴ്സലോണയ്ക്ക് ആശ്വാസം നല്കുന്നു.
മത്സരത്തിന്റെ ആദ്യ 20 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലെവാന്റെ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. നാലാം മിനിറ്റില്‍ എറിക്ക് കബാക്കോയിലൂടെ ലെവാന്റെ മുന്നിലെത്തി. 18-ാം മിനിറ്റില്‍ ബോര്‍ഹ മയോറാള്‍ അവരുടെ ലീഡ് ഉയര്‍ത്തി. 85ാം മിനിറ്റില്‍ ഫിലിപ്പ് കുടീഞ്ഞോയാണ് പെനല്‍റ്റിയിലൂടെ ബാഴ്സയ്ക്കായി സ്കോര്‍ ചെയ്തത്.
ലയണല്‍ മെസി, ലൂയി സുവാരസ് അടക്കമുള്ള പ്രമുഖ താരങ്ങളെ കൂടാതെയാണ് ബാഴ്സ ഇറങ്ങിയത്. ഗെറ്റാഫെക്കെതിരെ ലീഗില്‍ വിജയം നേടിയ ടീമില്‍ നിന്ന് ഒമ്പത് മാറ്റങ്ങളായിരുന്നു ബാഴ്സ ടീമില്‍.
ബാഴ്സലോണ ലെവന്റെയിലെത്തുമ്പോഴെല്ലാംഅപ്രതീക്ഷിത ഫലമാണ് നേരിടേണ്ടിവരുന്നത്. ആഴ്ചകള്‍ക്കു മുന്‍പ് മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്സ, ലെവാന്റെയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. കഴിഞ്ഞ ലാ ലിഗ സീസണിൽ തോറ്റിരുന്നു. അതേസമയം സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാംപാദമത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ബാഴ്സയ്ക്ക് സെമിയിലേക്ക് മുന്നേറാം. ജനുവരി 18നാണ് രണ്ടാം പാദം.
ബാഴ്സയ്ക്ക് ലെവാന്റെ ഷോക്ക്
12:17 AM Jan 12, 2019 | Deepika.com