വാഴ്സോ: ചൈനീസ് ടെലികോം കന്പനിയായ വാവേയുടെ മുതിർന്ന മേധാവിയെ ചാരവൃത്തിക്കുറ്റത്തിന് പോളിഷ് പോലീസ് അറസ്റ്റ് ചെയ്തു. കന്പനിയിൽ പ്രവർത്തിക്കുന്ന ഒരു പോളണ്ടുകാരനും അറസ്റ്റിലായി.
പോളണ്ടിൽ വാവേയുടെ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ചൈനക്കാരൻ വെയ്ജിംഗ്( സ്റ്റനിസ്ളാ)യും മുൻ പോളിഷ് ഇന്റലിജൻസ് ഓഫീസറായ പ്യോട്ടോറുമാണ് പിടിയിലായതെന്ന് പോളിഷ് ടിവി റിപ്പോർട്ടു ചെയ്തു.
വാവേയുടെ സ്ഥാപകന്റെ മകളും മുതിർന്ന ഉദ്യോഗസ്ഥയുമായ മെംഗ് വാംഗ്ചൗവിനെ കാനഡ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ കന്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ്.
ചൈനീസ് രഹസ്യാന്വേഷണ ഏജൻസികളുമായി കന്പനിക്കു ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ വാവേയുടെ ഉത്പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ് തുടങ്ങിയവരും കന്പനിയെ സംശയത്തോടെയാണു കാണുന്നത്.
വാവേയുടെ യൂറോപ്യൻ ഹെഡ്ക്വാർട്ടേഴ്സ് പോളണ്ടിലാണു സ്ഥിതിചെയ്യുന്നത്. ചൈനയും പോളണ്ടും അടുത്ത ബന്ധത്തിലാണ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയടക്കമുള്ളവ ബന്ധം ശക്തമാക്കിയിരുന്നു. ഇപ്പോഴത്തെ അറസ്റ്റിനോട് ചൈന എങ്ങനെ പ്രതികരിക്കുമെന്നു വ്യക്തമല്ല.
ഇറാൻ, സിറിയ എന്നീ രാജ്യങ്ങൾക്കെതിരായ ഉപരോധം ലംഘിച്ചുവെന്നതിനാണ് മംഗ് വാംഗ്ചൗവിനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇവർക്ക് കാനഡ വിടാൻ കഴിഞ്ഞിട്ടില്ല. ഇവരെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. മെംഗിന്റെ അറസ്റ്റിനു പ്രതികാരമായി ഏതാനും കാനഡക്കാരെ ചൈന കസ്റ്റഡിയിൽ എടുത്തിരുന്നു.
പോളണ്ടിൽ വാവേയുടെ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ചൈനക്കാരൻ വെയ്ജിംഗ്( സ്റ്റനിസ്ളാ)യും മുൻ പോളിഷ് ഇന്റലിജൻസ് ഓഫീസറായ പ്യോട്ടോറുമാണ് പിടിയിലായതെന്ന് പോളിഷ് ടിവി റിപ്പോർട്ടു ചെയ്തു.
വാവേയുടെ സ്ഥാപകന്റെ മകളും മുതിർന്ന ഉദ്യോഗസ്ഥയുമായ മെംഗ് വാംഗ്ചൗവിനെ കാനഡ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ കന്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ്.
ചൈനീസ് രഹസ്യാന്വേഷണ ഏജൻസികളുമായി കന്പനിക്കു ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ വാവേയുടെ ഉത്പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ് തുടങ്ങിയവരും കന്പനിയെ സംശയത്തോടെയാണു കാണുന്നത്.
വാവേയുടെ യൂറോപ്യൻ ഹെഡ്ക്വാർട്ടേഴ്സ് പോളണ്ടിലാണു സ്ഥിതിചെയ്യുന്നത്. ചൈനയും പോളണ്ടും അടുത്ത ബന്ധത്തിലാണ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയടക്കമുള്ളവ ബന്ധം ശക്തമാക്കിയിരുന്നു. ഇപ്പോഴത്തെ അറസ്റ്റിനോട് ചൈന എങ്ങനെ പ്രതികരിക്കുമെന്നു വ്യക്തമല്ല.
ഇറാൻ, സിറിയ എന്നീ രാജ്യങ്ങൾക്കെതിരായ ഉപരോധം ലംഘിച്ചുവെന്നതിനാണ് മംഗ് വാംഗ്ചൗവിനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇവർക്ക് കാനഡ വിടാൻ കഴിഞ്ഞിട്ടില്ല. ഇവരെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. മെംഗിന്റെ അറസ്റ്റിനു പ്രതികാരമായി ഏതാനും കാനഡക്കാരെ ചൈന കസ്റ്റഡിയിൽ എടുത്തിരുന്നു.