വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ റൊമാനിയ സന്ദർശിക്കാനൊരുങ്ങുന്നു. മേയ് 31 മുതൽ ജൂൺ രണ്ടുവരെ ആയിരിക്കും സന്ദർശനമെന്ന് വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഇടക്കാല ഡയറക്ടർ അലസാന്ദ്രോ ജിസോട്ടി അറിയിച്ചു.
തലസ്ഥാനമായ ബുക്കാറെസ്റ്റ്, കിഴക്കൻ നഗരമായ യാഷി, ട്രാൻസിൽവാനിയയിലെ ബ്ലാഷ്, മ്യെർകുറിയ ചിയുക് സിറ്റിയിലെ മരിയൻ തീർഥാടനകേന്ദ്രം എന്നിവിടങ്ങളിൽ മാർപാപ്പ സന്ദർശനം നടത്തും.
റൊമാനിയൻ സർക്കാരും അവിടത്തെ കത്തോലിക്കാസഭയുടെ അധികൃതരും ക്ഷണിച്ചതിനെത്തുടർന്നാണു സന്ദർശനം. ‘നമുക്ക് ഒരുമിച്ചു നടക്കാം’ എന്നതാണ് സന്ദർശനത്തിന്റെ പ്രചോദനവാക്യം. കന്യാമറിയത്തിന്റെ സംരക്ഷണത്തിൽ റൊമാനിയൻ ജനത നടക്കുന്നതിന്റെ ലോഗോയും പുറത്തുവിട്ടു.
വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് റൊമാനിയ സന്ദർശിച്ച ആദ്യ മാർപാപ്പ. 1999-ലായിരുന്നു അത്. റൊമാനിയയെ ദൈവമാതാവിന്റെ പൂന്തോട്ടമെന്ന് ജോൺ പോൾ രണ്ടാമൻ അന്നു വിശേഷിപ്പിച്ചിരുന്നു.
തലസ്ഥാനമായ ബുക്കാറെസ്റ്റ്, കിഴക്കൻ നഗരമായ യാഷി, ട്രാൻസിൽവാനിയയിലെ ബ്ലാഷ്, മ്യെർകുറിയ ചിയുക് സിറ്റിയിലെ മരിയൻ തീർഥാടനകേന്ദ്രം എന്നിവിടങ്ങളിൽ മാർപാപ്പ സന്ദർശനം നടത്തും.
റൊമാനിയൻ സർക്കാരും അവിടത്തെ കത്തോലിക്കാസഭയുടെ അധികൃതരും ക്ഷണിച്ചതിനെത്തുടർന്നാണു സന്ദർശനം. ‘നമുക്ക് ഒരുമിച്ചു നടക്കാം’ എന്നതാണ് സന്ദർശനത്തിന്റെ പ്രചോദനവാക്യം. കന്യാമറിയത്തിന്റെ സംരക്ഷണത്തിൽ റൊമാനിയൻ ജനത നടക്കുന്നതിന്റെ ലോഗോയും പുറത്തുവിട്ടു.
വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് റൊമാനിയ സന്ദർശിച്ച ആദ്യ മാർപാപ്പ. 1999-ലായിരുന്നു അത്. റൊമാനിയയെ ദൈവമാതാവിന്റെ പൂന്തോട്ടമെന്ന് ജോൺ പോൾ രണ്ടാമൻ അന്നു വിശേഷിപ്പിച്ചിരുന്നു.